Please enable javascript.Aranmula BJP Candidate 2021,ബിജു മാത്യുവിനെതിരെ പ്രതിഷേധം; അനൂപ് ആന്‍റണിയെ വെട്ടി, അശോകൻ കുളനടക്ക് തിരുവല്ല - protest against biju mathew within bjp itself on his possible candidature - Samayam Malayalam

ബിജു മാത്യുവിനെതിരെ പ്രതിഷേധം; അനൂപ് ആന്‍റണിയെ വെട്ടി, അശോകൻ കുളനടക്ക് തിരുവല്ല

Lipi 14 Mar 2021, 3:24 pm
Subscribe

ഓർത്തഡോക്സ് പ്രാതിനിധ്യം ഏറെയുള്ള ആറന്മുള മണ്ഡലത്തിൽ ബിജു മാത്യുവിനെ തന്നെ പരിഗണിക്കുമെന്നാണ് സൂചന. കെ.സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം

ഹൈലൈറ്റ്:

  • ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് തന്നെ
  • ഓർത്തഡോക്സ് സ്ഥാനാർത്ഥിക്ക് പ്രാതിനിധ്യം നൽകും
  • ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകും
asokan kulanada, anoop antony
അശോകൻ കുളനട, അനൂപ് ആന്‍റണി
പത്തനംതിട്ട: ആറന്മുള സീറ്റ് പ്രതീക്ഷിച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിന് ഇത് ലഭിക്കാതെ വന്നതോടെ മണ്ഡലം കമ്മിറ്റി ഇടഞ്ഞു.ന്യൂനപക്ഷ മോർച്ച ദേശീയ നേതാവ് ബിജു മാത്യുവിനെയാണ് ആറന്മുളക്ക് നിർദേശിച്ചിരിക്കുന്നത്.ഇതോടെ മറ്റൊരു ന്യൂനപക്ഷക്കാരനും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണിയുടെ തിരുവല്ല സാധ്യത അടഞ്ഞു. ഒരുവർഷമായി തിരുവല്ലയിൽ ഓഫീസ് എടുത്ത് പാർട്ടി പ്രവർത്തനം നടത്തിയ നേതാവാണ് അനൂപ്. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടക്ക് ആറന്മുള സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റി രാജി ഭീഷണി മുഴക്കിയതിന് തിരുവല്ല സീറ്റ് നല്‍കി പ്രശ്‌നം പരിഹരിച്ചു.
ഓര്‍ത്തഡോക്‌സ് സഭ നോമിനിയും ബിജെപി സംസ്ഥാന സെക്രട്ടറിയും കൂടി ആയ ബിജു മാത്യുവിനാണ് ആറന്മുള സീറ്റെന്നാണ് സൂചന. വിവരം പുറത്തായതോടെ പിന്നാലെ അശോകന്‍ അടക്കമുള്ളവര്‍ സമ്മര്‍ദ തന്ത്രവുമായി രംഗത്ത് വന്നിരുന്നു. ജില്ലാ പ്രസിഡന്റിന്റെ സ്വന്തം മണ്ഡലമാണ് ആറന്മുള. അവിടെ ഓര്‍ത്തഡോക്‌സുകാരന് സീറ്റ് നല്‍കിയത് കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി ഭീഷണി മുഴക്കിയതോടെ തിരുവല്ലയില്‍ സ്ഥാനാർഥിയെ മാറ്റി പ്രശ്‌നം ഒതുക്കുന്നതായാണ് വിവരം.

ഇനി സ്ഥാനാർഥി കൂടി വന്നാൽ മതി; കോന്നിയിൽ കളംപിടിച്ച് യുഡിഎഫ് പ്രവർത്തകർ, ചുവരെഴുത്തുകൾ റെഡി! വീഡിയോ കാണാം

ആറന്മുളയില്‍ മത്സരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വേണ്ടി അശോകന്‍ കുളനട നീക്കു പോക്കുണ്ടാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇലന്തൂര്‍, ഏനാത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇലന്തൂരില്‍ ഓമല്ലൂര്‍ ശങ്കരനെതിരേ ഷാജി ആര്‍ നായരെയും ഏനാത്ത് അടൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളിയെയും മത്സരിപ്പിക്കുന്നതിന് പകരം മത്സരം കടുക്കാതിരിക്കാനാണ് ശ്രമിച്ചതത്രെ. കുളനട സ്വദേശി കൂടി ആയ ബിജു മാത്യു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒപ്പമായിരുന്നു. അനൂപ് ആന്റണി കഴിഞ്ഞ രണ്ടു വര്‍ഷമായി തിരുവല്ല കേന്ദ്രീകരിച്ച് സീറ്റുറപ്പിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപിനെ അശോകന് വേണ്ടിവെട്ടി നിരത്തുകയാണ്. അടൂരിലും കോൺഗ്രസിൽ നിന്നും മാറി എത്തിയ പന്തളം പ്രതാപനും സീറ്റ് ലഭിക്കില്ലെന്നും സൂചനയുണ്ട്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ