ആപ്പ്ജില്ല

ഷാഹിനയും സംഘവും ലഹരിയുടെ വഴിയിലെത്തിയത് എങ്ങനെ? അന്വേഷണ സംഘം ബെംഗളൂരുവിൽ

പന്തളത്തെ ലോഡ്ജിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ബെംഗളൂരുവിൽ. . ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുക ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നതിന് വേണ്ടിയാണ് അന്വേഷണം വ്യാപിപ്പിച്ചത്. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേരാണ് പിടിയിലായത്.

Lipi 10 Aug 2022, 11:27 am

ഹൈലൈറ്റ്:

  • പന്തളത്തെ എംഡിഎംഎ വേട്ട
  • അന്വേഷണ സംഘം ബെംഗളൂരുവിൽ
  • പ്രതികൾക്ക് എവിടെ നിന്ന് എംഡിഎംഎ കിട്ടിയെന്ന് അന്വേഷണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shahina 2
പിടിയിലായ പ്രതികള്‍

പത്തനംതിട്ട: പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവിൽ. പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളുമായി ഈ മാസം 7നാണ് ബെംഗളൂരുവിലേക്ക് തിരിച്ചത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുക ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നതിന് വേണ്ടിയാണ് അന്വേഷണം വ്യാപിപ്പിച്ചത്. വ്യാഴാഴ്ച്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ലഹരിമരുന്ന് പിടിച്ചെടുത്ത ദിവസം തന്നെ കേസിന്റെ ഊർജ്ജിത അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരുന്നു.
എതിരെ വന്ന ആ വാഹനം ഏത്? പാസ്റ്ററുടെയും മക്കളുടെയും മരണത്തിൽ ദുരൂഹത, വശദമായ അന്വേഷണം വേണമെന്ന് ആവശ്യം

അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും ഗർഭനിരോധന ഉറകളും വൈബ്രെറ്ററും മറ്റും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ജൂലൈ 30 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് 15 ലക്ഷം രൂപ കണക്കാക്കപ്പെട്ടിരുന്നു. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്