പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടന്നതായി പരാതി. കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ആക്രമണം.
പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്ടിലാണ് സംഭവം നടന്നത്. സാമൂഹ്യവിരുദ്ധർ പെൺകുട്ടിയുടെ വീടിന്റെ ജനൽചില്ലുകൾ തകർത്തു. പെൺകുട്ടിയുടെ അച്ഛന് നേരെ നേരത്തെ ഭീഷണിയുണ്ടായിരുന്നു. അച്ഛൻ പുറത്തിറങ്ങുന്നതിനെതിരെ ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
Also Read: കൊറോണ നിരീക്ഷണത്തിന് ശേഷം ഡോക്ടർ ആനന്ദ് മടങ്ങിയെത്തി
പരാതി നൽകിയതിനെ തുടർന്നാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ പിതാവ് വീടിന് പുറത്തിറങ്ങുന്നതായി വാട്സാപ്പ് വഴിയാണ് സന്ദേശം പരന്നത്.