പത്തനംതിട്ട: ബധിരയും, മൂകയുമായ വൃദ്ധക്ക് രക്ഷകരായി പോലീസ്.കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ, ബന്ധുക്കളാരും നോക്കാനില്ലാതെ നരകയാതന അനുഭവിച്ചു കഴിഞ്ഞ വയോധികക്കാണ് പോലീസ് രക്ഷകരായത്. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ബധിരയും, മൂകയുമായ ചിന്നമ്മയ്ക്കാണ് വെച്ചൂച്ചിറ പോലീസ് സഹായമെത്തിച്ചത്. കാൽ പഴുത്ത് വ്രണമായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു ചിന്നമ്മ. ഇവർ ഏകമകനും മരുമകളുമൊപ്പം താമസിച്ചുവരികയാണ്. ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു.പിന്നീട് കഷ്ടതകൾ ഏറെ അനുഭവിച്ചാണ് മകനെ ചിന്നമ്മ വളർത്തിയത്. എന്നാൽ ഇയാൾ, അസുഖബാധിതയും അവശയുമായ ഇവരെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു.
മാതാവിനെ സംരക്ഷിക്കുന്ന വിഷയത്തിൽ മകനെ നേരത്തെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയിരുന്നു. എന്നാൽ കാര്യമായ ഫലം കണ്ടില്ല. ചിന്നമ്മയ്ക്ക് വർഷങ്ങൾക്ക് മുമ്പ് പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേറ്റ ഭാഗം കൂടെക്കൂടെ പഴുത്തു വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി. സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും, ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കാൻ പോലും നിർവാഹമില്ലാതെ വന്നപ്പോൾ ദുരിതത്തിൽ കഴിഞ്ഞ വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ വെച്ചൂച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്പെക്ടറുടെ നിർദേശാനുസരണം ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, നിവാസ് എന്നിവർ വീട്ടിലെത്തുമ്പോൾ കണ്ടത് ഇവരുടെ കാലിലെ മുറിവിലെ പുഴുക്കളെ കോഴികൾ കൊത്തി തിന്നുന്ന ദയനീയ കാഴ്ചയാണ്. ഉടൻ തന്നെ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ജിൻസി ട്രെയിനിൽ നിന്നും ചാടിയതോ, തള്ളിയിട്ടതോ? അധ്യാപികയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് സഹയാത്രികരും സംഘടനകളും
വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. മനു വർഗീസിന്റെ സേവനം ചിന്നമ്മക്ക് ലഭ്യമാക്കി. ഡോക്ടർ മുറിവ് വൃത്തിയാക്കി മരുന്ന് വച്ചുകെട്ടി പ്രഥമ ശുശ്രുഷ നൽകി. അയൽവാസിയുടെ വീട്ടിൽ നിന്നും പോലീസ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്കറിയ, എസ് ഐ സണ്ണിക്കുട്ടി,ജനമൈത്രി ബീറ്റ് ഓഫീസർമാർ ,എ എസ് ഐ സുഭാഷ്, സി പി ഓ രാഹുൽ, പഞ്ചായത്ത് അംഗം രാജൻ, സമീപവാസികളായ ജോമോൻ, ശ്രീദാസ്, എന്നിവരുടെ സഹായത്തോടെ വെച്ചൂച്ചിറ നവോദയയിൽ പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരമായ മേഴ്സി ഹോമിൽ ചിന്നമ്മയെ എത്തിച്ചു.
മാതാവിനെ സംരക്ഷിക്കുന്ന വിഷയത്തിൽ മകനെ നേരത്തെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയിരുന്നു. എന്നാൽ കാര്യമായ ഫലം കണ്ടില്ല. ചിന്നമ്മയ്ക്ക് വർഷങ്ങൾക്ക് മുമ്പ് പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേറ്റ ഭാഗം കൂടെക്കൂടെ പഴുത്തു വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി. സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും, ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കാൻ പോലും നിർവാഹമില്ലാതെ വന്നപ്പോൾ ദുരിതത്തിൽ കഴിഞ്ഞ വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ വെച്ചൂച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്പെക്ടറുടെ നിർദേശാനുസരണം ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, നിവാസ് എന്നിവർ വീട്ടിലെത്തുമ്പോൾ കണ്ടത് ഇവരുടെ കാലിലെ മുറിവിലെ പുഴുക്കളെ കോഴികൾ കൊത്തി തിന്നുന്ന ദയനീയ കാഴ്ചയാണ്. ഉടൻ തന്നെ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ജിൻസി ട്രെയിനിൽ നിന്നും ചാടിയതോ, തള്ളിയിട്ടതോ? അധ്യാപികയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് സഹയാത്രികരും സംഘടനകളും
വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. മനു വർഗീസിന്റെ സേവനം ചിന്നമ്മക്ക് ലഭ്യമാക്കി. ഡോക്ടർ മുറിവ് വൃത്തിയാക്കി മരുന്ന് വച്ചുകെട്ടി പ്രഥമ ശുശ്രുഷ നൽകി. അയൽവാസിയുടെ വീട്ടിൽ നിന്നും പോലീസ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്കറിയ, എസ് ഐ സണ്ണിക്കുട്ടി,ജനമൈത്രി ബീറ്റ് ഓഫീസർമാർ ,എ എസ് ഐ സുഭാഷ്, സി പി ഓ രാഹുൽ, പഞ്ചായത്ത് അംഗം രാജൻ, സമീപവാസികളായ ജോമോൻ, ശ്രീദാസ്, എന്നിവരുടെ സഹായത്തോടെ വെച്ചൂച്ചിറ നവോദയയിൽ പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരമായ മേഴ്സി ഹോമിൽ ചിന്നമ്മയെ എത്തിച്ചു.