പത്തനംതിട്ട: ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ കുറവും രോഗ മുക്തി നേടുന്നവർ വർധിക്കുകയും ചെയ്യുന്നത് ആശ്വാസം പകരുമ്പോൾ മരണ നിരക്കിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ചൊവ്വാഴ്ച പതിനൊന്ന് മരണമാണ് ഔദ്യോഗികമായി സ്ഥിതീകരിച്ചത്. അരുവാപ്പുലം സ്വദേശി (86) , ഏനാദിമംഗലം സ്വദേശി (59) ,കലഞ്ഞൂര്‍ സ്വദേശി (40) , കലഞ്ഞൂര്‍ സ്വദേശി (82) ,പള്ളിക്കല്‍ സ്വദേശി (99) , ആറന്മുള സ്വദേശി (59) , പത്തനംതിട്ട സ്വദേശി (77) ,അടൂര്‍ സ്വദേശി (82) ,കടപ്ര സ്വദേശി (60) , മല്ലപ്പുഴശേരി സ്വദേശി (65) , കുറ്റൂര്‍ സ്വദേശി (75) തുടങ്ങിയവരാണ് ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലായി മരണമടഞ്ഞത്. Also Read: ഇനി രാജപ്രൗഢിയില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷന് റോഡ്; സൗന്ദര്യവത്ക്കരണ പദ്ധതി അവസാനഘട്ടത്തില്‍, വീഡിയോ കാണാം
കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.32 ശതമാനമാണ്. ജില്ലയില്‍ ഇതുവരെ ആകെ 111359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 103961 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 106026 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4724 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 4482 പേര് ജില്ലയിലും, 242 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 10381 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3413 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ചൊവ്വാഴ്ച തിരിച്ചെത്തിയ അഞ്ചു പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: പട്ടാമ്പിയിൽ മൃതദേഹം എലികരണ്ടു; ആശുപത്രിയ്ക്കെതിരേ പരാതിയുമായി ബന്ധുക്കള്‍
ആകെ 14900പേര് നിരീക്ഷണത്തിലാണ്. വിവിധ പരിശോധനകള്‍ക്കായി ഇതുവരെ സർക്കാർ ആശുപത്രികളിൽ ആകെ 613698 സാമ്പിളുകളും സ്വകാര്യ ആശുപത്രികളില്‍ 447177 സാമ്പിളുകളും ശേഖരിച്ചു. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ചൊവ്വാഴ്ച ആകെ 5010 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2434 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.5 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനവുമാണ്.
കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളില്‍ ആളുകള്‍ കര്‍ശനമായും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കണമെന്നും ലംഘനങ്ങള്‍ ശക്തമായി തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കേണ്ടതാണ്. കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തണം. അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ മാത്രമല്ല, വീട്ടിലുള്ളവരും കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.
മഴക്കാലമാകയാല്‍ കോവിഡിന് പുറമെ മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ താമസിക്കുന്നവര്‍ നിബന്ധനകള്‍ കൃത്യമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും മാസ്ക് കൃത്യമായി ധരിക്കാത്തതിന് എടുക്കുന്ന പെറ്റി കേസുകള്‍ ഇതിന് തെളിവാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ നാലു ദിവസമായി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 368 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 316 പേരെ അറസ്റ്റ് ചെയ്തു. 102 വാഹനങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് കടകള്‍ക്കെതിരെ നടപടിയെടുത്തു. മാസ്ക് കൃത്യമായി ധരിക്കാത്തതിന് 1432 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 666 പേര്‍ക്കെതിരെയും നടപടിയെടുത്തു. ജില്ലയില്‍ ജൂണ്‍ 15 വരെ ലഭിച്ചത് 62271 അപേക്ഷകളാണ്. ഇതില്‍ 15774 എണ്ണം മാത്രമാണ് പാസ് അനുവദിച്ചത്. 46464 അപേക്ഷകള്‍ തള്ളി, പരിഗണയിലുള്ളത് 33 എണ്ണം മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.32 ശതമാനമാണ്. ജില്ലയില്‍ ഇതുവരെ ആകെ 111359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 103961 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 106026 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4724 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 4482 പേര് ജില്ലയിലും, 242 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 10381 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3413 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ചൊവ്വാഴ്ച തിരിച്ചെത്തിയ അഞ്ചു പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: പട്ടാമ്പിയിൽ മൃതദേഹം എലികരണ്ടു; ആശുപത്രിയ്ക്കെതിരേ പരാതിയുമായി ബന്ധുക്കള്‍
ആകെ 14900പേര് നിരീക്ഷണത്തിലാണ്. വിവിധ പരിശോധനകള്‍ക്കായി ഇതുവരെ സർക്കാർ ആശുപത്രികളിൽ ആകെ 613698 സാമ്പിളുകളും സ്വകാര്യ ആശുപത്രികളില്‍ 447177 സാമ്പിളുകളും ശേഖരിച്ചു. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ചൊവ്വാഴ്ച ആകെ 5010 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2434 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.5 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനവുമാണ്.
കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളില്‍ ആളുകള്‍ കര്‍ശനമായും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കണമെന്നും ലംഘനങ്ങള്‍ ശക്തമായി തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കേണ്ടതാണ്. കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തണം. അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ മാത്രമല്ല, വീട്ടിലുള്ളവരും കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.
മഴക്കാലമാകയാല്‍ കോവിഡിന് പുറമെ മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ താമസിക്കുന്നവര്‍ നിബന്ധനകള്‍ കൃത്യമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് ലംഘിക്കാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും മാസ്ക് കൃത്യമായി ധരിക്കാത്തതിന് എടുക്കുന്ന പെറ്റി കേസുകള്‍ ഇതിന് തെളിവാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ നാലു ദിവസമായി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 368 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 316 പേരെ അറസ്റ്റ് ചെയ്തു. 102 വാഹനങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് കടകള്‍ക്കെതിരെ നടപടിയെടുത്തു. മാസ്ക് കൃത്യമായി ധരിക്കാത്തതിന് 1432 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 666 പേര്‍ക്കെതിരെയും നടപടിയെടുത്തു. ജില്ലയില്‍ ജൂണ്‍ 15 വരെ ലഭിച്ചത് 62271 അപേക്ഷകളാണ്. ഇതില്‍ 15774 എണ്ണം മാത്രമാണ് പാസ് അനുവദിച്ചത്. 46464 അപേക്ഷകള്‍ തള്ളി, പരിഗണയിലുള്ളത് 33 എണ്ണം മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.