പത്തനംതിട്ട: പത്തനംതിട്ടയിൽ എ.പി ജയൻ വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകുമെന്ന് പ്രഖ്യാപനം വരെ ഉണ്ടായ ശ്രീനാദേവി കുഞ്ഞമ്മയെ മണ്ഡലം കമ്മറ്റിയിലേക്ക് പോലും പരിഗണച്ചില്ലെന്ന് പരാതി. സിപിഐ സമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ പി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകി. സമ്മേളനങ്ങളിൽ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തിൽ പോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. ജില്ലാ കൗൺസിലിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചുവെന്നും ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്നും പരാതിയിൽ പറയുന്നു. സിപിഐ ജില്ലാ സമ്മേളനത്തിൽ വീണ്ടും എപി ജയനെ തന്നെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാവുന്നത്. സമ്മേളനത്തിൽ 51 അംഗ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ 10 വനിതകളുണ്ട്. പ്രായപരിധി കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഒൻപത് പേരെ ഒഴിവാക്കി.
ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സ്വന്തം നേതാക്കൾക്ക് എതിരെ വരെ കടുത്ത വിമർശങ്ങളും യോഗത്തിലുയർന്നു.ആരോഗ്യമന്ത്രി വീണ ജോർജ്ജിന് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വരെ കടുത്ത വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണെന്നും മൗനി ബാവായെന്നുമാണ് കാനം രാജേന്ദ്രനെ സമ്മേളനത്തിൽ വിമർശിച്ചത്. ഇടതുപക്ഷ മന്ത്രിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നായിരുന്നു ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന് നേരത്തെ ഉയർന്ന പരാതി ജില്ലാ സമ്മേളനത്തിലും ആവർത്തിക്കപ്പെട്ടു. ഇതര പാർട്ടി മന്ത്രിക്കൊപ്പം സി പി ഐ മന്ത്രിമാരെയും പ്രതിനിധികൾ വിമർശനങ്ങളിൽ നിന്ന് പ്രതിനിധികൾ ഒഴിവാക്കിയില്ല.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സ്വന്തം നേതാക്കൾക്ക് എതിരെ വരെ കടുത്ത വിമർശങ്ങളും യോഗത്തിലുയർന്നു.ആരോഗ്യമന്ത്രി വീണ ജോർജ്ജിന് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വരെ കടുത്ത വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണെന്നും മൗനി ബാവായെന്നുമാണ് കാനം രാജേന്ദ്രനെ സമ്മേളനത്തിൽ വിമർശിച്ചത്. ഇടതുപക്ഷ മന്ത്രിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നായിരുന്നു ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന് നേരത്തെ ഉയർന്ന പരാതി ജില്ലാ സമ്മേളനത്തിലും ആവർത്തിക്കപ്പെട്ടു. ഇതര പാർട്ടി മന്ത്രിക്കൊപ്പം സി പി ഐ മന്ത്രിമാരെയും പ്രതിനിധികൾ വിമർശനങ്ങളിൽ നിന്ന് പ്രതിനിധികൾ ഒഴിവാക്കിയില്ല.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം