പത്തനംതിട്ട: ജോലിയിൽ മായം ചേർക്കാതെ പ്രവർത്തിയിൽ മാതൃക ആയി മുനിസിപ്പാലിറ്റി ജീവനക്കാർ.
നഗരസഭ ഏൽപ്പിച്ച ജോലിക്കിടയിൽ ലഭിച്ച എട്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ഉടമയെ വിളിച്ചു മടക്കി നൽകിയാണ് തിരുവല്ല നഗരസഭയിലെ കണ്ടിജന്റ് വിഭാഗത്തിലെ ജീവനക്കാർ മാതൃക ആയത്. തിരുവല്ല നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളികൾ ആയ നാരായണനും സുമ(ഉഷ)യുമാണ് ഏവർക്കും മാതൃക ആകുന്ന കർമ്മം നിറവേറ്റിയത്. ശനിയാഴ്ച തിരുവല്ല നഗരസഭ 29 ആം വാർഡിൽ ഉത്രമേൽ അമ്പലത്തിന് സമീപമുള്ള റോഡ് ശുചീകരിക്കുന്നതിനിടയിൽ ആണ് ഇവർക്ക് വാവിടശേരി സുരേഷ് കുമാറിന്റെ വീടിന്റെ ഭാഗത്തു നിന്നും വിലപിടിപ്പുള്ള സ്വർണ്ണമാല ലഭിച്ചത്. നിലവിൽ ഏതാണ്ട് നാല് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണമാണ് ഇത്.
ആഭരണം ലഭിച്ചതിന് പിന്നാലെ ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്തിന് തൊട്ടടുത്ത വീട്ടിൽ എത്തി വീട്ടുടമയെ വിളിച്ചു. വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടമായോ എന്ന് അന്വേഷിച്ചപ്പോഴാണ് കഴുത്തിലെ മാല നഷ്ടമായ വിവരം ഗൃഹനാഥനായ വാവടശ്ശേരിൽ വീട്ടിൽ സുരേഷ് കുമാർ അറിയുന്നത്. കൂടുതൽ ആലോചിക്കാതെ നാല് ലക്ഷത്തിന്റെ വിലമതിക്കുന്ന മുതൽ തിരികെ നൽകി ഇവർ മടങ്ങി. ഈ സത്പ്രവൃത്തി അറിഞ്ഞ നഗരസഭാ നേതൃത്വം ജീവനക്കാരെ ആദരിക്കുമെന്ന് ചെയർപേഴ്സൺ ശാന്തമ്മ വറുഗീസ്,കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ,സെക്രട്ടറി സ്റ്റാലിൻ നാരായൺ എന്നിവർ അറിയിച്ചു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നഗരസഭ ഏൽപ്പിച്ച ജോലിക്കിടയിൽ ലഭിച്ച എട്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ഉടമയെ വിളിച്ചു മടക്കി നൽകിയാണ് തിരുവല്ല നഗരസഭയിലെ കണ്ടിജന്റ് വിഭാഗത്തിലെ ജീവനക്കാർ മാതൃക ആയത്.
ആഭരണം ലഭിച്ചതിന് പിന്നാലെ ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്തിന് തൊട്ടടുത്ത വീട്ടിൽ എത്തി വീട്ടുടമയെ വിളിച്ചു. വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടമായോ എന്ന് അന്വേഷിച്ചപ്പോഴാണ് കഴുത്തിലെ മാല നഷ്ടമായ വിവരം ഗൃഹനാഥനായ വാവടശ്ശേരിൽ വീട്ടിൽ സുരേഷ് കുമാർ അറിയുന്നത്. കൂടുതൽ ആലോചിക്കാതെ നാല് ലക്ഷത്തിന്റെ വിലമതിക്കുന്ന മുതൽ തിരികെ നൽകി ഇവർ മടങ്ങി. ഈ സത്പ്രവൃത്തി അറിഞ്ഞ നഗരസഭാ നേതൃത്വം ജീവനക്കാരെ ആദരിക്കുമെന്ന് ചെയർപേഴ്സൺ ശാന്തമ്മ വറുഗീസ്,കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ,സെക്രട്ടറി സ്റ്റാലിൻ നാരായൺ എന്നിവർ അറിയിച്ചു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം