പത്തനംതിട്ട(pathanamthitta): അനുജ്ഞ നേടി, പതിനെട്ടാം പടിക്ക് ഇനി ഹൈഡ്രോളിക് മേൽക്കൂര. പടിപൂജക്കും അനുബന്ധ ചടങ്ങുകൾക്കും മഴയും കാലാവസ്ഥാ വ്യതിയാനവും തടസമാകുന്നത് തടയാൻ ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ ആധുനിക ഹൈഡ്രോളിക് ആവരണം തയ്യാറാക്കുന്നു. നേരത്തെ ഉണ്ടായിരുന്ന സ്ഥിരം മേൽക്കൂരയ്ക്ക് പകരം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ കഴിയും വിധമുള്ളതാണ് പുതിയ സംവിധാനം. 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്ന് ശ്രീകോവിലിന് മുന്നിൽ ഉഷഃപൂജയ്ക്കു ശേഷം പ്രാർഥിച്ച് ഉറപ്പ് നൽകി ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു ചടങ്ങുകൾ തുടങ്ങിയത്. പതിനെട്ടാംപടിക്ക് സമീപം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിലവിളക്ക് കൊളുത്തി നിർമാണത്തിനു തുടക്കം കുറിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി, ബോർഡ് അംഗം പിഎം തങ്കപ്പൻ, ചീഫ് എൻജിനീയർ ജി കൃഷ്ണകുമാർ, കോ ഓർഡിനേറ്റർ കെ.റെജികുമാർ മേൽക്കൂര നിർമിച്ചു നൽകുന്ന വിശ്വ സമുദ്ര കൺസ്ട്രക്ഷൻ കമ്പനി വൈസ് പ്രസിഡന്റ് രാമയ്യ തുടങ്ങിയവർ പങ്കെടുത്തു.
ആവശ്യമുള്ളപ്പോൾ മാത്രം മേൽക്കൂരയായി ഉപയോഗിക്കാൻ എടുത്തു വയ്ക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ അവസരങ്ങളിൽ മടക്കി സൂക്ഷിക്കാനും കഴിയും വിധമാണ് രൂപ കൽപ്പന നടത്തിയിരിക്കുന്നത്.
Topic: Pathanamthitta, sabarimala temple, sabarimala hydraulic roof
ആവശ്യമുള്ളപ്പോൾ മാത്രം മേൽക്കൂരയായി ഉപയോഗിക്കാൻ എടുത്തു വയ്ക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ അവസരങ്ങളിൽ മടക്കി സൂക്ഷിക്കാനും കഴിയും വിധമാണ് രൂപ കൽപ്പന നടത്തിയിരിക്കുന്നത്.
Topic: Pathanamthitta, sabarimala temple, sabarimala hydraulic roof