ആപ്പ്ജില്ല

പിതാവിനോട് തർക്കിച്ചെന്ന് ആരോപണം; വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്, ഒടുവിൽ പിടിയിൽ

വയോധികനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇലവുംതിട്ട പോലീസിന്റെ പിടിയിലായി. മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻ വീട്ടിൽ ഷാജി പണിക്കരുടെ മകൻ ഷിജു ആർ പണിക്കര(29) രാണ് പിടിയിലായത്. 58കാരനായ സോമനാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയായ ആളാണ്. സോമന്റെ കീഴ്ത്താടിക്ക് പരുക്കേറ്റിട്ടുണ്ട്.

Lipi 26 Aug 2022, 9:03 am

ഹൈലൈറ്റ്:

  • വയോധികനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
  • മെഴുവേലി സ്വദേശി ഷിജുവാണ് പിടിയിലായത്
  • ഇയാൾ നേരത്തെയും സമാനമായ കേസുകളിൽ പ്രതി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shiju 1
പിടിയിലായ പ്രതി

പത്തനംതിട്ട: ഇലവുംതിട്ടയിൽ വധശ്രമക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. നിരവധി അടിപിടി കേസുകളിൽ പ്രതിയായ മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻ വീട്ടിൽ ഷിജു ആർ പണിക്കരെ(29)യാണ് അറസ്റ്റ് ചെയ്തത്. കല്ലൻമോടി പാറയിൽ വീട്ടിൽ സോമൻ ടി പി(58)യ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. പ്രതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചപ്പോൾ ഒഴിഞ്ഞുമാറിയത്തിനെതുടർന്ന് കീഴ്ത്താടിയെല്ലിന് പരിക്കേൽക്കുകയായിരുന്നു.
12കാരിയ്ക്കുനേരെ ലൈംഗിക അതിക്രമം, നഗ്നതാ പ്രദർശനം; പ്രതിയ്ക്ക് 7 വർഷം കഠിനതടവും 95,000 രൂപ പിഴയും

ബുധനാഴ്ച ഉച്ചയ്ക്ക് കല്ലൻമോടി റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. ഷിജുവിന്റെ പിതാവുമായി സോമൻ മുമ്പ് വാക്കുതർക്കമുണ്ടായ കാരണം പറഞ്ഞാണ് ഉപദ്രവിച്ചത്. ഇടികൊണ്ട് താഴെവീണ സോമന്റെ നെഞ്ചിൽ കയറിയിരുന്ന് തലയിലും മുഖത്തും ഷിജു മർദ്ദിച്ചു. സംഭവത്തിൽ കേസെടുത്ത ഇലവുംതിട്ട പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ഇയാൾ മുങ്ങി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന്ന് നിയോഗിച്ചു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

നെടിയകാലയിൽ വച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഷിജു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി, എസ്ഐമാരായ വിഷ്ണു ആർ, കെഎൻ അനിൽ, എസ്സിപിഒ സന്തോഷ്‌ കുമാർ, സിപിഓമാരായ രാജേഷ്, അനിൽ,ആഷർ, സച്ചിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്