കോഴഞ്ചേരി(Pathanamthitta): ചെറുകോൽ സർവീസ് സഹകരണ ബാങ്കിൽ ആരും നിക്ഷേപം തിരികെ ചോദിക്കാൻ എത്താതെ സഹകരിക്കണമെന്ന് ബോർഡും ജീവനക്കാരും. ബാങ്കിൽ പണം എടുക്കാൻ എത്തുന്നവർക്ക് ഇത്തരത്തിൽ കത്തെഴുതി നൽകുകയാണ് ഇപ്പോൾ സെക്രട്ടറിയുടെ പ്രധാന ജോലി. കാലങ്ങളായി സി.പി.എം ഭരണം നടത്തുന്ന ബാങ്കിൽ പേരിന് പോലും യുഡിഎഫ് പ്രതിനിധ്യമില്ല. ഇടത് മുന്നണിക്ക് പുറമെ ആകെയുള്ളത് ഒരു ബി.ജെ.പി അംഗം മാത്രമാണ്. ബാങ്കിൽ നിലവിൽ സാമ്പത്തികമാന്ദ്യം സംഭവിച്ചിരിക്കുകയാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ നിക്ഷേപകർക്ക് പണം മടക്കി നല്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരും സഹകരിക്കണമെന്നും ഭരണസമതി പറയുന്നു. വായ്‌പ നൽകിയ ഇനത്തിൽ വൻ തുക ലഭിക്കാനുണ്ടെന്നും ഈ കുടിശിക ലഭിച്ചാൽ നിക്ഷേപകർക്ക് പണം മടക്കി നല്കാമെന്നുമാണ് അധികൃതർ പറയുന്നത്. ബാങ്കിൽ എത്തുന്നവർക്ക് ഇത്തരത്തിൽ സഹകരിക്കണമെന്നുള്ള അപേക്ഷ ആണ് ഇപ്പോൾ നൽകുന്നത്. ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ഭരണം സി.പി.എം ഏറ്റെടുത്തതോടെയാണ് കുഴപ്പങ്ങൾ തുടങ്ങിയതെന്ന് യു.ഡി.എഫ് പറയുന്നു.
എന്നാൽ വായ്‌പ എടുത്ത് കുടിശിക ആയവർ എല്ലാ വിഭാഗത്തിലും ഉള്ളതിനാൽ ആരും സമര രംഗത്തേക്ക് വരുന്നുമില്ല. നിക്ഷേപകർ എത്തുമ്പോൾ മിക്കപ്പോഴും ബാങ്ക് തുറക്കാറുമില്ല. വിവിധ സംഘടനകൾ സാമൂഹ്യ പ്രവർത്തന ഫണ്ട് ഇവിടെ സ്ഥിര നിക്ഷേപമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പഠന സഹായത്തിനും മറ്റുമുള്ള വലിയ തുകകളും ഇതിലുണ്ട്. ഈ പണം നൽകാനും നിലവിലെ സ്ഥിതിയിൽ ബാങ്കിന് കഴിയുന്നില്ല. സംഘടനകൾ കത്തുകൾ ഭരണ സമിതിക്ക് നൽകിയിട്ടുണ്ട്.
Topic: Pathanamthitta News, Cherukole Cooperative Bank, Pathanamthitta
എന്നാൽ വായ്‌പ എടുത്ത് കുടിശിക ആയവർ എല്ലാ വിഭാഗത്തിലും ഉള്ളതിനാൽ ആരും സമര രംഗത്തേക്ക് വരുന്നുമില്ല. നിക്ഷേപകർ എത്തുമ്പോൾ മിക്കപ്പോഴും ബാങ്ക് തുറക്കാറുമില്ല. വിവിധ സംഘടനകൾ സാമൂഹ്യ പ്രവർത്തന ഫണ്ട് ഇവിടെ സ്ഥിര നിക്ഷേപമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പഠന സഹായത്തിനും മറ്റുമുള്ള വലിയ തുകകളും ഇതിലുണ്ട്. ഈ പണം നൽകാനും നിലവിലെ സ്ഥിതിയിൽ ബാങ്കിന് കഴിയുന്നില്ല. സംഘടനകൾ കത്തുകൾ ഭരണ സമിതിക്ക് നൽകിയിട്ടുണ്ട്.
Topic: Pathanamthitta News, Cherukole Cooperative Bank, Pathanamthitta