പത്തനംതിട്ട: ഉന്നത വിദ്യാഭ്യത്തിന് അർഹത നേടുന്നവരുടെ എണ്ണത്തിൽ വർധനവുമായി പത്തനംതിട്ട ജില്ല. ആകെ 10485 കുട്ടികള്‍ എസ്എസ്എല്‍സി 2022 പരീക്ഷ എഴുതിയതില്‍ 10397 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. ജില്ലയുടെ വിജയശതമാനം 99.16% ആണ്. 908 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതിൽ 242 - ആണ്‍കുട്ടികള്‍, 666 - പെണ്‍കുട്ടികള്‍. 47 എസ്.സി / എസ്.റ്റി കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി . പരീക്ഷ നടന്ന 166 വിദ്യാലയങ്ങളില്‍ 130 വിദ്യാലയങ്ങള്‍ 100% വിജയം കരസ്ഥമാക്കി. ഗവ. സ്കൂളുകള്‍ -38, എയ്ഡഡ് സ്കൂളുകള്‍ - 85, അണ് എയ്ഡഡ് സ്കൂളുകള്‍ - 7. 88 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയില്ല.
പല സ്കൂളുകളിലും പ്രവേശന സമയത്ത് 50ൽ ഏറെ കുട്ടികൾ അഡ്മിഷൻ എടുക്കാറുണ്ട്. എന്നാൽ സ്ഥിര അധ്യാപകരുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത മൂലം ഇവർ കൂടുതൽ മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റം വാങ്ങുന്നു. ഇവിടങ്ങളിൽ ഹൈസ്കൂൾ പ്രഥമാധ്യാപകർ നിയമിക്കുന്ന താൽക്കാലിക അധ്യാപകരാണ് ഹയർ സെക്കൻഡറിയിലെ അഡ്മിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നത്. ജില്ലയിൽ എയ്ഡഡ് മേഖലയിലും രണ്ട് സ്കൂളുകളുടെ സ്ഥിതി ഇത് തന്നെയാണ്.കോവിഡ് കാലത്തു് ഓൺ ലൈൻ ക്ലാസും പിന്നീട് നേരിട്ടും പഠിപ്പിച്ച താത്ക്കാലിക അധ്യാപകർക്ക് വേതനം ഒന്നും നൽകിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് ഈ അധ്യാപകർ.