പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ ഇരകളിലൊരാളായ തമിഴ്നാട് സ്വദേശിനി പത്മത്തിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നരബലിയുടെ മുഖ്യ ആസൂത്രകനായ ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് ഇരട്ട നരബലിയിലെ പ്രതികള്‍. മൂന്നം പ്രതികളും ഇപ്പോള്‍ റിമാന്റിലാണ്.
Read Latest Local News and Malayalam News
റോസ്ലി കേസിലും പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മൃതദേഹം എത്രയും വേഗം വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനായി ഡിഎന്‍എ പരിശോധനാ ഫലമടക്കം വേഗത്തിലാക്കാനാണ് നീക്കം. തമിഴ്നാട് ധര്‍മപുരി സ്വദേശിനിയായ പത്മത്തെ കാണാതായെന്ന സഹോദരി പളനിയമ്മയുടെ പരാതിയാണ് രാജ്യത്തെ നടുക്കിയ ഇരട്ട നരബലി കേസില്റെ ചുരുളഴിച്ചത്. എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പത്മം ഷാഫിയുടെ വണ്ടിയില്‍ കയറുന്ന ദൃശ്യങ്ങള്‍ ശേഖരിക്കാനായത് കേസന്വേഷണത്തില്‍ നിര്‍ണായകമായി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഷാഫി പത്മത്തെ എത്തിക്കുകയായിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. 56 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ മൃതദേഹം ഇലന്തൂരിലെ വീട്ടുവളപ്പില്‍ തന്നെയാണ് മറവ് ചെയ്തത്. കുടുംബത്തിന് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി ഭഗവല്‍ സിംഗിനേയും ലൈലയേയും ക്രൂരകൃത്യത്തില്‍ പങ്കാളികളാക്കിയത്. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കിട്ടിയത്. ഇരകളുടെ ശരീരഭാഗങ്ങളില്‍ ചിലത് പ്രതികള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതിനും പോലീസിന് തെളിവ് ലഭിച്ചിരുന്നു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്നുമാണ് ഇരുകുടുംബങ്ങളുടെയും നിലപാട്.
Read Latest Local News and Malayalam News
റോസ്ലി കേസിലും പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മൃതദേഹം എത്രയും വേഗം വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനായി ഡിഎന്‍എ പരിശോധനാ ഫലമടക്കം വേഗത്തിലാക്കാനാണ് നീക്കം. തമിഴ്നാട് ധര്‍മപുരി സ്വദേശിനിയായ പത്മത്തെ കാണാതായെന്ന സഹോദരി പളനിയമ്മയുടെ പരാതിയാണ് രാജ്യത്തെ നടുക്കിയ ഇരട്ട നരബലി കേസില്റെ ചുരുളഴിച്ചത്. എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പത്മം ഷാഫിയുടെ വണ്ടിയില്‍ കയറുന്ന ദൃശ്യങ്ങള്‍ ശേഖരിക്കാനായത് കേസന്വേഷണത്തില്‍ നിര്‍ണായകമായി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഷാഫി പത്മത്തെ എത്തിക്കുകയായിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. 56 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ മൃതദേഹം ഇലന്തൂരിലെ വീട്ടുവളപ്പില്‍ തന്നെയാണ് മറവ് ചെയ്തത്. കുടുംബത്തിന് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി ഭഗവല്‍ സിംഗിനേയും ലൈലയേയും ക്രൂരകൃത്യത്തില്‍ പങ്കാളികളാക്കിയത്. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കിട്ടിയത്. ഇരകളുടെ ശരീരഭാഗങ്ങളില്‍ ചിലത് പ്രതികള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതിനും പോലീസിന് തെളിവ് ലഭിച്ചിരുന്നു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്നുമാണ് ഇരുകുടുംബങ്ങളുടെയും നിലപാട്.