പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം തുടങ്ങാന്‍ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 65 ദിവസത്തെ തീര്‍ഥാടനകാലത്ത് ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ണമായി. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം 1000 ആയി നിര്‍ണയിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളില്‍ കുറവൊന്നും വരുത്തിയിട്ടില്ല. എണ്‍പത്തയ്യായിരത്തോളം പേരാണ് വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തത്.
Also Read: മാനസികവും ശാരീരികവുമായ പീഡനം... ഭാര്യയുടെ ആത്മഹത്യ, കാസര്‍കോട് കോണ്‍ഗ്രസ് നേതാവിനെ പോലീസ് 'പൊക്കി'
ബുക്കിംഗ് തുടങ്ങി രണ്ട് മണിക്കൂറിനകം 65 ദിവസത്തെയും ബുക്കിങ് പൂര്‍ണമാവുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് ഇത് തുടങ്ങിയത്. 16ന് ആരംഭിക്കുന്ന തീര്‍ഥാടനം ജനുവരി 19നാണ് അവസാനിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം.
മകരവിളക്ക് സമയത്ത് 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ബുക്ക് ചെയ്തവരില്‍ ആരെങ്കിലും റദ്ദാക്കിയാല്‍ മാത്രമാണ് ഇനി അവസരം ലഭിക്കുക. തുലാമാസ പൂജസമയത്ത് പ്രതിദിനം 250 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. അത് കണക്കാക്കി ബുക്കിങ് അവസാനിപ്പിച്ചെങ്കിലും എത്തിയത് നൂറ്റമ്ബതോളം പേര് മാത്രമായിരുന്നു. സാധാരണ തീര്‍ഥാടനകാലത്ത് എന്നപോലെ എല്ലാ തയാറെടുപ്പും നടത്തിവരുകയാണ്. താല്‍ക്കാലിക ജോലിക്കാരുടെയും മറ്റും നിയമനം പൂര്‍ത്തിയായി. തീര്‍ഥാടനകാലത്ത് പ്രതിദിനം ഒരുകോടിയോളം രൂപയാണ് ബോര്‍ഡിന് ചെലവുവരുന്നത്. ഇപ്പോള്‍ ഇതില്‍ 25 ശതമാനം മാത്രമേ കുറവുവരൂ എന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്.
Also Read: മുഖ്യമന്ത്രി രാജിവെയ്ക്കുമോ? സിപിഎമ്മിൽ ചർച്ച ചൂടുപിടിക്കുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്താൽ കളി മാറും, അഭ്യൂഹങ്ങള്‍ ഇങ്ങനെ...
പ്രതിദിനം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തെ വരുമാനം നേടാനുള്ള ഉപാധിയായി കാണുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഈ മണ്ഡല-മകരവിളക്ക് സീസണിൽ ബോര്‍ഡിന് ഉണ്ടാവുക . എന്തായാലും കൊവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ച് പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ഒരുക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും . ബുക്ക് ചെയ്തവര്‍ പകുതിയോളം വരാന്‍ സാധ്യതയില്ലാത്തത് കണക്കിലെടുത്ത് ദര്‍ശനം അനുവദിക്കുന്നവരുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായം ബോര്‍ഡിനുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റായ എൻ വാസു വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: മാനസികവും ശാരീരികവുമായ പീഡനം... ഭാര്യയുടെ ആത്മഹത്യ, കാസര്‍കോട് കോണ്‍ഗ്രസ് നേതാവിനെ പോലീസ് 'പൊക്കി'
ബുക്കിംഗ് തുടങ്ങി രണ്ട് മണിക്കൂറിനകം 65 ദിവസത്തെയും ബുക്കിങ് പൂര്‍ണമാവുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് ഇത് തുടങ്ങിയത്. 16ന് ആരംഭിക്കുന്ന തീര്‍ഥാടനം ജനുവരി 19നാണ് അവസാനിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനം.
മകരവിളക്ക് സമയത്ത് 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ബുക്ക് ചെയ്തവരില്‍ ആരെങ്കിലും റദ്ദാക്കിയാല്‍ മാത്രമാണ് ഇനി അവസരം ലഭിക്കുക. തുലാമാസ പൂജസമയത്ത് പ്രതിദിനം 250 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. അത് കണക്കാക്കി ബുക്കിങ് അവസാനിപ്പിച്ചെങ്കിലും എത്തിയത് നൂറ്റമ്ബതോളം പേര് മാത്രമായിരുന്നു. സാധാരണ തീര്‍ഥാടനകാലത്ത് എന്നപോലെ എല്ലാ തയാറെടുപ്പും നടത്തിവരുകയാണ്. താല്‍ക്കാലിക ജോലിക്കാരുടെയും മറ്റും നിയമനം പൂര്‍ത്തിയായി. തീര്‍ഥാടനകാലത്ത് പ്രതിദിനം ഒരുകോടിയോളം രൂപയാണ് ബോര്‍ഡിന് ചെലവുവരുന്നത്. ഇപ്പോള്‍ ഇതില്‍ 25 ശതമാനം മാത്രമേ കുറവുവരൂ എന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്.
Also Read: മുഖ്യമന്ത്രി രാജിവെയ്ക്കുമോ? സിപിഎമ്മിൽ ചർച്ച ചൂടുപിടിക്കുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്താൽ കളി മാറും, അഭ്യൂഹങ്ങള്‍ ഇങ്ങനെ...
പ്രതിദിനം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തെ വരുമാനം നേടാനുള്ള ഉപാധിയായി കാണുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഈ മണ്ഡല-മകരവിളക്ക് സീസണിൽ ബോര്‍ഡിന് ഉണ്ടാവുക . എന്തായാലും കൊവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ച് പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ഒരുക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും . ബുക്ക് ചെയ്തവര്‍ പകുതിയോളം വരാന്‍ സാധ്യതയില്ലാത്തത് കണക്കിലെടുത്ത് ദര്‍ശനം അനുവദിക്കുന്നവരുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായം ബോര്‍ഡിനുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റായ എൻ വാസു വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ