ആപ്പ്ജില്ല

13കാരിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതം, മൊഴിയെടുക്കാനും കഴിഞ്ഞില്ല, കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ്

ഒരാഴ്ചയോളം പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷ(13)യാണ് മരിച്ചത്. ലോട്ടറി വില്‍പ്പന നടത്തുന്ന മാതാവ് ഉഷയ്‌ക്കൊപ്പം കുന്നന്താനം പുളിന്താനം കനകകുന്ന് അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടി.

Lipi 9 Sept 2022, 4:00 pm
പത്തനംതിട്ട: മല്ലപ്പള്ളിയിൽ 13 കാരി മരിച്ചത് തലക്കേറ്റ ക്ഷതവും തുടർന്ന് തലച്ചോറിന് ഉണ്ടായ ഇൻഫെക്ഷനും മൂലമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് സംബന്ധിച്ച സൂചന പോലീസ് തള്ളിക്കളയുന്നില്ല. മല്ലപ്പള്ളി കുന്നന്താനത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന പതിമൂന്നുകാരി മരിച്ചത് തലച്ചോറില്‍ ഇന്‍ഫക്ഷൻ ഉണ്ടായിരുന്നത് മൂലമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഒരാഴ്ചയോളം പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷ(13)യാണ് മരിച്ചത്.
Samayam Malayalam kottayam medical college
പ്രതീകാത്മക ചിത്രം


Also Read: സൂര്യയ്ക്ക് ഭക്ഷണം പോലും നിഷേധിച്ചു, ഫോൺ ചെയ്യാൻ പോലും വിലക്ക്, എല്ലാ തെളിവുകളും ഫോണിലുണ്ട്, കരിവെള്ളൂരിലെ ഭർതൃമാതാവിനെതിരെയും ഗുരുതര ആരോപണം

ലോട്ടറി വില്‍പ്പന നടത്തുന്ന മാതാവ് ഉഷയ്‌ക്കൊപ്പം കുന്നന്താനം പുളിന്താനം കനകകുന്ന് അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് ടെസ്റ്റ് അടക്കം നടത്തി നോക്കിയെങ്കിലും കുട്ടിയുടെ നില മെച്ചപ്പെട്ടില്ല. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞു വരവേ ഏഴിന് രാത്രിയിലാണ് മരണം സംഭവിച്ചത്.

Also Read: 'വീട്ടിൽ പോകണമെങ്കിൽ താലി ഊരി വെച്ചിട്ട് പൊക്കോ', ഭർതൃവീട്ടിൽ അമല നേരിട്ടത് ക്രൂര പീഡനം, ഓണത്തിന് 'മൈന'യെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് ചേതനയറ്റ ശരീരം

കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നുവെന്നും തലച്ചോറില്‍ രക്തസ്രാവം ഉള്ളതുമായി ആദ്യം സംശയിച്ചിരുന്നു. സ്‌കൂളില്‍ വച്ച് കുട്ടിക്ക് വീണു പരുക്കേറ്റുവെന്ന സംശയവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതിൽ നിന്നാണ് തലച്ചോറില്‍ ഇന്‍ഫക്ഷന്‍ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോര്‍ട്ട് വന്നത്. ശരീരത്തിൽ കൂട്ടിക്ക് ക്ഷതമൊന്നുമുണ്ടായിരുന്നില്ല. കുട്ടിക്ക് മെനഞ്ചൈറ്റിസും സംശയിക്കുന്നുണ്ട്. രോഗാവസ്ഥയില്‍ സംശയം വന്നതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അബോധാവസ്ഥയിലായതു കാരണം സാധിച്ചില്ല.

വര്‍ഷയുടെ പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയിരുന്നു. മാതാവ് ഉഷ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗോപാലകൃഷ്ണന്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. വര്‍ഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്ന് കീഴ്‌വായ്പൂര്‍ എസ്എച്ച് വിപിന്‍ ഗോപിനാഥ് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local Newsand Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്