ആപ്പ്ജില്ല

മുറിയിൽ ലൈംഗിക ഉത്തേജനമരുന്നും ഗര്‍ഭനിരോധന ഉറകളും; സംശയം ഒഴിവാക്കാൻ യുവതി; പത്തനംതിട്ടയിലേത് വൻ ലഹരിവേട്ട

പോലീസ് സംഘം എത്തുമ്പോൾ രാഹുൽ, ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും മയക്കുമരുന്ന് ലഹരിയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ

Samayam Malayalam 31 Jul 2022, 2:24 pm
Samayam Malayalam report on five arrested from pandalam hotel room
മുറിയിൽ ലൈംഗിക ഉത്തേജനമരുന്നും ഗര്‍ഭനിരോധന ഉറകളും; സംശയം ഒഴിവാക്കാൻ യുവതി; പത്തനംതിട്ടയിലേത് വൻ ലഹരിവേട്ട

പത്തനംതിട്ട: പന്തളത്ത് ഹോട്ടൽമുറിയിൽ ഇന്നലെ നടന്നത് വൻ ലഹരിവേട്ട. ഒരു യുവതി അടക്കം അഞ്ച് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഇവർ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്നുൾപ്പെടെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തെക്കൻ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച്‌ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് പോലീസ് പറയുന്നത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാം.


​മേഖലയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേരെയാണ് ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്‍റെ നേതൃത്വത്തില്‍ എംഡിഎംഎ ഉൾപ്പെടെ അഞ്ച് അംഗ സംഘത്തെ പിടികൂടിയത്. അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ (മോനായി) (29), കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് സ്വദേശി ആര്യൻ പി (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണൻ (20), കൊടുമൺ സ്വദേശി മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.

​ഷാഹിനയും രാഹുലും എത്തിയത് വെള്ളിയാഴ്ട

വെള്ളിയാഴ്ചയാണ് ഷാഹിനയെയും കൂട്ടി മോനായി എന്ന രാഹുൽ ഹോട്ടലിൽ മുറിയെടുത്തത്. ഇവിടേക്ക് പുറത്ത് നിന്ന് മറ്റു ചിലരും എത്തിയിരുന്നു പിടിയിലായവരെല്ലാം ലഹരി വിൽപനക്കാർ ആണെന്നും ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. ജില്ലയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളിൽ മുറിയെടെത്താണ് പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. നേരത്തെ തന്നെ പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് കിട്ടിയിരുന്നു. തുടർന്ന് ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.

​പോലീസ് എത്തുമ്പോൾ മയക്കുമരുന്ന് ലഹരിയിൽ

പോലീസ് സംഘം എത്തുമ്പോൾ രാഹുൽ, ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും മയക്കുമരുന്ന് ലഹരിയിലായിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എംഡിഎംഎയും കഞ്ചാവും മുറിയിലുണ്ടായിരുന്നു. ഇവർ മൂവരെയും ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുപ്രതികളായ വിധു കൃഷ്ണൻ , സജിൻ സജി എന്നിവരെ പറ്റി വിവിരം ലഭിച്ചത്. തുടർന്ന് പ്രതികളെ ഉപയോഗിച്ച് തന്നെ രണ്ട് പേരെയും പൊലീസ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

​ലൈംഗിക ഉത്തേജനമരുന്നും ഗര്‍ഭനിരോധന ഉറകളും

വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 154 ഗ്രാം ലഹരി മരുന്നാണ് സംഘത്തിൽ നിന്നും പോലീസ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഒന്‍പതു മൊബൈല്‍ ഫോണും രണ്ട് ആഡംബരകാറും ഒരു ബൈക്കും പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ മുറിയിൽ ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്പ്രേ തുടങ്ങിയവയും ഉണ്ടായിരുന്നെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ വിൽപ്പനക്കെത്തിച്ച ലഹരിവസ്തുക്കളാണെന്ന് പ്രതികൾ സമ്മതിച്ചു. ലഹരിമരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികൾ പറയുന്നത്.


പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്