പത്തനംതിട്ട: കണക്കില്ലാതെ അതിഥി തൊഴിലാളികൾ, കണക്കെടുക്കാൻ പോലീസ്. പത്തനംതിട്ട ജില്ലയിൽ അതിഥി തൊഴിലാളികൾ ഏറെയുള്ള ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആദ്യം കണക്കെടുപ്പിലേക്ക് പോലീസ് കടക്കുന്നത്. ജില്ലയിൽ നേരത്തെ തന്നെ തമിഴ് നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ ആവാസ കേന്ദ്രമായിരുന്നു ആറൻമുളയും സമീപ പഞ്ചായത്തുകളും. ഇപ്പോൾ തമിഴ് നാടിന് പകരം ബംഗാളിൽ നിന്നുള്ളവരാണ് കൂടുതലായുള്ളത്. എന്നാൽ ഇവരെ കുറിച്ചുള്ള രേഖകൾ ഒന്നും പോലീസ്, റവന്യു, പഞ്ചായത് തുടങ്ങി ഒരു വകുപ്പിന്റെയും കൈവശവുമില്ല. Also Read: പോലീസുകാരന്റെ പിതാവ് മരിച്ചത് ഒരു വർഷം മുമ്പ്, ഇടിച്ചത് അജ്ഞാത വാഹനം, എല്ലാ തലത്തിലും പോലീസ് അന്വേഷണം, 363 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ
ഇത്തരത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ എണ്ണം നാട്ടുകാരോടൊപ്പം ഉണ്ടെന്ന് പറയുമ്പോഴും തൊഴിലാളികളോ, ഇവർക്ക് താമസ സൗകര്യം നൽകുന്നവരോ തൊഴിൽ ദാതാക്കളോ വിവരങ്ങൾ കൃത്യമായി പോലീസ് സ്റ്റേഷനിലോ മറ്റ് ബന്ധപ്പെട്ട ഓഫീസുകളിലോ അറിയിക്കുന്നില്ല. ഇത് നിരവധി സാങ്കേതിക തടസങ്ങൾക്ക് കാരണമാകുന്നു. ഇവരെ നിരീക്ഷിക്കുന്നതിനും, ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതായി പോലീസ് വിലയിരുത്തി.
Also Read: തിരുവനന്തപുരം നഗരസഭയില്‍ കൂടുതല്‍ തട്ടിപ്പ്; അഴിമതിയുടെ മാലിന്യ കൂമ്പാരമായെന്ന് കുമ്മനം, 12 കെട്ടിടങ്ങൾക്ക് അനധികൃത മാർഗത്തിലൂടെ നമ്പർ
മുൻ കാലങ്ങളിൽ നിരവധി മോഷണ -അക്രമ -ലഹരി കേസുകളിലെ പ്രതികളെ പ്രദേശങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഡിവൈഎസ്പി ആയിരുന്ന ചന്ദ്രശേഖര പിള്ള അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനായി ഇവർക്ക് രജിസ്ട്രേഷൻ നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഏറെക്കാലം ഇത് നടപ്പിലായില്ല. ഇപ്പോൾ വീണ്ടും പത്തനംതിട്ട ജില്ലയിൽ ലഹരി കടത്തിലും മറ്റും നിരവധി അന്യ സംസ്ഥാനക്കാർ പ്രതികളാകുന്നുണ്ട്.പല തൊഴിലാളി ക്യാമ്പുകളിലും ഇവർ പരസ്പരം ആക്രമിക്കുന്ന സ്ഥിതിയുമുണ്ട്.
ഈ സാഹചര്യത്തിലാണ് തുടക്കമെന്ന നിലയിൽ ആറന്മുള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിനും തിരിച്ചറിയൽ രേഖകൾ നൽകുന്നതിനുംപോലീസ് നടപടികൾ ആരംഭിച്ചത്. തൊഴിലാളികൾക്ക് താമസ സൗകര്യം നല്കിയിട്ടുള്ളവരും തൊഴിൽ നൽകിയിട്ടുളളവരും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് നിര്‍ദേശമുള്ളത്. തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ, താമസിപ്പിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരും തൊഴിൽദാദാക്കളും സ്റ്റേഷനിൽ ഇതിനായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ച് രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
ഇതിനു ശേഷം തൊഴിലാളികളുടെ വിവര ശേഖരണത്തിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നതിന് തൊഴിൽ ദാതാക്കളുടെയും താമസ സൗകര്യം നൽകിയിട്ടുളളവരുടെയും യോഗം 2 സ്റ്റേഷനിൽ വിളിച്ചു ചേർത്തിട്ടുണ്ട്. തുടർന്ന് അതിഥി തൊഴിലാളികളുടെ വിശദ വിവരങ്ങൾ ശേഖരിച്ച് തിരിച്ചറിയൽ രേഖകൾ നൽകും. സെപ്റ്റംബർ 1 നു ശേഷം ആറൻമുള പോലിസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് നൽകിയ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ സികെ മനോജ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇത്തരത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ എണ്ണം നാട്ടുകാരോടൊപ്പം ഉണ്ടെന്ന് പറയുമ്പോഴും തൊഴിലാളികളോ, ഇവർക്ക് താമസ സൗകര്യം നൽകുന്നവരോ തൊഴിൽ ദാതാക്കളോ വിവരങ്ങൾ കൃത്യമായി പോലീസ് സ്റ്റേഷനിലോ മറ്റ് ബന്ധപ്പെട്ട ഓഫീസുകളിലോ അറിയിക്കുന്നില്ല. ഇത് നിരവധി സാങ്കേതിക തടസങ്ങൾക്ക് കാരണമാകുന്നു. ഇവരെ നിരീക്ഷിക്കുന്നതിനും, ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതായി പോലീസ് വിലയിരുത്തി.
Also Read: തിരുവനന്തപുരം നഗരസഭയില്‍ കൂടുതല്‍ തട്ടിപ്പ്; അഴിമതിയുടെ മാലിന്യ കൂമ്പാരമായെന്ന് കുമ്മനം, 12 കെട്ടിടങ്ങൾക്ക് അനധികൃത മാർഗത്തിലൂടെ നമ്പർ
മുൻ കാലങ്ങളിൽ നിരവധി മോഷണ -അക്രമ -ലഹരി കേസുകളിലെ പ്രതികളെ പ്രദേശങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഡിവൈഎസ്പി ആയിരുന്ന ചന്ദ്രശേഖര പിള്ള അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനായി ഇവർക്ക് രജിസ്ട്രേഷൻ നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഏറെക്കാലം ഇത് നടപ്പിലായില്ല. ഇപ്പോൾ വീണ്ടും പത്തനംതിട്ട ജില്ലയിൽ ലഹരി കടത്തിലും മറ്റും നിരവധി അന്യ സംസ്ഥാനക്കാർ പ്രതികളാകുന്നുണ്ട്.പല തൊഴിലാളി ക്യാമ്പുകളിലും ഇവർ പരസ്പരം ആക്രമിക്കുന്ന സ്ഥിതിയുമുണ്ട്.
ഈ സാഹചര്യത്തിലാണ് തുടക്കമെന്ന നിലയിൽ ആറന്മുള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിനും തിരിച്ചറിയൽ രേഖകൾ നൽകുന്നതിനുംപോലീസ് നടപടികൾ ആരംഭിച്ചത്. തൊഴിലാളികൾക്ക് താമസ സൗകര്യം നല്കിയിട്ടുള്ളവരും തൊഴിൽ നൽകിയിട്ടുളളവരും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അതിഥി തൊഴിലാളികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് നിര്‍ദേശമുള്ളത്. തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ, താമസിപ്പിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരും തൊഴിൽദാദാക്കളും സ്റ്റേഷനിൽ ഇതിനായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ച് രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
ഇതിനു ശേഷം തൊഴിലാളികളുടെ വിവര ശേഖരണത്തിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നതിന് തൊഴിൽ ദാതാക്കളുടെയും താമസ സൗകര്യം നൽകിയിട്ടുളളവരുടെയും യോഗം 2 സ്റ്റേഷനിൽ വിളിച്ചു ചേർത്തിട്ടുണ്ട്. തുടർന്ന് അതിഥി തൊഴിലാളികളുടെ വിശദ വിവരങ്ങൾ ശേഖരിച്ച് തിരിച്ചറിയൽ രേഖകൾ നൽകും. സെപ്റ്റംബർ 1 നു ശേഷം ആറൻമുള പോലിസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് നൽകിയ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ സികെ മനോജ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം