പത്തനംതിട്ട: മലയാളിയുടെ പ്രിയ കഥാകാരി മാധവിക്കുട്ടിയിലൂടെ സുപരിചിതമായ നീർമാതളം മല്ലപ്പള്ളി കനകക്കുന്നിലും പൂത്തുലയുന്നു. കഥകളിലൂടെ മാത്രം മലയാളി മനസിനെ മഥിച്ച നീർമാതളം നേരിട്ട് കണ്ടിട്ടുള്ളവർ കുറവാണ്.ഒപ്പം പൂത്തു തളിർത്ത നീർമാതളം കണ്ടിട്ടുള്ളവർ വിരളവുമാണ്. ഇപ്പോൾ മലയാളിക്ക് നേർക്കാഴ്ചയുടെ വിരുന്നൊരുക്കിയാണ് കുന്നന്താനം കനകക്കുന്ന് ഇളംകൂറ്റിൽ ഹരികൃഷ്ണന്റെ വീട്ടുവളപ്പിൽ നീർമാതളം പൂത്തുലയുന്നത്. വർണ വിസ്മയമാണ് ഈ കാഴ്ച.
ഇളം മഞ്ഞയോ ചന്ദനമോ ആയി ഇലകൾ കൂടിച്ചേർന്നുണ്ടായ നിറമാണ് പൂക്കൾക്ക്. ഒരു പക്ഷെ ചിത്രശലഭം പോലെയും തോന്നാം. അപൂർവ അനുഭവമാണ് നീർമാതള പ്പൂക്കളുടെ മനോഹര കാഴ്ച സമ്മാനിക്കുന്നത്. 2006ൽ നട്ട നീർമാതളത്തിൽ ഒരാഴ്ച മുൻപാണ് നിറയെ പൂക്കൾ വിരിഞ്ഞത്. സാധാരണ ഡിസംബർ മുതൽ വിഷുക്കാലം വരെയാണ് പൂക്കൾ വിരിയുന്നത്. കാലാവസ്ഥ വ്യതിയാനം അനുസരിച്ചു് ഇപ്പോൾ സെപ്റ്റംബർ മാസത്തിലാണ് പൂക്കൾ വിരിഞ്ഞിട്ടുള്ളത്. മൂന്നാഴ്ചയോളം പൂക്കൾ കൊഴിയാതിരിക്കുമെന്നും പറയുന്നു. ഔഷധ സസ്യമായാണ് നീർമാതളം അറിയപ്പെടുന്നത്. പുഴകളുടെയും തോടുകളുടെയും അരികിലായാണ് കൂടുതലായി വളരുന്നത്. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന എന്നിങ്ങനെ അറിയപ്പെടുന്നുണ്ട് . നീർമാതളത്തിന്റെ തൊലിയും വേരുകളും ഔഷധമൂല്യമുള്ളതാണ്.
ഒട്ടേറെ ആയുർവേദ മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കും. വൃക്ക സംബന്ധമായ രോഗങ്ങൾക്കും മൂത്രാശയ രോഗത്തിനും ഔഷധവുമാണ്.ഏകദേശം 9-12 മീ. ഉയരത്തിൽ വളരുന്ന നീർമാതളത്തിന്റെ തൊലിക്ക് ചാര നിറമാണ്.ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തു പണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാത രോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കുന്നതായും പറയുന്നു.എങ്കിലും കഥയിലേത് പോലെ പൂക്കളുടെ സുഗന്ധമാണ് മലയാളിക്ക് പ്രിയങ്കരം.
ഇളം മഞ്ഞയോ ചന്ദനമോ ആയി ഇലകൾ കൂടിച്ചേർന്നുണ്ടായ നിറമാണ് പൂക്കൾക്ക്. ഒരു പക്ഷെ ചിത്രശലഭം പോലെയും തോന്നാം. അപൂർവ അനുഭവമാണ് നീർമാതള പ്പൂക്കളുടെ മനോഹര കാഴ്ച സമ്മാനിക്കുന്നത്. 2006ൽ നട്ട നീർമാതളത്തിൽ ഒരാഴ്ച മുൻപാണ് നിറയെ പൂക്കൾ വിരിഞ്ഞത്. സാധാരണ ഡിസംബർ മുതൽ വിഷുക്കാലം വരെയാണ് പൂക്കൾ വിരിയുന്നത്. കാലാവസ്ഥ വ്യതിയാനം അനുസരിച്ചു് ഇപ്പോൾ സെപ്റ്റംബർ മാസത്തിലാണ് പൂക്കൾ വിരിഞ്ഞിട്ടുള്ളത്. മൂന്നാഴ്ചയോളം പൂക്കൾ കൊഴിയാതിരിക്കുമെന്നും പറയുന്നു. ഔഷധ സസ്യമായാണ് നീർമാതളം അറിയപ്പെടുന്നത്. പുഴകളുടെയും തോടുകളുടെയും അരികിലായാണ് കൂടുതലായി വളരുന്നത്. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന എന്നിങ്ങനെ അറിയപ്പെടുന്നുണ്ട് . നീർമാതളത്തിന്റെ തൊലിയും വേരുകളും ഔഷധമൂല്യമുള്ളതാണ്.
ഒട്ടേറെ ആയുർവേദ മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കും. വൃക്ക സംബന്ധമായ രോഗങ്ങൾക്കും മൂത്രാശയ രോഗത്തിനും ഔഷധവുമാണ്.ഏകദേശം 9-12 മീ. ഉയരത്തിൽ വളരുന്ന നീർമാതളത്തിന്റെ തൊലിക്ക് ചാര നിറമാണ്.ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തു പണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാത രോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. ചുവപ്പുനിറം കൊടുക്കുന്നതിനും വിഷവാതകം ഉണ്ടാക്കുന്നതിനും ഇതിന്റെ ഇലയും വേരിന്റെ തൊലിയും ഉപയോഗിക്കുന്നതായും പറയുന്നു.എങ്കിലും കഥയിലേത് പോലെ പൂക്കളുടെ സുഗന്ധമാണ് മലയാളിക്ക് പ്രിയങ്കരം.