പത്തനംതിട്ട: കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മാനദണ്ഡങ്ങളും അതിനെ തുടർന്നുണ്ടായ രാത്രി കർഫ്യുവും പ്രസിദ്ധമായ കടമ്മനിട്ട പടയണി ചടങ്ങുകൾക്കും തിരിച്ചടിയായി. രാത്രികാല കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ പടയണി ചടങ്ങുകൾ മാത്രമായി നടത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഇനി മുതൽ പടയണി കളത്തിലേക്കും ക്ഷേത്ര പരിസരത്തേക്കും കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. Also Read: രാത്രി കർഫ്യൂ: ആദ്യ ദിവസം താക്കീത്, ഇന്ന് മുതൽ കടുത്ത നടപടി; കണ്ണൂരിൽ പരിശോധന കർശനമാക്കാൻ പോലീസ്, വീഡിയോ കാണാം
മേടം ഒന്നിനാണ് പടയണി ആരംഭിച്ചത്. വെളളിയാഴ്ചയാണ് പടയണിക്കോലങ്ങൾ കളത്തിലിറങ്ങിയത്.
എട്ടാം ദിവസമായ ബുധനാഴ്ചയാണ് വലിയ പടയണി നടക്കുന്നത്. എല്ലാ കോലങ്ങളും ആ ദിവസം കളത്തിൽ ഇറങ്ങേണ്ടതാണ്. വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി എന്നിവയും ഉണ്ട്. കരവഞ്ചി ഇറക്കി തട്ടിന്മേൽ കളിയാകുമ്പോഴേക്കും പിറ്റേദിവസം നേരം വെളുക്കും. അതിനു ശേഷമേ വലിയ പടയണി തീരു . ഇതും ചടങ്ങ് മാത്രമായി ചുരുക്കാനാണ് തീരുമാനം .
Also Read: കടമ്മനിട്ട കാവിൽ ഇത് പടയണിക്കാലം; നാടിൻ്റെ നന്മക്കായി കോലങ്ങൾ കളത്തിൽ, വീഡിയോ കാണാം
ദാരികാസുര വധം കഴിഞ്ഞും കോപം അടക്കാതെ കലിതുള്ളിയ ദേവിയെ ശിവനും ഭൂതഗണങ്ങളും ചേർന്ന് കോലം കെട്ടി തുള്ളി ശാന്തയാക്കി എന്നതാണ് സങ്കൽപം. അതിന്റെ ഓർമ പുതുക്കിയാണ് പടയണി നടക്കുന്നത് .സംസ്ഥാനത്തെ ഏറ്റവും വലിയ പടയണി കടമ്മനിട്ടയാണ്.വലിയ പടയണി കാണാൻ വിദേശത്ത് നിന്നും ദൂരെ ദേശത്തുനിന്നും വരെ ധാരാളം ആളുകളാണ് സാധാരണയായി ഇവിടേയ്ക്ക് എത്തിചേരുന്നത് .
സുന്ദര യക്ഷി , കുറത്തി , പരദേശി , ആഴി അടവി , നായാട്ടും പടയും , 101പാള ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ടയിലെ പാട്ടുശൈലി വേറിട്ടു നിൽക്കുന്നു. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത് .
കടമ്മനിട്ട പടയണിയുടെ മറ്റൊരു പ്രത്യേകതയാണ് അടവി. പനമരമാണ് അടവിക്ക് കളത്തിൽ ഉയർത്തുന്നത്. വേറിട്ട ശൈലിയിലാണ് തുള്ളൽക്കാർ പനമരം കളത്തിൽ കൊണ്ടുവന്ന് പാട്ടിനൊപ്പം ഉയർത്തുന്നത്. . ഏഴാം ദിവസമായ ഇന്നലെ ഇടപടയണിയും നടന്നു. പകൽ പടയണിക്കു ശേഷം പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ തപ്പു കൊട്ടി ക്ഷേത്രത്തിലേക്ക് തിരികെ കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി കരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ വഴിപാട് സമാപിക്കും.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മേടം ഒന്നിനാണ് പടയണി ആരംഭിച്ചത്. വെളളിയാഴ്ചയാണ് പടയണിക്കോലങ്ങൾ കളത്തിലിറങ്ങിയത്.
എട്ടാം ദിവസമായ ബുധനാഴ്ചയാണ് വലിയ പടയണി നടക്കുന്നത്. എല്ലാ കോലങ്ങളും ആ ദിവസം കളത്തിൽ ഇറങ്ങേണ്ടതാണ്. വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി എന്നിവയും ഉണ്ട്. കരവഞ്ചി ഇറക്കി തട്ടിന്മേൽ കളിയാകുമ്പോഴേക്കും പിറ്റേദിവസം നേരം വെളുക്കും. അതിനു ശേഷമേ വലിയ പടയണി തീരു . ഇതും ചടങ്ങ് മാത്രമായി ചുരുക്കാനാണ് തീരുമാനം .
Also Read: കടമ്മനിട്ട കാവിൽ ഇത് പടയണിക്കാലം; നാടിൻ്റെ നന്മക്കായി കോലങ്ങൾ കളത്തിൽ, വീഡിയോ കാണാം
ദാരികാസുര വധം കഴിഞ്ഞും കോപം അടക്കാതെ കലിതുള്ളിയ ദേവിയെ ശിവനും ഭൂതഗണങ്ങളും ചേർന്ന് കോലം കെട്ടി തുള്ളി ശാന്തയാക്കി എന്നതാണ് സങ്കൽപം. അതിന്റെ ഓർമ പുതുക്കിയാണ് പടയണി നടക്കുന്നത് .സംസ്ഥാനത്തെ ഏറ്റവും വലിയ പടയണി കടമ്മനിട്ടയാണ്.വലിയ പടയണി കാണാൻ വിദേശത്ത് നിന്നും ദൂരെ ദേശത്തുനിന്നും വരെ ധാരാളം ആളുകളാണ് സാധാരണയായി ഇവിടേയ്ക്ക് എത്തിചേരുന്നത് .
സുന്ദര യക്ഷി , കുറത്തി , പരദേശി , ആഴി അടവി , നായാട്ടും പടയും , 101പാള ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ടയിലെ പാട്ടുശൈലി വേറിട്ടു നിൽക്കുന്നു. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത് .
കടമ്മനിട്ട പടയണിയുടെ മറ്റൊരു പ്രത്യേകതയാണ് അടവി. പനമരമാണ് അടവിക്ക് കളത്തിൽ ഉയർത്തുന്നത്. വേറിട്ട ശൈലിയിലാണ് തുള്ളൽക്കാർ പനമരം കളത്തിൽ കൊണ്ടുവന്ന് പാട്ടിനൊപ്പം ഉയർത്തുന്നത്. . ഏഴാം ദിവസമായ ഇന്നലെ ഇടപടയണിയും നടന്നു. പകൽ പടയണിക്കു ശേഷം പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ തപ്പു കൊട്ടി ക്ഷേത്രത്തിലേക്ക് തിരികെ കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി കരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ വഴിപാട് സമാപിക്കും.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ