പത്തനംതിട്ട: ആറന്മുള മാതൃകാ പോലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപ്പോയ ഗ്രേഡ് എഎസ്ഐയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്റ്റേഷൻ ക്യാന്റീനിൽ വച്ച് ജീവനക്കാരിയെ ഗ്രേഡ് എഎസ്ഐ സജീഫ് ഖാൻ കടന്നുപിടിച്ചത് എന്ന പരാതി ഉയർന്നത്. യുവതി ബഹളം വെച്ചപ്പോൾ മറ്റു പോലീസുകാരെത്തുകയും സജീഫ് ഖാൻ സ്റ്റേഷനിൽനിന്ന് കടന്നുകളയുകയുമായിരുന്നു. എന്നാൽ സംഭവം നടന്ന ദിവസം ആറന്മുള സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നില്ല. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെത്തി ശനിയാഴ്ചയാണ് പരാതി നൽകി. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട്, കേസ് അന്വേഷിക്കാൻ രണ്ട് ഡിവൈഎസ്പിമാരെ ചുമതലപെടുത്തുകയായിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി സജീഫ് ഖാനെ സസ്പെൻഡ് ചെയ്തിരുന്നു.
മാതൃക പോലീസ് സ്റ്റേഷൻ ക്യാന്റീനിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളിക്കെതിരെ നടന്ന പീഡന പരാതി ഗൗരവമുള്ളതാണെന്നും സ്ത്രീ സുരക്ഷ നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ പ്രതിയായ പോലീസുകാരന് അനുകൂലമായി കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ച നടപടി പ്രതിഷേധാർഹമാണെന്നും ബിഎംഎസ് ആരോപിച്ചു. കോഴഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. മേഖല സെക്രട്ടറി അരുൺ പ്രിജിത് നേതൃത്വം നൽകി. പ്രതിഷേധ യോഗം ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം കെ അരവിന്ദൻ ഉത്ഘാടനം ചെയ്തു. ബിഎംഎസ് മോട്ടോർ യൂണിയൻ സംസ്ഥാന സെക്രട്ടറി എഎസ് രഘുനാഥൻ ജില്ലാ വൈസ് പ്രസിഡന്റ് വിജി ശ്രീകാന്ത് മേഖല പ്രസിഡന്റ് എ കെ അരവിന്ദൻ മേഖല സെക്രട്ടറി അരുൺ പ്രിജിത് മേഖല വൈസ് പ്രസിഡന്റ് എസ് ആർ മോഹനൻ മേഖല ജോയിന്റ് സെക്രട്ടറി ഹരിനാരായണൻ എന്നിവർ സംസാരിച്ചു. തുടർനടപടി ആവിശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News