ആപ്പ്ജില്ല

മുൻ ഡിസിസി അധ്യക്ഷൻ സിപിഎം ഏരിയ സെക്രട്ടറി; ആർഎസ്എസ് പ്രവർത്തകന്‍റെ നിയമനത്തിലും വിവാദം

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഡ്വ. പീലിപ്പോസ് തോമസ് സിപിഎം ഏരിയ സെക്രട്ടറി. തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ലോക്കൽ സെക്രട്ടറി ആയാണ് പത്തനംതിട്ട ഡി.സി.സിയുടെ മുൻ അധ്യക്ഷൻ കൂടി ആയ പീലിപ്പോസ് തോമസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യുഡിഎഫ് ഭരണ കാലത്ത് സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു.

Samayam Malayalam 13 Dec 2021, 6:14 pm
പത്തനംതിട്ട: ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായി നിരവധി വര്‍ഷം കോൺഗ്രസിൽ നിന്നും
Samayam Malayalam report on peelipose thomas becomes cpim eraviperoor area secretary
മുൻ ഡിസിസി അധ്യക്ഷൻ സിപിഎം ഏരിയ സെക്രട്ടറി; ആർഎസ്എസ് പ്രവർത്തകന്‍റെ നിയമനത്തിലും വിവാദം

തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ൽ കോൺഗ്രസിൽ ചേർന്ന ശേഷം കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് കെ.എസ്.എഫ്.ഇ ചെയർമാനായി പ്രവർത്തിച്ചിരുന്നു.


​പഠനക്ലാസുകൾക്ക് നേതൃത്വം നൽകി

കോൺഗ്രസ് നേതാവായിരുന്നപ്പോൾ റാന്നി നിയമസഭാ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎമ്മിൽ ചേർന്ന ശേഷം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിലെ ആന്‍റോ ആന്‍റണിയെ നേരിട്ടെങ്കിലും വിജയിച്ചില്ല. കോൺഗ്രസിൽ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവായിരുന്നു അദ്ദേഹം.

​പാർട്ടിയിൽ വിഭാഗീയത

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിൽ സജീവമായിരുന്നു. ഇരവിപേരൂർ ഏരിയ സമ്മേളനത്തിൽ സെക്രട്ടറിക്കും മുതിർന്ന അംഗം അജയകുമാറിനും എതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. ആറ് കമ്മിറ്റികളിൽ നിന്ന് എത്തിയ പ്രധിനിധികളാണ് വിമർശനം നടത്തിയത്. ഏരിയ സെക്രട്ടറിയുടെ ധിക്കാരവും അപ്രമാദിത്വവും വൻ വിഭാഗീയതയാണ് ഉണ്ടാക്കിയതെന്ന് പ്രതിനിധികൾ ആരോപിച്ചു. പാർട്ടി ഭരിക്കുന്ന ഇരവിപേരൂർ സർവ്വീസ് സഹകരണ ബാങ്കിൽ താൽക്കാലിക വ്യവസ്ഥതയിൽ ആർഎസ്സ്എസ്സ് പ്രവർത്തകനെ ശിപായിയായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തായി വിമർശനം ഉണ്ടായി.

​സമ്മേളനം ഉന്നയിച്ച ആവശ്യങ്ങൾ ഇവ

മുതിർന്ന അംഗം അജയകുമാറാണ് ബാങ്ക് പ്രസിഡൻ്റ്. ഇദ്ദേഹത്തെ ഏരിയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കോയിപ്പുറം പഞ്ചായത്തിലെ ഏരിയകളിൽ നടന്ന മത്സരത്തിൽ പുറമെ നിന്ന് മത്സരിച്ച ആൾ സെക്രട്ടറി ആയതും നിരവധി പേര് സമ്മേളനത്തിൽ ഉന്നയിച്ചു. ആദി പമ്പ-വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം കുറേക്കൂടി വേഗതയിൽ ആകേണ്ടതുണ്ട്. നദിയിൽ പാലങ്ങൾ നിർമിക്കുന്ന പ്രവർത്തനങ്ങൾ സജീവമാണെങ്കിലും, നദിയുടെ ആഴവും വീതിയും കൂട്ടുന്നതിനുള്ള പദ്ധതി അടുത്തവർഷകാലത്തിനുമുൻപ് പൂർത്തീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തുരുത്തിക്കാട് ബിഎഎം കോളേജ്, വെണ്ണികുളം പോളിടെക്നിക് എന്നീ രണ്ടു കരകളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടുവിലൂടെ ഒഴുകുന്ന മണിമലയാറ്റിൽ കുറുകെയുള്ള കോമളം പാലം പുനർനിർമിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

​സമ്മേളനം അവസാനിച്ചത് ഞായറാഴ്ച

രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, എ പത്മകുമാർ എന്നിവർ സംസാരിച്ചു. അഡ്വ. പീലിപ്പോസ് തോമസ് പ്രമേയങ്ങളും അഡ്വ എൻ രാജീവ്‌ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. 20അംഗ കമ്മിറ്റിയിൽ അഡ്വ.പീലീപ്പോസ് തോമസ്, പി സി സുരേഷ് കുമാർ, അജിത് പ്രസാദ്, കെ സി സജികുമാർ, അലക്സ്‌ തോമസ്, എ കെ സന്തോഷ്‌ കുമാർ, കെ സോമൻ, കെ അനിൽ കുമാർ, ജോർജ് വർഗീസ്, ബിജു വർക്കി, അഡ്വ.എൻ രാജീവ്‌, ഷിജു പി കുരുവിള, ജിജി മാത്യു, തുടങ്ങിയവർ ഉൾപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്