പത്തനംതിട്ട: കേരളത്തിൽ തുലാവർഷം ഏറ്റവും അധികം പെയ്തിറങ്ങിയത് പത്തനംതിട്ട ജില്ലയിൽ. 859 മില്ലിമീറ്റർ, 37% കൂടുതൽ ആണ് പത്തനംതിട്ട ജില്ലയിൽ ലഭിച്ചത്. തുലാവർഷ സീസണിൽ സംസ്ഥാനത്തു് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഇത്തവണ 3% മാത്രം മഴ ലഭിച്ചപ്പോഴാണ് പത്തനംതിട്ടയിൽ ഇടവേള ഇല്ലാതെ തുലാവർഷം പെയ്തത്.
തുലാം അവസാനിച്ച് വൃശ്ചികം അവസാനിക്കും വരെയും ജില്ലയിൽ മഴ തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴ ജില്ലയിലെ മൂന്ന് നദികളിലെയും ജല നിരപ്പ് ഉയർത്തുകയും തീരദേശവാസികളെ പലപ്പോഴും മുൾ മുനയിൽ നിർത്തുകയും ചെയ്തിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ മൂന്നു നദികളിലും സമീപ തോടുകളിലും നിന്നും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിക്കൊണ്ടിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ലഭിച്ചത് 2,896.1 മില്ലീമീറ്റർ മഴ ശരാശരി ആയി സാധാരണ ലഭിക്കേണ്ടത് 2,894.5 മില്ലീമീറ്റർ ആണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ് ( 3,698 മില്ലീമീറ്റർ). കാസർകോട് (3529.3 മില്ലീമീറ്റർ) മഴയും ലഭിച്ചു.
ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ് (1,760മില്ലീമീറ്റർ). ഇടുക്കി, കാസർകോട് എറണാകുളം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
കാലവർഷം തകർത്ത് പെയ്തെങ്കിലും വേനൽ തുടങ്ങിയപ്പോൾ തന്നെ നദീ തടങ്ങൾ വറ്റി വരണ്ടു. നദീ തീരങ്ങളിൽ കുടിവെള്ള ക്ഷാമവും തുടങ്ങി. അനധികൃത മണൽവാരൽ മൂലം പലയിടത്തും നദികളുടെ ഗതി തന്നെ മാറിയിട്ടുണ്ട്. മഴ ആവശ്യത്തിന് ലഭിക്കുമ്പോഴും വെള്ളം സംഭരിച്ചു വയ്ക്കുന്നതിനും ഒഴുക്ക് തടഞ്ഞു നിർത്തുന്നതിനും നദികളിൽ മണൽ പരപ്പ് ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നത്.
Read Latest Local News and Malayalam News
തുലാം അവസാനിച്ച് വൃശ്ചികം അവസാനിക്കും വരെയും ജില്ലയിൽ മഴ തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴ ജില്ലയിലെ മൂന്ന് നദികളിലെയും ജല നിരപ്പ് ഉയർത്തുകയും തീരദേശവാസികളെ പലപ്പോഴും മുൾ മുനയിൽ നിർത്തുകയും ചെയ്തിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ മൂന്നു നദികളിലും സമീപ തോടുകളിലും നിന്നും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിക്കൊണ്ടിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ലഭിച്ചത് 2,896.1 മില്ലീമീറ്റർ മഴ ശരാശരി ആയി സാധാരണ ലഭിക്കേണ്ടത് 2,894.5 മില്ലീമീറ്റർ ആണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ് ( 3,698 മില്ലീമീറ്റർ). കാസർകോട് (3529.3 മില്ലീമീറ്റർ) മഴയും ലഭിച്ചു.
ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ് (1,760മില്ലീമീറ്റർ). ഇടുക്കി, കാസർകോട് എറണാകുളം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
കാലവർഷം തകർത്ത് പെയ്തെങ്കിലും വേനൽ തുടങ്ങിയപ്പോൾ തന്നെ നദീ തടങ്ങൾ വറ്റി വരണ്ടു. നദീ തീരങ്ങളിൽ കുടിവെള്ള ക്ഷാമവും തുടങ്ങി. അനധികൃത മണൽവാരൽ മൂലം പലയിടത്തും നദികളുടെ ഗതി തന്നെ മാറിയിട്ടുണ്ട്. മഴ ആവശ്യത്തിന് ലഭിക്കുമ്പോഴും വെള്ളം സംഭരിച്ചു വയ്ക്കുന്നതിനും ഒഴുക്ക് തടഞ്ഞു നിർത്തുന്നതിനും നദികളിൽ മണൽ പരപ്പ് ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നത്.
Read Latest Local News and Malayalam News