പത്തനംതിട്ട: ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഏവരും ഉറ്റു നോക്കുന്ന മണ്ഡലമാണ് തിരുവല്ല നിയമസഭ മണ്ഡലം. മണ്ഡലത്തിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഈ തവണ മൽസരിക്കാതെ റാന്നി മണ്ഡലത്തിൽ മൽസരിക്കുമെന്ന സാധ്യതയാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ തിരുവല്ല തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദം പാർട്ടി വർക്കിംഗ് ചെയർമാനായ പിജെ ജോസഫ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ എത്തിയപ്പോൾ വ്യക്തമാക്കിയതോടെ തിരുവല്ലയിലെ മത്സര ചിത്രം ഏകദ്ദേശം പുറത്തു വന്നു. Also Read: പിരിച്ച ഫണ്ട് തുക എവിടെ? രക്തസാക്ഷിയുടെ വായ്പാ കുടിശ്ശിക അടച്ചത് വാട്സാപ്പ് കൂട്ടായ്മ: കോൺഗ്രസിൽ വീണ്ടും ചർച്ച
വർഷങ്ങളായി കേരള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്ന മണ്ഡലമായ തിരുവല്ലയിൽ തുടരെ ഉണ്ടാകുന്ന പരാജയം ഈ തവണ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് തിരുവല്ല സീറ്റ് ഏറ്റെടുത്ത് റാന്നി നൽകണമെന്നാവശ്യം ജില്ലയിലെയും സംസ്ഥാന നേതൃത്വത്തെയും ചില നേതാക്കളാണ് മുന്നോട്ടുവച്ചത്. എന്നാൽ തീരുമാനങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് പിജെ ജോസഫും ജോസഫ് വിഭാഗവും സ്വീകരിച്ചിരിക്കുന്നത്. തിരുവല്ല മണ്ഡലം ഇത്തവണ റാന്നിയേക്കാൾ സുരക്ഷിതമാണെന്നും അതിനാൽ എല്ലാവരും അനുകുലിക്കുന്ന മികച്ച സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ അവതരിപ്പിച്ച് വിജയിക്കാമെന്ന കണക്കു കൂട്ടലിലാണ് ജോസഫ് വിഭാഗം .
1991 മുതൽ 2001വരെ കേരള കോണ്‍ഗ്രസ് - എമ്മിലെ മാമ്മൻ മത്തായി പ്രതിനിധീകരിച്ചുവന്നിരുന്ന മണ്ഡലമായിരുന്നു തിരുവല്ല അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ പിന്നീട് നടന്ന 2006 മുതലുള്ള കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ജനതാദളിലെ മാത്യു ടി.തോമസിനായിരുന്നു വിജയം കേരള കോണ്‍ഗ്രസ് -എമ്മിലെ തമ്മിലടിയും കാലുവാരലും തന്നെയായിരുന്നു പ്രധാന പരാജയ കാരണം 2016 ബിജെപി - ബിഡിജെഎസ് സഖ്യം കേരള കോൺഗ്രസ് എമ്മിന് വെല്ലുവിളി ഉയർത്തിയതോടെ കേരള കോൺഗ്രസ് എം വീണ്ടും പരാജയത്തിലേക്ക് കൂപ്പുകുത്തി.
Also Read: ഇതാണ് മലപ്പുറം കലക്ടര്‍... എന്തൊരു കരുതലാണ്, മർദ്ദനമേറ്റ കുട്ടികളെ കാണാൻ ആശുപത്രിയില്‍, വീഡിയോ കാണാം
ഇതിനിടയിൽ കേരള കോണ്‍ഗ്രസിൽ നിന്ന് സീറ്റ് തിരിച്ച് എടുക്കണമെന്ന ആവശ്യം മുൻ രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രഫ. പിജെ. കുര്യൻ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ചെയ്തു. കുര്യനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകൾ ഇത്തവണ തിരുവല്ലയിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടും ഉണ്ട്. കോൺഗ്രസിൽ നിന്ന് പിജെ കുര്യൻ
ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് മാമ്മൻ, ഉന്നതാധികാരസമിതിയംഗം കുഞ്ഞുകോശി പോൾ എന്നിവരുടെ പേരുകളാണ് ഇപ്പോൾ തിരുവല്ലയിലെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്.
ഇവരിൽ വിക്ടർ ടി തോമസ് രണ്ടുതവണയും ജോസഫ് എം പുതുശേരി രണ്ടുതവണയും മണ്ഡലത്തിൽ മത്സരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം അതേസമയം റാന്നിയിൽ ഇത്തവണ നിലവിലെ എംഎൽ എ രാജു എബ്രഹാം മൽസരിക്കാൻ സാധ്യതയില്ലാത്തതും കോണ്‍ഗ്രസ് സ്ഥാനാർഥികൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ കേരള കോണ്‍ഗ്രസിന് അവിടെയുള്ള ചില സാധ്യതകൾ കൂടി പരിഗണിച്ച് വിജയിക്കാനാകുമെന്നാണ് മറ്റൊരു വിലയിരുത്തൽ.
കേരള കോണ്‍ഗ്രസ് സ്ഥിരമായി പ്രതിനിധീകരിച്ചുവന്നിരുന്ന പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ ഇപ്പോൾ റാന്നിയിലാണ്. മുൻപ് കേരള കോണ്‍ഗ്രസ് സ്ഥാനാർഥികൾ റാന്നിയിൽ വിജയിച്ചിട്ടുമുണ്ട്. എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ തിരുവല്ല മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ മാത്യു റ്റി തോമസ് ഇത്തവണ മൽസരിച്ചേക്കില്ല എന്ന വാർത്തകൾ പുറത്തുവന്നതോടെ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ജോസഫ് ഗ്രുപ്പ്. അതിനാൽ റാന്നിയും തിരുവല്ലയും തർക്ക വിഷയമായി തുടരുന്ന നേതൃത്വത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം നിർണായകമാകുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
വർഷങ്ങളായി കേരള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്ന മണ്ഡലമായ തിരുവല്ലയിൽ തുടരെ ഉണ്ടാകുന്ന പരാജയം ഈ തവണ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് തിരുവല്ല സീറ്റ് ഏറ്റെടുത്ത് റാന്നി നൽകണമെന്നാവശ്യം ജില്ലയിലെയും സംസ്ഥാന നേതൃത്വത്തെയും ചില നേതാക്കളാണ് മുന്നോട്ടുവച്ചത്. എന്നാൽ തീരുമാനങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് പിജെ ജോസഫും ജോസഫ് വിഭാഗവും സ്വീകരിച്ചിരിക്കുന്നത്. തിരുവല്ല മണ്ഡലം ഇത്തവണ റാന്നിയേക്കാൾ സുരക്ഷിതമാണെന്നും അതിനാൽ എല്ലാവരും അനുകുലിക്കുന്ന മികച്ച സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ അവതരിപ്പിച്ച് വിജയിക്കാമെന്ന കണക്കു കൂട്ടലിലാണ് ജോസഫ് വിഭാഗം .
1991 മുതൽ 2001വരെ കേരള കോണ്‍ഗ്രസ് - എമ്മിലെ മാമ്മൻ മത്തായി പ്രതിനിധീകരിച്ചുവന്നിരുന്ന മണ്ഡലമായിരുന്നു തിരുവല്ല അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ പിന്നീട് നടന്ന 2006 മുതലുള്ള കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ജനതാദളിലെ മാത്യു ടി.തോമസിനായിരുന്നു വിജയം കേരള കോണ്‍ഗ്രസ് -എമ്മിലെ തമ്മിലടിയും കാലുവാരലും തന്നെയായിരുന്നു പ്രധാന പരാജയ കാരണം 2016 ബിജെപി - ബിഡിജെഎസ് സഖ്യം കേരള കോൺഗ്രസ് എമ്മിന് വെല്ലുവിളി ഉയർത്തിയതോടെ കേരള കോൺഗ്രസ് എം വീണ്ടും പരാജയത്തിലേക്ക് കൂപ്പുകുത്തി.
Also Read: ഇതാണ് മലപ്പുറം കലക്ടര്‍... എന്തൊരു കരുതലാണ്, മർദ്ദനമേറ്റ കുട്ടികളെ കാണാൻ ആശുപത്രിയില്‍, വീഡിയോ കാണാം
ഇതിനിടയിൽ കേരള കോണ്‍ഗ്രസിൽ നിന്ന് സീറ്റ് തിരിച്ച് എടുക്കണമെന്ന ആവശ്യം മുൻ രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രഫ. പിജെ. കുര്യൻ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ചെയ്തു. കുര്യനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകൾ ഇത്തവണ തിരുവല്ലയിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടും ഉണ്ട്. കോൺഗ്രസിൽ നിന്ന് പിജെ കുര്യൻ
ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് മാമ്മൻ, ഉന്നതാധികാരസമിതിയംഗം കുഞ്ഞുകോശി പോൾ എന്നിവരുടെ പേരുകളാണ് ഇപ്പോൾ തിരുവല്ലയിലെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്.
ഇവരിൽ വിക്ടർ ടി തോമസ് രണ്ടുതവണയും ജോസഫ് എം പുതുശേരി രണ്ടുതവണയും മണ്ഡലത്തിൽ മത്സരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം അതേസമയം റാന്നിയിൽ ഇത്തവണ നിലവിലെ എംഎൽ എ രാജു എബ്രഹാം മൽസരിക്കാൻ സാധ്യതയില്ലാത്തതും കോണ്‍ഗ്രസ് സ്ഥാനാർഥികൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ കേരള കോണ്‍ഗ്രസിന് അവിടെയുള്ള ചില സാധ്യതകൾ കൂടി പരിഗണിച്ച് വിജയിക്കാനാകുമെന്നാണ് മറ്റൊരു വിലയിരുത്തൽ.
കേരള കോണ്‍ഗ്രസ് സ്ഥിരമായി പ്രതിനിധീകരിച്ചുവന്നിരുന്ന പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ ഇപ്പോൾ റാന്നിയിലാണ്. മുൻപ് കേരള കോണ്‍ഗ്രസ് സ്ഥാനാർഥികൾ റാന്നിയിൽ വിജയിച്ചിട്ടുമുണ്ട്. എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ തിരുവല്ല മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ മാത്യു റ്റി തോമസ് ഇത്തവണ മൽസരിച്ചേക്കില്ല എന്ന വാർത്തകൾ പുറത്തുവന്നതോടെ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ജോസഫ് ഗ്രുപ്പ്. അതിനാൽ റാന്നിയും തിരുവല്ലയും തർക്ക വിഷയമായി തുടരുന്ന നേതൃത്വത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം നിർണായകമാകുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ