കോഴഞ്ചേരി(Pathanamthitta): സ്ഥിരം അപകട മേഖലയായ ആറന്മുള- തെക്കേമല റോഡിൽ വാഹന അപകടത്തിൽ രണ്ട് സുവിശേഷകർ മരിച്ചു.കോഴഞ്ചേരി മാവേലിക്കര സംസ്ഥാന പാതയിൽ പുന്നംതോട്ടത്തിനു സമീപം ഉണ്ടായ അപകടത്തിലാണ് പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസം ഡേവിഡിന്റെ മകൻ ബെനൻസ് ഡേവിഡ് (43), കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ ജെയിംസ് എന്ന് വിളിക്കുന്ന പ്രസന്നൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ മൂന്നരയോടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അധികം ആളുകൾ റോഡിൽ ഇല്ലാതിരുന്ന സമയമായതിനാൽ രക്ഷാപ്രവർത്തനവും വൈകി.
ആറന്മുള നിന്നും പോലീസ് എത്തിയാണ് അപകടത്തിൽപെട്ടവരെ കോഴഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇരുവരും മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പറയുന്നുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ റോഡിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതോളം വരും. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണിത്. ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച രണ്ട് സുവിശേഷകർ മരിച്ച സംഭവം. നാട്ടുകാരായ പലരും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇടിച്ച് മരിച്ചിട്ടുണ്ട്. കോഴഞ്ചേരി കെ.എസ്.എഫ്.ഇ യിൽ മാനേജർ ആയിരുന്ന ഷാഫി മുഹമ്മദ് ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ ഇവിടെ ഉണ്ടായ അപകടത്തിൽ മരിച്ചിട്ട് അധിക കാലമായില്ല. ഒപ്പം ഉണ്ടായിരുന്ന പഞ്ചായത്ത് ജീവനക്കാരൻ കാർത്തികേയ വർമ്മക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും പരിക്ക് ഭേദമായിട്ടില്ല.
ആറാട്ടുപുഴ ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണ ശർമ്മ നാല് വർഷം മുൻപ് ബൈക്ക് അപകടത്തിൽ മരിച്ചതും ഈ റോഡിലാണ്. ഈ മേഖലയിൽ പാൽ ,തൈര് കച്ചവടക്കാരി ആയിരുന്ന വടക്കേൽ ദേവകി അമ്മ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാഹനം ഇടിച്ചു മരിച്ചത്. വടക്കേൽ ശശി മരിച്ചതും വാഹന അപകടത്തിലാണ്.തട്ടുകട നടത്തിയിരുന്ന വാസുവിന്‍റെ വണ്ടി ഉൾപ്പടെ ഇടിച്ചു തെറിപ്പിച്ചാണ് അപകടം ഉണ്ടായത്. രാത്രിയിൽ ഉണ്ടാകുന്ന അപകടത്തിൽപെട്ട് മരിച്ചു കിടക്കുന്നവരെ രാവിലെ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്.കഴിഞ്ഞ ദിവസം പുലർച്ചെ പുന്നംതോട്ടം സ്വദേശി ശർമ്മയുടെ സ്കൂട്ടറിൽ കാർ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോയി.
സംസ്ഥാന പാത ആണെങ്കിലും ആറന്മുളക്കും തെക്കേമലക്കും മദ്ധ്യേയുള്ള ഈ റോഡിന് വീതി വളരെ കുറവാണ്. ചെങ്ങന്നൂർ,മാവേലിക്കര,കോഴഞ്ചേരി തുടങ്ങിയിടങ്ങളിൽ നിന്നും വരുന്ന ബസുകൾ ഓട്ടത്തിന്‍റെ സമയം ക്രമീകരിക്കുന്നതും ഈ റോഡിലാണ്. അതിനാൽ ആറന്മുള കഴിഞ്ഞാൽ വേഗത വർധിപ്പിക്കുക പതിവാണ്. ഇതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
Topic: Accident Death, Pathanamthitta Accident, Pathanamthitta News
ആറന്മുള നിന്നും പോലീസ് എത്തിയാണ് അപകടത്തിൽപെട്ടവരെ കോഴഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇരുവരും മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി പറയുന്നുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ റോഡിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതോളം വരും. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണിത്. ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച രണ്ട് സുവിശേഷകർ മരിച്ച സംഭവം. നാട്ടുകാരായ പലരും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇടിച്ച് മരിച്ചിട്ടുണ്ട്. കോഴഞ്ചേരി കെ.എസ്.എഫ്.ഇ യിൽ മാനേജർ ആയിരുന്ന ഷാഫി മുഹമ്മദ് ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ ഇവിടെ ഉണ്ടായ അപകടത്തിൽ മരിച്ചിട്ട് അധിക കാലമായില്ല. ഒപ്പം ഉണ്ടായിരുന്ന പഞ്ചായത്ത് ജീവനക്കാരൻ കാർത്തികേയ വർമ്മക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും പരിക്ക് ഭേദമായിട്ടില്ല.
ആറാട്ടുപുഴ ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണ ശർമ്മ നാല് വർഷം മുൻപ് ബൈക്ക് അപകടത്തിൽ മരിച്ചതും ഈ റോഡിലാണ്. ഈ മേഖലയിൽ പാൽ ,തൈര് കച്ചവടക്കാരി ആയിരുന്ന വടക്കേൽ ദേവകി അമ്മ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാഹനം ഇടിച്ചു മരിച്ചത്. വടക്കേൽ ശശി മരിച്ചതും വാഹന അപകടത്തിലാണ്.തട്ടുകട നടത്തിയിരുന്ന വാസുവിന്‍റെ വണ്ടി ഉൾപ്പടെ ഇടിച്ചു തെറിപ്പിച്ചാണ് അപകടം ഉണ്ടായത്. രാത്രിയിൽ ഉണ്ടാകുന്ന അപകടത്തിൽപെട്ട് മരിച്ചു കിടക്കുന്നവരെ രാവിലെ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്.കഴിഞ്ഞ ദിവസം പുലർച്ചെ പുന്നംതോട്ടം സ്വദേശി ശർമ്മയുടെ സ്കൂട്ടറിൽ കാർ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോയി.
സംസ്ഥാന പാത ആണെങ്കിലും ആറന്മുളക്കും തെക്കേമലക്കും മദ്ധ്യേയുള്ള ഈ റോഡിന് വീതി വളരെ കുറവാണ്. ചെങ്ങന്നൂർ,മാവേലിക്കര,കോഴഞ്ചേരി തുടങ്ങിയിടങ്ങളിൽ നിന്നും വരുന്ന ബസുകൾ ഓട്ടത്തിന്‍റെ സമയം ക്രമീകരിക്കുന്നതും ഈ റോഡിലാണ്. അതിനാൽ ആറന്മുള കഴിഞ്ഞാൽ വേഗത വർധിപ്പിക്കുക പതിവാണ്. ഇതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
Topic: Accident Death, Pathanamthitta Accident, Pathanamthitta News