ആപ്പ്ജില്ല

പത്തനംതിട്ടയിൽ സിപിഎം രണ്ട് തട്ടിൽ; വിഷയം വീണ ജോർജോ?

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ട ഏരിയ സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പങ്കെടുക്കുന്ന പരിപാടികൾ അറിയാറില്ലെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചെന്നാണ് റിപ്പോർട്ട്. മന്ത്രിക്കെതിരെ ഉണ്ടായ രൂക്ഷ വിമർശനത്തെ നേതാക്കളും പ്രവർത്തകരും രണ്ടു തട്ടിലായി.

Samayam Malayalam 29 Nov 2021, 3:54 pm
പത്തനംതിട്ട: വീണ ജോർജിനെ കൂടാതെ ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയ എ.ജി. ഉണ്ണികൃഷ്ണനും രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്.
Samayam Malayalam report on debate on health minister veena george at pathanamthitta cpim area conference
പത്തനംതിട്ടയിൽ സിപിഎം രണ്ട് തട്ടിൽ; വിഷയം വീണ ജോർജോ?



​ദൈവനാമത്തിൽ സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ ചെയ്തപ്പോൾ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ചൊല്ലിയാണ് വിമർശനം തുടങ്ങിയത്. പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ഒരു ജനപ്രതിനിധി ഇക്കാര്യം പറഞ്ഞ് വിമർശനത്തിന് തുടക്കമിട്ടപ്പോൾ മറ്റുള്ളവരും ഇത് ഏറ്റെടുത്തതോടെയാണ് തർക്കത്തിലേക്ക് വഴിമാറിയത്. ഇത്തരത്തിൽ പ്രതിജ്ഞയെടുക്കാൻ വീണ ജോർജിന് ഇളവ് നൽകിയതിനെ കുറിച്ച് പാർട്ടി വിശദീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ തർക്കം മുറുകി ചില അംഗങ്ങൾ വീണ ജോർജിൻ്റെ പ്രവർത്തന ശൈലിയെയും ചോദ്യം ചെയ്തു.

​ഫോൺ എടുക്കില്ല

ആരോഗ്യ വകുപ്പ് മന്ത്രിയായതിനു ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളോ പ്രവർത്തകരോ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കാറില്ലെന്നും. മിസ്ഡ് കാൾ കണ്ട് പിന്നീട് എപ്പോഴെങ്കിലും തിരിച്ചു വിളിക്കാനുള്ള മാന്യത എങ്കിലും കാണിക്കണമെന്നും ഇവർ ആരോപിച്ചു. മൂന്നോക്ക വികസന കോർപറേഷൻ അംഗമായ എ.ജി ഉണ്ണികൃഷ്ണനെതിരെ പ്രതിനിധികൾ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. പഴയ ബിജെപിക്കാരനിൽ നിന്ന് സി പി എം അനുഭാവിയായി മാറിയെങ്കിലും പകൽ സിപിഎമ്മും രാത്രി ബിജെപിയുമാണെന്ന ആക്ഷേപമാണ് അംഗങ്ങൾ ഉന്നയിച്ചത്. പാർട്ടി നൽകിയ സ്ഥാനം കൊണ്ട് പാർട്ടിക്ക് ഇതു വരെ ഉണ്ടാക്കിത്തന്ന നേട്ടങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം നിയന്ത്രിക്കുന്ന സൊസൈറ്റിയിൽ കൂടുതലും ബി.ജെ.പിക്കാരേ കുത്തി തിരുകിയിരിക്കുകയാണെന്നും ഉണ്ണികൃഷ്ണൻ്റെ ഏരിയ കമ്മിറ്റിയിൽ

നിന്നുള്ള രാജിയെപ്പറ്റി പാർട്ടി മൗനംവെടിയണമെന്നും അംഗങ്ങൾ ആവശ്യമുയർത്തി.

​വാഗ്ദാനങ്ങൾ നടപ്പായില്ല

അതേ സമയം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ വോട്ടർമാർക്ക് നൽകിയ പ്രധാന

വാഗ്ദാനങ്ങളായ ജില്ല സ്റ്റേഡിയം നവീകരണം അബാൻ ഫ്ലൈ ഓവർ പദ്ധതി തുടങ്ങിയവ ഇതുവരെ നടപ്പാക്കാൻ സാധിക്കാത്തതിനെ കുറിച്ച് വീണ ജോർജ് വിശദീകരിക്കണമെന്നും പാർട്ടിയെ

അറിയിക്കാതെയാണ് പ്രാദേശികതലത്തിൽ മന്ത്രി സ്ഥിരമായി പരിപാടികളിൽ പങ്കെടുക്കുന്നതെന്നും സി.പി.ഐ നേതാക്കളെല്ലാം ഈ സന്ദർശന വേളകളിൽ മന്ത്രിയെ അനുഗമിച്ച് വേദിയിൽ ഉപവിഷ്ടരാകാറുണ്ടെന്നും അവർക്ക് മാത്രമാണ് മന്ത്രിയുടെ അടുത്ത് കൂടുതൽ സ്വാതന്ത്ര്യമെന്നും വിമർശനമുണ്ടായി.

മനപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ശ്രമം

എന്നാൽ ഇതെല്ലാം പ്രവർത്തകരുടെ തെറ്റിദ്ധാരണകളാണെന്നും മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അത് വകവെച്ച് കൊടുക്കാൻ സാധിക്കില്ലെന്നും അത്തരത്തിലുള്ളവർ രൂക്ഷമായ പ്രത്യാഘാതം ഇക്കാര്യത്തിൽ നേരിടേണ്ടി വരുമെന്നായിരുന്നു ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ചില നേതാക്കളുടെ പ്രതികരണം. സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും വരും ദിവസങ്ങളിൽ ഈ കാര്യത്തിൽ നേതൃത്വം വേണ്ട നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ല നേതാക്കൾ വ്യക്തമാക്കി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്