Please enable javascript.Sabarimala News,ശബരിമല പതിനെട്ടാം പടിക്ക് ഹൈഡ്രോളിക് മേൽക്കൂര മണ്ഡല കാലത്തിന് മുൻപ് - sabarimala 18th step hydraulic roof before mandala period - Samayam Malayalam

ശബരിമല പതിനെട്ടാം പടിക്ക് ഹൈഡ്രോളിക് മേൽക്കൂര മണ്ഡല കാലത്തിന് മുൻപ്

Edited byമേരി മാര്‍ഗ്രറ്റ് | Lipi 18 Sept 2023, 8:28 pm
Subscribe

ഹൈഡ്രോളിക്ക് മേൽക്കൂര 70 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയാണ് ദേവസ്വം ബോർഡിന് കൈമാറുന്നത്. ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്ര കൺസ്ട്രക്‌ഷൻ കമ്പനി വഴിപാടായാണ് മേല്‍ക്കൂര കൈമാറുന്നത്.

ഹൈലൈറ്റ്:

  • പമ്പയിൽനിന്ന് ട്രാക്ടറുകളിൽ അതീവ സുരക്ഷിതമായാണ് പിന്നീട് സന്നിധാനത്തേക്ക് എത്തിച്ചത്
  • കന്നി മാസ പൂജക്കായി തീർഥാടക തിരക്ക് ആയതിനാൽ അനുബന്ധ പണികളാണ് ഇപ്പോൾ നടക്കുന്നത്
  • കഴിഞ്ഞ ദിവസം ഏറ്റവും ഉയരം കൂടിയ തൂണിന്റെ പണിയാണ് നടന്നത്
sabarimala (10)
പത്തനംതിട്ട: പടി പൂജ സുഗമമാക്കാനും പതിനെട്ടാം പടി കൂടുതൽ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുമായി സ്ഥാപിക്കുന്ന ഹൈഡ്രോളിക് മേൽക്കൂര നിർമാണം സന്നിധാനത്ത് വീണ്ടും തുടങ്ങി. ഇതിനായുള്ള കൽ തൂണുകളുടെ പണികൾ തടസപ്പെട്ടിരുന്നു. ഇതാണ് കാലതാമസത്തിന് കാരണമായത്. ഇത് നീക്കി ചെങ്ങന്നൂരിൽ കൊത്തിയെടുത്ത കരിങ്കൽ തൂണുകൾ കഴിഞ്ഞ ദിവസം വാഹനത്തിൽ പമ്പയിൽ എത്തിച്ചു. ഇവിടെനിന്ന് 12 അടി നീളമുള്ള കല്ലുകൾ സന്നിധാനത്തെത്തിക്കുക ബുദ്ധിമുട്ടായിരുന്നു.

Also Read:
കാസര്‍കോട് ജില്ലയില്‍ നാളെ പൊതു അവധി; മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല
പമ്പയിൽനിന്ന് ട്രാക്ടറുകളിൽ അതീവ സുരക്ഷിതമായാണ് പിന്നീട് സന്നിധാനത്തേക്ക് എത്തിച്ചത്. മണ്ഡല മകര വിളക്ക് കാല തീർഥാടനത്തിന് നട തുറക്കും മുൻപ് പണി പൂർത്തിയാക്കതക്ക വിധം പതിനെട്ടാം പടിക്ക് സമീപം പണികൾ പുരോഗമിക്കുന്നുണ്ട്. കന്നി മാസ പൂജക്കായി തീർഥാടക തിരക്ക് ആയതിനാൽ അനുബന്ധ പണികളാണ് ഇപ്പോൾ നടക്കുന്നത്. ചെങ്ങന്നൂർ സ്വദേശി മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ കൊത്തിയെടുത്തത്. പതിനെട്ടാം പടിയിലേക്ക് ക്രെയിൻ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ചെയിൻ ബ്ലോക്ക് സ്ഥാപിച്ചാണ് കൊത്തിയെടുത്ത കരിങ്കല്ല് തൂണുകൾ ഉയർത്തിയത്. കഴിഞ്ഞ ദിവസം ഏറ്റവും ഉയരം കൂടിയ തൂണിന്റെ പണിയാണ് നടന്നത്.


പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കരിങ്കല്ലുകൾ ഉറപ്പിക്കുന്ന പണികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ബെംഗളൂരുവിലുള്ള സ്വകാര്യ കമ്പനിയാണ് മേൽക്കൂരയാനുള്ള ഗ്ലാസ് നിർമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഗ്ലാസ് നിർമിച്ച് സന്നിധാനത്ത് എത്തിച്ചു നൽകാമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ വിശ്വ സമുദ്ര കൺസ്ട്രക്‌ഷൻ കമ്പനി വഴിപാടായാണ് ഹൈഡ്രോളിക്ക് മേൽക്കൂര 70 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തിയാക്കി ദേവസ്വം ബോർഡിന് കൈമാറുന്നത്.

Also Read:
മൃതദേഹം നാല് കഷണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍

ആവശ്യമില്ലാത്തപ്പോൾ മടക്കി വയ്ക്കാവുന്ന തരത്തിലാണ് മേൽക്കൂര. ദേവസം ബോർഡ് പ്രസിഡന്‍റ് കെ അനന്ത ഗോപൻ സന്നിധാനത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ചീഫ് എൻജിനീയർ ആർ അജിത്കുമാർ, കോ ഓർഡിനേറ്റർ കെ.റെജികുമാർ, രൂപരേഖ തയാറാക്കിയ എൻജിനീയർ ശ്രീകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാർ എന്നിവർ സന്നിധാനത്ത് പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Read Latest Local News and
Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ