ആപ്പ്ജില്ല

ഭക്ഷണം കഴിക്കാനെത്തിയവർ ഏറ്റുമുട്ടിയ സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പോലീസ്, 12 പേർക്കെതിരെ കേസ്

പത്തനംതിട്ടയിലെ തിരുവല്ലയിൽ ഭക്ഷണം കഴിക്കാനെത്തിയവർ ഏറ്റുമുട്ടിയ സംഭവത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പോലീസ്. സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു.

Lipi 16 Sept 2020, 12:33 am
തിരുവല്ല: നഗരമധ്യത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പോലീസ്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ല എംസി റോഡിൽ ബാർബി ക്യൂ ഹോട്ടലിന് മുന്നിലായിരുന്നു രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റിരുന്നു.
Samayam Malayalam Thiruvalla Gang Clash
തിരുവല്ല പോലീസ് സ്റ്റേഷൻ


Also Read: കോന്നി മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകൾ ആരംഭിച്ചു


തുകലശ്ശേരി നന്ദാവനത്തിൽ ജയകൃഷ്ണൻ, ചങ്ങനാശ്ശേരി മാടപ്പള്ളി പാലാഴിയിൽ അനന്തകൃഷ്ണൻ എന്നിവർക്കായിരുന്നു വെട്ടേറ്റത്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ജയകൃഷ്‌ണനെ മാരകായുധങ്ങളുമായെത്തിയ ആറംഗസംഘം ആക്രമിക്കുകയായിരുന്നു. ജയകൃഷ്ണനൊപ്പമുണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തിലാണ് അനന്തകൃഷ്ണന് വെട്ടേറ്റത്.
എബിവിപി, എസ്എഫ്ഐ പ്രവർത്തകരായിരുന്ന ജയകൃഷ്ണനും അനന്തകൃഷ്ണനും തമ്മിൽ കോളേജ് പഠനകാലത്ത് നിലനിന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Also Read: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; പ്രത്യേകമായി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യും, നിക്ഷേപ തട്ടിപ്പ് കേസുകൾക്കായി തൃശ്ശൂരും ആലപ്പുഴയിലും പ്രത്യേക കോടതികൾ

ഇരുവരുടെയും കൈപ്പത്തികൾക്കാണ് പരിക്ക്. ജയകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും അനന്തകൃഷ്ണൻ കോട്ടയത്തെ സ്വകാര്യ ആശുപതിയിലും ചികിത്സയിലാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളിലായി 12 പേരെ പ്രതി ചേർത്തതായി തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ പറഞ്ഞു.

Also Read: മന്ത്രി ജലീലിൻ്റെ രാജി: പത്തനംതിട്ടയിൽ കെഎസ്‍യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്