വെച്ചൂച്ചിറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വെച്ചൂച്ചിറ കൊല്ലമുളയിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. കൊല്ലമുള സ്വദേശികളായ സാമുവൽ, അദ്വൈത് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സാമുവൽ രക്ഷപെട്ടു. അദ്വൈതിനെ(22) മരിച്ച നിലയിൽ കണ്ടെത്തി. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് അദ്വൈതിന്റെ മൃതദേഹം കണ്ടെത്തിയത്. പലക കാവിൽ പാലത്തിൽ നിന്ന് ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചാത്തൻതറയിൽ നിന്ന് മുക്കൂട്ടുതറക്ക് പോകുകയായിരുന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളം കയറിയതോടെയാണ് ഇവർ പലക കാവ് വഴി പോകാൻ തീരുമാനിച്ചത്. ഇരുവരും ബൈക്കിലാണ് സഞ്ചരിച്ചത്. എന്നാൽ അവിടെയും ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാൽ ബൈക്ക് യാത്ര നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇരുവരും കൈകൾ കൂട്ടിപ്പിച്ചാണ് ഇരുവരും നടന്നത്. ഇതിനിടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. സാമുവേലിനെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും അദ്വൈതിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയിൽ ലൈംഗിക ഉത്തേജനമരുന്നും ഗര്‍ഭനിരോധന ഉറകളും; സംശയം ഒഴിവാക്കാൻ യുവതി; പത്തനംതിട്ടയിലേത് വൻ ലഹരിവേട്ട
റാന്നിയുടെ കിഴക്കൻ മലയോര വനമേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെ ഉണ്ടായത്. കക്കാട്ടാറ്റിലേക്കു അതിശക്കമായ മലവെള്ള പാച്ചിൽ ഉള്ളതായും ജലനിരപ്പ് ഗണ്യമായി ഉയരുന്നതായും കിഴക്കൻ മേഖലയിൽ നിന്നു വിവരം ലഭിച്ചിരുന്നു. ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഉണ്ട്. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കിയിരുന്നു.കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് കുരുമ്പന്‍മൂഴി മേഖലയിലെ തോടുകള്‍ കരകവിഞ്ഞു. മലവെള്ളം കയറി കുരുമ്പന്‍മൂഴി കോസ്വേമുങ്ങി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാര്‍ഗം തടസ്സപ്പെട്ടു. തടികളും ചപ്പുകളും കോസ്വേയില് നിറഞ്ഞിരിക്കുകയാണ്. മഴ തുടന്നാൽ പമ്പ, കക്കാട്ടാർ എന്നിവയിൽ ജല നിരപ്പ് ഉയരും. സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പാണ് ഉള്ളത്. വ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ചാത്തൻതറയിൽ നിന്ന് മുക്കൂട്ടുതറക്ക് പോകുകയായിരുന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളം കയറിയതോടെയാണ് ഇവർ പലക കാവ് വഴി പോകാൻ തീരുമാനിച്ചത്. ഇരുവരും ബൈക്കിലാണ് സഞ്ചരിച്ചത്. എന്നാൽ അവിടെയും ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാൽ ബൈക്ക് യാത്ര നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇരുവരും കൈകൾ കൂട്ടിപ്പിച്ചാണ് ഇരുവരും നടന്നത്. ഇതിനിടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. സാമുവേലിനെ നാട്ടുകാർ രക്ഷപെടുത്തിയെങ്കിലും അദ്വൈതിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയിൽ ലൈംഗിക ഉത്തേജനമരുന്നും ഗര്‍ഭനിരോധന ഉറകളും; സംശയം ഒഴിവാക്കാൻ യുവതി; പത്തനംതിട്ടയിലേത് വൻ ലഹരിവേട്ട
റാന്നിയുടെ കിഴക്കൻ മലയോര വനമേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെ ഉണ്ടായത്. കക്കാട്ടാറ്റിലേക്കു അതിശക്കമായ മലവെള്ള പാച്ചിൽ ഉള്ളതായും ജലനിരപ്പ് ഗണ്യമായി ഉയരുന്നതായും കിഴക്കൻ മേഖലയിൽ നിന്നു വിവരം ലഭിച്ചിരുന്നു. ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഉണ്ട്. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കിയിരുന്നു.കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് കുരുമ്പന്‍മൂഴി മേഖലയിലെ തോടുകള്‍ കരകവിഞ്ഞു. മലവെള്ളം കയറി കുരുമ്പന്‍മൂഴി കോസ്വേമുങ്ങി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാര്‍ഗം തടസ്സപ്പെട്ടു. തടികളും ചപ്പുകളും കോസ്വേയില് നിറഞ്ഞിരിക്കുകയാണ്. മഴ തുടന്നാൽ പമ്പ, കക്കാട്ടാർ എന്നിവയിൽ ജല നിരപ്പ് ഉയരും. സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പാണ് ഉള്ളത്. വ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം