പത്തനംതിട്ട(Pathanamthitta): അഭിഭാഷകന്‍റെ ഉടുമുണ്ട് അഴിച്ച് കഴുത്തിൽ കെട്ടി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധവുമായി ബാർ അസോസിയേഷൻ.പത്തനംതിട്ടയിൽ അഭിഭാഷകനായ അനു മാത്യുവിന് നേരെയാണ് പോലീസ് അതിക്രമം നടന്നത്.പരിക്കേറ്റ അഭിഭാഷകനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.രാത്രി പതിനൊന്നിന് ശേഷം വീട്ടിലെത്തിയ പെരുനാട് പോലീസ് ഇൻസ്പെക്ടറും സംഘവും വീട് സേർച്ച് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് വാറണ്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോഴേക്കും ഭാര്യയുടെയും മക്കളുടെയും മുൻപിൽ വച്ച് ഉടുത്തിരുന്ന ലുങ്കി അഴിച്ചു കഴുത്തിലും കയ്യിലുമായി കെട്ടുകയും മർദ്ദിക്കുകയും ആയിരുന്നു.
ഇതിനിടയിൽ വീട്ടിനുള്ളിലേക്ക് പോലീസ് കടന്നപ്പോൾ പുറത്തിറങ്ങി ഓടിയ അനു സുഹൃത്തിന്‍റെ വീട്ടിൽ എത്തി ബാർ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക ആയിരുന്നു. ഇവർ ഇടപെട്ടതോടെ പോലീസ് മടങ്ങി. ബന്ധുക്കളും അടുത്തുള്ള അഭിഭാഷകരും ചേർന്ന് അനുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം പെരുനാട് സ്റ്റേഷനിലെ പോലീസുകാരനെ മര്‍ദ്ദിച്ചവരെ അനു മാത്യു വീട്ടിൽ ഒളിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു പോലീസിന്‍റെ അതിക്രമം എന്ന് ബാർ അസോസിയേഷൻ പറയുന്നു. റോഡിൽ മാര്‍ഗതടസമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസുകാരനെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ കേസില്‍ പ്രതികളിൽ ഒരാൾ അനു മാത്യുവിന്‍റെ ബന്ധുവാണ്.ഇയാൾ അനുവിന്റെ വീട്ടിൽ ഉണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് അത്തിക്കയം സ്വദേശികളായ അലക്‌സ് മാത്യു , സച്ചിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെരുനാട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനാണ് തലക്ക് അടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോട് കൂടി ജോലി കഴിഞ്ഞു മണിയാറുള്ള വീട്ടിലേക്ക് മടങ്ങും വഴി കിഴക്കേമാമ്പാറ കണ്ടംകുളത്തു വച്ചായിരുന്നു സംഭവം. റോഡില്‍ വാഹനം നിര്‍ത്തി മാര്‍ഗതടസം ഉണ്ടാക്കി തടി ലോഡ് ചെയ്യുന്നത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും അടിപിടിയിലേക്കും നയിച്ചതും. തലയ്ക്ക് അടിയേറ്റ അനില്‍കുമാറിനെ വിവരമറിഞ്ഞെത്തിയ പെരുനാട് പോലീസാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് അനു മാത്യു പറയുന്നു. അഭിഭാഷകനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.നടപടി ഉണ്ടാകുന്നില്ലെങ്കിൽ കോടതി ബഹിഷ്കരണം ഉൾപ്പടെ ആലോചിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Topic: Pathanamthitta News, Advocate Police Attack, Pathanamthitta
ഇതിനിടയിൽ വീട്ടിനുള്ളിലേക്ക് പോലീസ് കടന്നപ്പോൾ പുറത്തിറങ്ങി ഓടിയ അനു സുഹൃത്തിന്‍റെ വീട്ടിൽ എത്തി ബാർ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക ആയിരുന്നു. ഇവർ ഇടപെട്ടതോടെ പോലീസ് മടങ്ങി. ബന്ധുക്കളും അടുത്തുള്ള അഭിഭാഷകരും ചേർന്ന് അനുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം പെരുനാട് സ്റ്റേഷനിലെ പോലീസുകാരനെ മര്‍ദ്ദിച്ചവരെ അനു മാത്യു വീട്ടിൽ ഒളിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു പോലീസിന്‍റെ അതിക്രമം എന്ന് ബാർ അസോസിയേഷൻ പറയുന്നു. റോഡിൽ മാര്‍ഗതടസമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസുകാരനെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ കേസില്‍ പ്രതികളിൽ ഒരാൾ അനു മാത്യുവിന്‍റെ ബന്ധുവാണ്.ഇയാൾ അനുവിന്റെ വീട്ടിൽ ഉണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് അത്തിക്കയം സ്വദേശികളായ അലക്‌സ് മാത്യു , സച്ചിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെരുനാട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനാണ് തലക്ക് അടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോട് കൂടി ജോലി കഴിഞ്ഞു മണിയാറുള്ള വീട്ടിലേക്ക് മടങ്ങും വഴി കിഴക്കേമാമ്പാറ കണ്ടംകുളത്തു വച്ചായിരുന്നു സംഭവം. റോഡില്‍ വാഹനം നിര്‍ത്തി മാര്‍ഗതടസം ഉണ്ടാക്കി തടി ലോഡ് ചെയ്യുന്നത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും അടിപിടിയിലേക്കും നയിച്ചതും. തലയ്ക്ക് അടിയേറ്റ അനില്‍കുമാറിനെ വിവരമറിഞ്ഞെത്തിയ പെരുനാട് പോലീസാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് അനു മാത്യു പറയുന്നു. അഭിഭാഷകനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.നടപടി ഉണ്ടാകുന്നില്ലെങ്കിൽ കോടതി ബഹിഷ്കരണം ഉൾപ്പടെ ആലോചിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Topic: Pathanamthitta News, Advocate Police Attack, Pathanamthitta