ആപ്പ്ജില്ല

പശുക്കിടാവിനെ മോഷ്ടിച്ച് അറുത്ത് തലയും തോലും റോഡരികില്‍; കണ്ണില്ലാ ക്രൂരത

അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം ഏറെ കുറെ വിജനമാണ് അതിനാല്‍ തന്നെ ഈ പ്രദേശം സാമുഹീക വിരുദ്ധരുടെ താവളമാണ്. അതിനാലാണ് മാലിന്യം വലിച്ചെറിയാന്‍ മോഷ്ടാക്കള്‍ ഈ സ്ഥലം കണ്ടെത്തിയതെന്നാണ് കരുതുന്നത്.

Samayam Malayalam 10 Jul 2022, 3:31 pm
പത്തനംതിട്ട: പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ റോഡരികില്‍ പശുക്കിടാവിന്റെ അറുത്തുമാറ്റി തലയും തോലും വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ മണ്ണില്‍പ്പടി - പാലോലില്‍പ്പടി റോഡിലാണ് പശു കിടാവിന്റെ അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.
Samayam Malayalam Cattle Pixabay


Also Read:
മഴ മുന്നറിയിപ്പില്‍ മാറ്റം; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍, ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും

പശു കിടാവിനെ മോഷ്ടിച്ചതിന് ശേഷം കശാപ്പ് ചെയ്ത് ഇറച്ചി എടുത്തതിനു ശേഷം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കശാപ്പ് നടത്തുന്നവര്‍ തലയ്ക്കുള്ളിലെ മാംസവും തോലും സാധാരണയായി എടുക്കാറുണ്ട്. നല്ല വില കിട്ടാറുമുണ്ട്. എന്നാല്‍, ഈ സംഭവത്തില്‍ മോഷ്ടാക്കള്‍ പശുവിന്റെ ശരീരത്തിലെ ഇറച്ചി മാത്രം എടുത്ത് പ്രധാന അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

Also Read: തളിപ്പറമ്പില്‍ യുവ അധ്യാപകന്‍റെ ആകസ്മിക വിയോഗം, താങ്ങാനാകാതെ ഒരു ഗ്രാമം

അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം ഏറെ കുറെ വിജനമാണ് അതിനാല്‍ തന്നെ ഈ പ്രദേശം സാമുഹീക വിരുദ്ധരുടെ താവളമാണ്. അതിനാലാണ് മാലിന്യം വലിച്ചെറിയാന്‍ മോഷ്ടാക്കള്‍ ഈ സ്ഥലം കണ്ടെത്തിയതെന്നാണ് കരുതുന്നത്. വഴിയാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം കുഴിച്ചു മൂടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്