പത്തനംതിട്ട: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്‍റെ കൊടിമരത്തിന്‍റെ പഞ്ചവർഗ തറക്ക് ഇടിമിന്നലിൽ തകരാർ സംഭവിച്ചതോടെ ദേവഹിതം നോക്കിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചേക്കും. ഇതിനായുള്ള അനുമതിക്കായി ക്ഷേത്രം തന്ത്രിമാരും ബന്ധപ്പെട്ടവരും എത്തും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഞായറാഴ്ച വൈകിട്ട് നാലിനാണ് കനത്ത മഴക്കിടെ ഇടി മിന്നൽ ഏറ്റത്. മിന്നലിന്റെ ആഘാതത്തിൽ കൊടിമരത്തിന്റെ പഞ്ചവർഗത്തറയ്ക്ക് തകരാർ സംഭവിച്ചു. തിരുവല്ല പീഡനം: പരാതിക്കാരിയെ പടിക്കുപുറത്താക്കി സിപിഎം, പ്രതി അകത്ത്! 12 പേർക്കെതിരെ കേസ്
1970-ൽ പണിത 17 പറകളുള്ള സ്വർണക്കൊടിമരത്തിന്‍റെ തറയാണ് തകർന്നത്. ഇടിമിന്നലിൽ ക്ഷേത്രം മുഴുവനും പ്രകമ്പനം അനുഭവപ്പെട്ടു. ക്ഷേത്രത്തിൽ ബഞ്ചിൽ കിടന്ന ജീവനക്കാരൻ തെറിച്ചു വീണു. സംഭവത്തെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാറും കൊടിമരത്തിന്‍റെ അവസ്ഥ പരിശോധിച്ചു. തുടർന്നാണ് അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ പ്രസിഡന്‍റ് നിർദേശിച്ചത്.
സൈനികന്‍റെ വീടിന്‍റെ മുറ്റം വരെയും നദി കവർന്നു; സംരക്ഷണം നൽകാതെ ഉദ്യോഗസ്ഥർ
ദേവസ്വം ബോർഡ് അംഗം മനോജ് ചരളേലിന്‍റെ സാന്നിധ്യത്തിൽ ക്ഷേത്ര തന്ത്രിമാർ,ഉപദേശക സമിതി ഭാരവാഹികൾ ,ഭക്തജനങ്ങൾ എന്നിവർ ആലോചിച്ച് തീരുമാനം എടുക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവല്ല വലിയമ്പലം എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ വല്ലഭ ക്ഷേത്രം. വർഷത്തിൽ എല്ലാ ദിവസവും കഥകളി നടക്കുന്ന ഇവിടത്തെ പന്തീരടി വഴിപാട് ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിൽ ഗണപതിക്കും ശാസ്താവിനും അടുത്തിടെയാണ് പുതിയ ശ്രീകോവിലുകൾ നിർമ്മിച്ച് സമർപ്പിച്ചത്.
1970-ൽ പണിത 17 പറകളുള്ള സ്വർണക്കൊടിമരത്തിന്‍റെ തറയാണ് തകർന്നത്. ഇടിമിന്നലിൽ ക്ഷേത്രം മുഴുവനും പ്രകമ്പനം അനുഭവപ്പെട്ടു. ക്ഷേത്രത്തിൽ ബഞ്ചിൽ കിടന്ന ജീവനക്കാരൻ തെറിച്ചു വീണു. സംഭവത്തെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാറും കൊടിമരത്തിന്‍റെ അവസ്ഥ പരിശോധിച്ചു. തുടർന്നാണ് അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ പ്രസിഡന്‍റ് നിർദേശിച്ചത്.
സൈനികന്‍റെ വീടിന്‍റെ മുറ്റം വരെയും നദി കവർന്നു; സംരക്ഷണം നൽകാതെ ഉദ്യോഗസ്ഥർ
ദേവസ്വം ബോർഡ് അംഗം മനോജ് ചരളേലിന്‍റെ സാന്നിധ്യത്തിൽ ക്ഷേത്ര തന്ത്രിമാർ,ഉപദേശക സമിതി ഭാരവാഹികൾ ,ഭക്തജനങ്ങൾ എന്നിവർ ആലോചിച്ച് തീരുമാനം എടുക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവല്ല വലിയമ്പലം എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ വല്ലഭ ക്ഷേത്രം. വർഷത്തിൽ എല്ലാ ദിവസവും കഥകളി നടക്കുന്ന ഇവിടത്തെ പന്തീരടി വഴിപാട് ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിൽ ഗണപതിക്കും ശാസ്താവിനും അടുത്തിടെയാണ് പുതിയ ശ്രീകോവിലുകൾ നിർമ്മിച്ച് സമർപ്പിച്ചത്.