ചന്ദനപ്പള്ളി: തെക്കൻ കേരളത്തിലെ പ്രശസ്തമായ ജോർജിയൻ ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന രാത്രി റാസ പ്രതീകാത്മകമായി നടത്തി. ശനിയാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും മെയ് 7ന് നടത്തപെടുന്ന ഇടവകയുടെ നാലതിർത്തികളെയും ബന്ധിപ്പിക്കുന്ന രാത്രി റാസയാണ് പ്രതീകാത്മകമായി നടത്തിയത് .
അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ചന്ദനപ്പള്ളി പെരുന്നാൾ ആഘോഷങ്ങൾ വെള്ളിയാഴ്ച നടക്കും. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിൻറെ പ്രധാന ചടങ്ങായ ചെമ്പിൽ അരിയിടീൽ കർമ്മവും, അതിനോടനുബന്ധിച്ച് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പും വെളളിയാഴ്ച വൈകിട്ട് 5.30 ന് നടക്കും.
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതായ ചന്ദനപ്പള്ളി ദേവലയം കേന്ദ്ര സർക്കാരിന്റെ സ്പിരിച്ച്വൽ സർക്യൂട്ടിൽ ഉൾപ്പെട്ടതാണ്. പെരുന്നാളിന്റെ പ്രധാന ദിവസമായ വെള്ളിയാഴ്ച രാവിലെ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മുന്നിൻമേൽ കുർബാന, പൊന്നിൻ കുരിശ് സമർപ്പണം, സന്ധ്യാ നമസ്കാരം, ശ്ലൈഹിക വാഴ് വ് എന്നിവ നടക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന സന്ധ്യാ നമസ്കാര ചടങ്ങുകൾക്ക്
കുര്യാക്കോസ് മാർ ക്ലീമിസ് , ഡോ : തോമസ് മാർ അത്താനിയോസ് എന്നിവർ നേതൃത്വം നൽകും . പതിനാറിന് നടക്കുന്ന കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. മെയ് 31 വരെ നേർച്ചകൾ സമർപ്പിക്കുന്നത്തും ചെമ്പിൽ അരിയിടുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
പെരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രവാസി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരൻ ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫാ.ഇടിക്കുള ദാനിയേൽ നിർവഹിച്ചു. ചന്ദനപ്പള്ളി
ആശുപത്രിക്കുള്ള മെഡിക്കൽ കിറ്റ് ഗ്രാമപഞ്ചായത്തംഗം ലിസി റോബിൻസ് ഏറ്റുവാങ്ങി
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ചന്ദനപ്പള്ളി പെരുന്നാൾ ആഘോഷങ്ങൾ വെള്ളിയാഴ്ച നടക്കും. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിൻറെ പ്രധാന ചടങ്ങായ ചെമ്പിൽ അരിയിടീൽ കർമ്മവും, അതിനോടനുബന്ധിച്ച് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പും വെളളിയാഴ്ച വൈകിട്ട് 5.30 ന് നടക്കും.
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നതായ ചന്ദനപ്പള്ളി ദേവലയം കേന്ദ്ര സർക്കാരിന്റെ സ്പിരിച്ച്വൽ സർക്യൂട്ടിൽ ഉൾപ്പെട്ടതാണ്. പെരുന്നാളിന്റെ പ്രധാന ദിവസമായ വെള്ളിയാഴ്ച രാവിലെ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മുന്നിൻമേൽ കുർബാന, പൊന്നിൻ കുരിശ് സമർപ്പണം, സന്ധ്യാ നമസ്കാരം, ശ്ലൈഹിക വാഴ് വ് എന്നിവ നടക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന സന്ധ്യാ നമസ്കാര ചടങ്ങുകൾക്ക്
കുര്യാക്കോസ് മാർ ക്ലീമിസ് , ഡോ : തോമസ് മാർ അത്താനിയോസ് എന്നിവർ നേതൃത്വം നൽകും . പതിനാറിന് നടക്കുന്ന കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. മെയ് 31 വരെ നേർച്ചകൾ സമർപ്പിക്കുന്നത്തും ചെമ്പിൽ അരിയിടുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
പെരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രവാസി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരൻ ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫാ.ഇടിക്കുള ദാനിയേൽ നിർവഹിച്ചു. ചന്ദനപ്പള്ളി
ആശുപത്രിക്കുള്ള മെഡിക്കൽ കിറ്റ് ഗ്രാമപഞ്ചായത്തംഗം ലിസി റോബിൻസ് ഏറ്റുവാങ്ങി
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ