ആപ്പ്ജില്ല

മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ അപകടം ഒഴിയുന്നില്ല; പോലീസ് വാഹനവും ഡിവൈഡറിൽ ഇടിച്ചുകയറി

അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജീപ്പ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂവാറ്റുപുഴ പുനലൂർ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയെങ്കിലും സുരക്ഷാ ക്രമീകരങ്ങളുടെ കാര്യത്തില്‍ പിറകിലാണ്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 19 Sept 2023, 12:34 pm

ഹൈലൈറ്റ്:

  • കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്
  • ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്
  • ഡിവൈഡർ ഇടിച്ചു തകർത്താണ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പത്തനംതിട്ട: മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ മൈലപ്രയിൽ നിയന്ത്രണം വിട്ട പോലീസ് വാഹനം ഡിവൈഡറും കടന്ന് തൊട്ടടുത്ത കടക്കുള്ളിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ കട തകരുകയും മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. റാന്നിക്കും പത്തനംതിട്ടക്കും മദ്ധ്യേ മൈലപ്ര ജംഗ്ഷനിലാണ് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായത്.

Also Read:
സ്വത്ത് കൈക്കലാക്കിയ ശേഷം മകന്‍ സംരക്ഷിക്കുന്നില്ല; വയോധികയുടെ സംരക്ഷണം ഉറപ്പാക്കാന്‍ വിദേശത്തുള്ള മക്കളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷന്‍
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. ഡിവൈഡർ ഇടിച്ചു തകർത്താണ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറിയത്. വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ സംഭവിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജീപ്പ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ മറ്റൊരു പോലീസ് ജീപ്പ് എത്തി സംഭവസ്ഥലത്തുനിന്ന് മാറ്റി. മൂവാറ്റുപുഴ പുനലൂർ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തി എങ്കിലും സുരക്ഷാ ക്രമീകരങ്ങൾ വിരളമാണ്. ഇതിനാൽ നിരവധി അപകടങ്ങളും മരണവുമാണ് ഉണ്ടാകുന്നത്.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പത്തനംതിട്ട മുതൽ റാന്നി വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. കോടികൾ ചെലവഴിച്ച് പാത നവീകരിച്ചിട്ടും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടില്ല. ആവശ്യത്തിനു ട്രാഫിക് സൈൻ ബോർഡുകൾ റോഡിൽ ഇല്ലാത്തതും അപകട കാരണമാകുന്നു. പുനലൂർ – മൂവാറ്റുപുഴ പാതയിൽ കോന്നി – പ്ലാച്ചേരി ഭാഗം 300 കോടിയോളം രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തിൽ നവീകരിച്ചത്. വീതി കൂട്ടി ബിഎം ബിസി ടാറിങ് നടത്തി. ഓടയും കലുങ്കുകളും പണിതു. പ്രധാന കവലകളിൽ ഓടയ്ക്കു മുകളിൽ പൂട്ടുകട്ട പാകി നടപ്പാത നിർമിച്ചു. വൈദ്യുതി തൂണുകളും ജല വിതരണ കുഴലുകളും മാറ്റി സ്ഥാപിച്ചു. യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനു സീബ്രാ ലൈനുകളും വരച്ചു. വാഹന കാൽനട യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ല. തിരക്കേറിയ റോഡിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണവും മറ്റൊന്നല്ല.

Also Read:
വിരമിക്കുന്നതിന്‍റെ രണ്ട് മണിക്കൂര്‍ മുന്‍പ് സസ്‌പെന്‍ഷന്‍; നടപടി പിന്‍വലിച്ച് ട്രഷറി വകുപ്പ്

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്