ആപ്പ്ജില്ല

ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു; ഡിവൈഎഫ്ഐ നേതാവിനെ മരിച്ചെന്നു കരുതി ഓടയിൽ ഉപേക്ഷിച്ചു, പത്തനംതിട്ടയിൽ 2 യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാ വിദഗ്ദ്ധർ എന്നിവരുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. ഒന്നാം പ്രതി അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് വടി കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനതിൽ പൂവത്തൂർ നിന്നും പോലീസ് കത്തണ്ടടുത്തു.

Samayam Malayalam 21 Jun 2022, 9:13 pm
കോഴഞ്ചേരി: കുറിയന്നൂർ സഹകരണ സംഘം തെരഞ്ഞെടുപ്പിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പരുക്കേറ്റ സംഭവത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് ജോ.സെക്രട്ടറി പുല്ലാട് കൊണ്ടൂർ വീട്ടിൽ നൈജിൽ കെ ജോണിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതി ,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അരുൺ ശശി,അമൃതാനദ് എന്നിവരെയാണ് അറസ്റ് ചെയ്തത്.
Samayam Malayalam report on two yuvamorcha workers arrested for nijil k john issue
ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു; ഡിവൈഎഫ്ഐ നേതാവിനെ മരിച്ചെന്നു കരുതി ഓടയിൽ ഉപേക്ഷിച്ചു, പത്തനംതിട്ടയിൽ 2 യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

ഞായറാഴ്ച രാത്രി 10.30 ന് മാരാമൺ വച്ച് വധശ്രമമുണ്ടാത്. ആകെ 5 പ്രതികളുള്ള കേസിൽ സിൽ ഒന്നാം പ്രതി തോട്ടപ്പുഴശേരി കോളഭാഗം ചേ ന്നമല ചരിവകാലായിൽ ശശിധരന്റെ മകൻ അരുൺ ശശി (29), മൂന്നാം പ്രതി കോയിപ്രം പുല്ലാട് ചാതൻ പാറ കൃഷ്ണഭവൻ വീട്ടിൽ മുരളീധരൻപി ള്ളയുടെ മകൻ അമൃതാനന്ദ് (29) എന്നിവരാണ് അറസ്റ്റിലായത്.


​ക്രൂര മർദ്ദനം


രാത്രി കോഴഞ്ചേരിയിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ നൈജിലിനെ വഴിയരികിൽ ബൈക്ക് കാത്തുനിന്ന പ്രതികൾ, മാരാമൺ ശില്പ ഫർണിച്ചർ കടയുടെ മുൻവശം റോഡിൽ വച്ച് കൈ കാണിച്ച് നിർത്തിച്ചശേഷം, ഇരുമ്പ് വടി കാണ്ട് തലയ്ക്കു പിന്നിൽ അടിച്ചുവീഴ്ത്തുകയായി രുന്നു. മാരകമായി നൈജിലിനെ പ്രതികൾ കമ്പിവടിയും കമ്പുകളം ഉപയോഗിച്ച് മർദ്ദിച്ച് മാരകമായി വീണ്ടും പരിക്കേൽപ്പിച്ചു. ഇടതുവകൈക്ക് ഒടിവും ദേഹമാസകലം മുറിവുകളും സംഭവിച്ച് അബോധാവസ്ഥയിലായ യുവാവ് മരിച്ചുവെന്നു കരുതി ഓടയിൽ തള്ളിയിട്ട ശേഷം പ്രതികൾ സ്ഥലം വിട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവീശിപ്പിച്ചിരിക്കുകയാണ്.

​ഇരുമ്പ് വടി കണ്ടെടുത്തു

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാ വിദഗ്ദ്ധർ എന്നിവരുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. ഒന്നാം പ്രതി അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് വടി കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനതിൽ പൂവത്തൂർ നിന്നും പോലീസ് കത്തണ്ടടുത്തു. അന്വേഷണസംഘതിൽ പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ് ഐ അനൂപ് എ എസ് ഐ വിപനാദ് കുമാർ, ഷിറാസ്, സി പി ഓമാരായ ബില, ശ്രീജിത് , സാജൻ എന്നിവരാണ് ഉള്ളത്. ബാക്കി പ്രതികൾക്കായി പോലീസ് അനേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

​ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം

കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം, ബിജെപി സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ പരസ്പര അക്രമങ്ങൾ ഉണ്ടായത്. നൈജിലിനെ ആക്രമിച്ചതിനു പിന്നാലെ യാണ് ബി ജെ പി പ്രവർത്തകന്റെ വീട് ഒരു സംഘം അടിച്ച് തകർത്തത്. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ചോദ്യം ചെയ്തതിനാണ് യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് അരുണ്‍ ശശിയെ മര്‍ദിച്ചുവെന്ന് പരാതി ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്