പത്തനംതിട്ട: കൊവിഡ് മഹാമാരി കർഷകരുടെ ജീവിതത്തിൽ ദുരിതം വിതച്ച് കടന്നുപോകുമ്പോൾ മലയോര കർഷകർക്ക് കൈത്താങ്ങാകാൻ വേണ്ടി കിസാൻ ജീപ്പ് പ്രയാണമാരംഭിച്ചു. കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് കാർഷിക ഉത്പന്നങ്ങൾ നിലവിലെ മാർക്കറ്റ് വിലയ്ക്ക് വാങ്ങി ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാനാണ് കിസാൻ ജീപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലിന്റെ ആശയമാണ് കിസാൻ ജീപ്പ്. കോന്നി
മണ്ണീറയിൽ നിന്നാണ് ജീപ്പ് യാത്ര പുറപ്പെട്ടത്. കർഷകരുടെ ഉത്പന്നത്തിന് ന്യായമായ വില കിട്ടുന്നുവെന്നത് മാത്രമല്ല വിഷരഹിതമായ ഭക്ഷണസാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തുന്നുവെന്നതും കിസാൻ ജീപ്പിൻ്റെ പ്രത്യേകതയാണ്. കർഷകരിൽ നിന്ന് ചീമ ചക്ക, ചക്ക, നാട്ടു മാങ്ങ, വെള്ളമൂവാണ്ടൻ മാങ്ങ, കടുവാ പുളി നാരങ്ങ, വാഴക്കുല, നാടൻ മുട്ട, കാന്താരി മുളക്, നീല മുളക്, വെള്ളമുളക്, കുരുമുളക്, വാളൻപുളി, കുടമ്പുളി കുടുംബശ്രീ യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ചക്ക മിക്സചർ, ചക്ക ഉപ്പേരി തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
കെ.പി.എസ്.റ്റി.എ സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ കിസാൻ ജീപ്പിൽ നിന്നും ഉത്പന്നങ്ങൾ ആദ്യമായി വാങ്ങി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് അന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14ലെ കർഷകരുടെ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി ബാർട്ടർ സമ്പ്രദായം പുനരാവിഷ്ക്കരിച്ച് നാട്ടു ചന്ത വിജയകരമായി നടത്തിയിരുന്നു. തുടർന്ന് നാട്ടു ചന്ത എന്ന നവ മാധ്യമ കൂട്ടായ്മ ഉണ്ടാക്കുകയും വിഷമയമില്ലാത്ത നാടൻ ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകി വന്നിരുന്നു. എന്നാൽ നിലവിൽ കൊവിഡ് മൂലം കർഷകരുടെ പ്രയാസം നേരിൽ മനസിലാക്കിയതിനെ തുടർന്നാണ് കിസാൻ ജീപ്പ് എന്ന ആശയം രൂപം കൊണ്ടത്.
നാട്ടു ചന്ത നവ മാധ്യമ കൂട്ടായ്മ നടത്തി കർഷകരുടെ കൂട്ടായ്മ നോക്കി നടത്തുന്നത് പ്രവീണിന്റെ ഭാര്യ അമ്പിളിയാണ്. കിസാൻ ജീപ്പ് പ്രവീൺ തന്നെയാണ് ഓടിക്കുന്നത്. ഭാര്യ അമ്പിളിയും മകൻ വരദും പ്രോത്സാഹനവുമായി പ്രവീണിനൊപ്പം ഉണ്ട് . കർഷകനായ പ്രസാദും കിസാൻ ജീപ്പിനൊപ്പം പ്രവീണിനെ അനുഗമിക്കുന്നുന്നുണ്ട്.
മണ്ണീറയിൽ നിന്നാണ് ജീപ്പ് യാത്ര പുറപ്പെട്ടത്.
കെ.പി.എസ്.റ്റി.എ സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ കിസാൻ ജീപ്പിൽ നിന്നും ഉത്പന്നങ്ങൾ ആദ്യമായി വാങ്ങി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് അന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14ലെ കർഷകരുടെ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി ബാർട്ടർ സമ്പ്രദായം പുനരാവിഷ്ക്കരിച്ച് നാട്ടു ചന്ത വിജയകരമായി നടത്തിയിരുന്നു. തുടർന്ന് നാട്ടു ചന്ത എന്ന നവ മാധ്യമ കൂട്ടായ്മ ഉണ്ടാക്കുകയും വിഷമയമില്ലാത്ത നാടൻ ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകി വന്നിരുന്നു. എന്നാൽ നിലവിൽ കൊവിഡ് മൂലം കർഷകരുടെ പ്രയാസം നേരിൽ മനസിലാക്കിയതിനെ തുടർന്നാണ് കിസാൻ ജീപ്പ് എന്ന ആശയം രൂപം കൊണ്ടത്.
നാട്ടു ചന്ത നവ മാധ്യമ കൂട്ടായ്മ നടത്തി കർഷകരുടെ കൂട്ടായ്മ നോക്കി നടത്തുന്നത് പ്രവീണിന്റെ ഭാര്യ അമ്പിളിയാണ്. കിസാൻ ജീപ്പ് പ്രവീൺ തന്നെയാണ് ഓടിക്കുന്നത്. ഭാര്യ അമ്പിളിയും മകൻ വരദും പ്രോത്സാഹനവുമായി പ്രവീണിനൊപ്പം ഉണ്ട് . കർഷകനായ പ്രസാദും കിസാൻ ജീപ്പിനൊപ്പം പ്രവീണിനെ അനുഗമിക്കുന്നുന്നുണ്ട്.