കോഴഞ്ചേരി: ജില്ലയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകി ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിനുള്ള സ്ഥല പരിശോധന നടത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് പ്ലാന്റ് സ്ഥാപിക്കുക. മൂന്ന് മാസത്തിനകം ഉൽപ്പാദനം ആരംഭിക്കാനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് നിർദേശിച്ച പ്ലാന്റിന് പുറമെ ഒരു സ്പോൺസർ കൂടി എത്തിയതോടെ 1200 ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയും വിധമാണ് പ്ലാന്റ് രൂപകൽപ്പന.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധനക്കായി എത്തിയത്.
പ്ലാന്റിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ ലൈനും ട്രാൻസ്ഫോർമറും സ്ഥാപിക്കുന്നുണ്ട്. ഇതിനുള്ള പരിശോധനകളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തി.ഇതിനായി 50 ലക്ഷം രൂപ രണ്ട് മാസം മുൻപ് തന്നെ ജില്ലാ പഞ്ചായത്ത് അടച്ചിരുന്നതായി പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.ഇതിനൊപ്പം ജനറേറ്റർ പ്രവത്തനസജ്ജമാക്കും. ഇത്തരത്തിൽ ഇടതടവില്ലാതെ ഓക്സിജൻ ഉൽപ്പാദനം നടത്താനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്നരകോടി രൂപയുടെ പദ്ധതി ജില്ലാപഞ്ചായത്ത് അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രോജക്ടുകള്‍ നടപ്പാക്കും. ജില്ലാ ആശുപത്രിയിൽ പുതിയ ആംബുലൻസ് വാങ്ങുന്നുണ്ട്. ഇത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ ചെലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോണ്‍-ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കും.
കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ പദ്ധതികൾ ആലോചിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, അംഗം സാറാ തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജിലി പി ഈശോ, തുടങ്ങിയവരും പരിശോധനക്കായി എത്തിയിരുന്നു. കോഴഞ്ചേരി ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ജില്ലാ ആശുപത്രിയിൽ വികസനത്തിന് സ്ഥല പരിമിതിയാണ് തടസമാകുന്നത്.നിലവിൽ കൊവിഡ് ആശുപത്രി കൂടിയായ ഇവിടെ ജില്ലാ കാൻസർ കെയർ സെന്റര്‍,ജില്ലാ ടി.ബി. സെന്റര്‍,റീജണൽ ഹെൽത്ത് ലബോറട്ടറി എന്നിവയുമുണ്ട്.കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നതോടെ മറ്റ് സൗകര്യങ്ങൾ കുറയും.ഇത് പരിഹരിക്കാനുള്ള ശ്രമവും നടത്തേണ്ടതായുണ്ട്.
പ്ലാന്റിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ ലൈനും ട്രാൻസ്ഫോർമറും സ്ഥാപിക്കുന്നുണ്ട്. ഇതിനുള്ള പരിശോധനകളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തി.ഇതിനായി 50 ലക്ഷം രൂപ രണ്ട് മാസം മുൻപ് തന്നെ ജില്ലാ പഞ്ചായത്ത് അടച്ചിരുന്നതായി പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.ഇതിനൊപ്പം ജനറേറ്റർ പ്രവത്തനസജ്ജമാക്കും. ഇത്തരത്തിൽ ഇടതടവില്ലാതെ ഓക്സിജൻ ഉൽപ്പാദനം നടത്താനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്നരകോടി രൂപയുടെ പദ്ധതി ജില്ലാപഞ്ചായത്ത് അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രോജക്ടുകള്‍ നടപ്പാക്കും. ജില്ലാ ആശുപത്രിയിൽ പുതിയ ആംബുലൻസ് വാങ്ങുന്നുണ്ട്. ഇത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ ചെലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോണ്‍-ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കും.
കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ പദ്ധതികൾ ആലോചിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, അംഗം സാറാ തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജിലി പി ഈശോ, തുടങ്ങിയവരും പരിശോധനക്കായി എത്തിയിരുന്നു. കോഴഞ്ചേരി ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ജില്ലാ ആശുപത്രിയിൽ വികസനത്തിന് സ്ഥല പരിമിതിയാണ് തടസമാകുന്നത്.നിലവിൽ കൊവിഡ് ആശുപത്രി കൂടിയായ ഇവിടെ ജില്ലാ കാൻസർ കെയർ സെന്റര്‍,ജില്ലാ ടി.ബി. സെന്റര്‍,റീജണൽ ഹെൽത്ത് ലബോറട്ടറി എന്നിവയുമുണ്ട്.കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നതോടെ മറ്റ് സൗകര്യങ്ങൾ കുറയും.ഇത് പരിഹരിക്കാനുള്ള ശ്രമവും നടത്തേണ്ടതായുണ്ട്.