ആപ്പ്ജില്ല

പോലീസ് തെരഞ്ഞപ്പോൾ ഫോൺ അടുത്ത വീട്ടിൽ ഏൽപ്പിച്ചു മുങ്ങി; നഷ്ടപ്പെട്ട യുവാവിന് മടക്കി നൽകി പോലീസ്

തിരുവല്ല പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ ഇത്ര പെട്ടെന്ന് ഫോണ്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ജെറിന് ഒട്ടും തന്നെയില്ലായിരുന്നു. അപ്രതീക്ഷിതമായി പോലീസിന്‍റെ വിളിയെത്തിയപ്പോൾ യുവാവ് പോലീസ് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 19 Mar 2023, 4:51 pm
പത്തനംതിട്ട: ഫോൺ കിട്ടിയ ആൾ മുങ്ങി, എങ്കിലും നഷ്ട്ടപ്പെട്ടെന്ന് കരുതിയ മൊബൈൽ തിരികെ ലഭിച്ച സന്തോഷത്തിലാണ് തണ്ണിത്തോട് സ്വദേശിയായ യുവാവ്. മൊബൈൽ ഫോൺ മണിക്കൂറുകൾക്കകം തിരികെക്കിട്ടി എന്നതാണ് യുവാവിനെ വലിയ സന്തോഷത്തിന് കാരണമാകുന്നത്. യാത്രയ്ക്കിടെ കടപ്രയിൽ വച്ചാണ് ജെറിൻ എന്ന യുവാവിന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. വിവരം തിരുവല്ല പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ, ഇത്ര പെട്ടെന്ന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഒട്ടും തന്നെയില്ലായിരുന്നു.
Samayam Malayalam Police Station


Also Read: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ, 61 വയസ്; മരിച്ചയാളുടെ ബന്ധുക്കളെ തെരഞ്ഞ് പോലീസ്

എന്നാൽ, ഫോൺ സംബന്ധിച്ച വിവരങ്ങൾ ഉടനടി ജില്ലാ പോലീസ് സൈബർ സെല്ലിൽ കൈമാറിയതിനെ തുടർന്ന് വളരെ വേഗം തന്നെ ഫോണിന്‍റെ ലൊക്കേഷൻ സൈബർ സെൽ ഉദ്യോഗസ്ഥർ കണ്ടെത്തി തിരുവല്ല പോലീസിനെ അറിയിച്ചു. അവർ ഫോണിലേക്ക് വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തതിലൂടെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഫോൺ കിട്ടിയ വ്യക്തി, നീരേറ്റുപുറത്തെ ഒരു വീട്ടിൽ ഏൽപ്പിച്ചശേഷം മുങ്ങി.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Also Read: 2017 ല്‍ നാട്ടില്‍ വെച്ച് പീഡനം, കുട്ടി വെളിപ്പെടുത്തിയത് വിദേശത്തെ സ്‌കൂളില്‍; തൃശൂര്‍ സ്വദേശിക്ക് ഏഴുവര്‍ഷം തടവും പിഴയും

വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വ്യക്തമാക്കിയതിനെ തുടർന്ന് തിരുവല്ല പോലീസ് അവിടെയെത്തി ഫോൺ വീണ്ടെടുക്കുകയും യുവാവിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. അപ്രതീക്ഷിതമായി പോലീസിന്‍റെ വിളിയെത്തിയപ്പോൾ യുവാവ് പോലീസ് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി. എസ്. ഐ. ഷിജു പി. സാമിന്‍റെ നേതൃത്വത്തിലാണ് ഫോൺ യുവാവിന് കൈമാറിയത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്