പത്തനംതിട്ട: പെൺകുട്ടിയെ കാണാതായതിന് പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ സി ഹൗസിൽ ഫൈസൽ മകൻ ഫാസിൽ ( 26) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായതിന് കഴിഞ്ഞ മാസം 28ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണത്തിൽ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതിയോട് ഒപ്പം പോയതായി കണ്ടെത്തിയിരുന്നു. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ കണ്ടെത്താൻ കഴിയാത്തതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. മാതാവിന്റെ മൊഴിയനുസരിച്ച് കേസ് എടുത്ത് അന്വേഷണം നടത്തിവരവെയാണ് പെൺകുട്ടി ചെന്നൈയിൽ യുവാവിനൊപ്പം ഉണ്ടെന്ന വിവരം ലഭിച്ചത്.
Also Read: ഡ്രൈവർ ഉറങ്ങി, വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് വീണു; 4 പേർക്ക് പരിക്ക്
അന്വേഷണസംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോൾ ചെന്നൈയിലെ ലോഡ്ജുകളിലും വീട്ടിലും വച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ, പോലീസ് ഇൻസ്പെക്ടർ ജോബി ജോൺ, എസ് ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ, സി പി ഓമാരായ ഷെഫീഖ്, സുനി, എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെയും പ്രതിയെയും ചെന്നെയിൽ നിന്നും കണ്ടെത്തിയത്.അന്വേഷണത്തിൽ എ എസ് ഐ രാജീവ്, എസ് സി പി ഓ മണിലാൽ എന്നിവരും പങ്കെടുത്തു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: ഡ്രൈവർ ഉറങ്ങി, വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് വീണു; 4 പേർക്ക് പരിക്ക്
അന്വേഷണസംഘം അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയപ്പോൾ ചെന്നൈയിലെ ലോഡ്ജുകളിലും വീട്ടിലും വച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ, പോലീസ് ഇൻസ്പെക്ടർ ജോബി ജോൺ, എസ് ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ, സി പി ഓമാരായ ഷെഫീഖ്, സുനി, എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെയും പ്രതിയെയും ചെന്നെയിൽ നിന്നും കണ്ടെത്തിയത്.അന്വേഷണത്തിൽ എ എസ് ഐ രാജീവ്, എസ് സി പി ഓ മണിലാൽ എന്നിവരും പങ്കെടുത്തു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം