പത്തനംതിട്ട: പിതാവ് പരമേൽപ്പിച്ച ദൗത്യ നിർവഹണത്തിന് തങ്ക അങ്കി രഥം ഒരുക്കി മക്കൾ. മണ്ഡല പൂജക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്നും ആരംഭിക്കാനിരിക്കെയാണ് ചരിത്ര ദൗത്യം ഏറ്റെടുത്ത മക്കൾ രഥം നിർമ്മാണം പൂർത്തിയാക്കുന്നത്. പിതാവിന്റെ ചരിത്ര നിയോഗം മുടങ്ങാതിരിക്കാൻ രഥം ഒരുക്കുകയാണ് മക്കൾ. നാല് പതിറ്റാണ്ടിലേറെക്കാലം ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥം നിർമ്മിക്കുകയും സാരഥി ആകുകയും ചെയ്ത കോഴഞ്ചേരി കൊല്ലീ രേത്ത് തങ്കപ്പനാചാരിയുടെ നിയോഗമാണ് മക്കൾ വിജു തങ്കപ്പൻ ആചാരിയും അനു തങ്കപ്പൻ ആചാരിയും നിറവേറ്റുന്നത്. Also Read: 'ഇത് എന്റെ രണ്ടാം ജന്മം, കുടുക്കിയത് അമ്പിളി', നരബലിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറയുന്നു
നാല് പതിറ്റാണ്ട് തങ്ക അങ്കി രഥം നിർമ്മിച്ച് സാരഥിയായ തങ്കപ്പനാചാരി ആറ് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിന് ചിത്തിരതിരുനാൾ മഹാരാജാവ് നടയ്ക്ക് വെച്ച തങ്ക അങ്കിയാണ് പതിറ്റാണ്ടുകളായി ഈ രഥത്തിൽ ആറൻമുളയിൽ നിന്നും കൊണ്ടുപോകുന്നത്. ആദ്യകാലത്ത് തങ്കപ്പനാചാരി തന്റെ ജീപ്പ് കോട്ടയത്ത് എത്തിച്ച് രഥം ആക്കി മാറ്റുകയായിരുന്നു. ഒരിക്കൽ ജീപ്പ് കോട്ടയത്ത് നിന്നും മോഷണം പോയി. തന്റെ രഥ നിർമ്മാണം മുടങ്ങുമോയെന്ന് തങ്കപ്പനാചാരി വിഷമിച്ചു. ജീപ്പ് തിരികെ ലഭിച്ചാൽ എല്ലാവർഷവും തന്റെ വീട്ടുമുറ്റത്ത് വെച്ച് രഥം നിർമ്മിക്കാമെന്ന് അദ്ദേഹം അയ്യപ്പനോട് പ്രാർത്ഥിച്ച് പറഞ്ഞു. ഇതിനു ശേഷം തന്റെ മോഷണം പോയ ജിപ്പ് തിരികെ ലഭിച്ചു.
Also Read: മുഹമ്മദ് ഷബീർ ഐഎസിൽ ചേരാൻ പോയതല്ല, കാണാതായെന്ന വാർത്ത അടിസ്ഥാന രഹിതം, യമനിൽ നിന്നുള്ള വീഡിയോ പുറത്ത്
അദ്ദേഹം ജീപ്പ് കോഴഞ്ചേരിയിലെ വീട്ടിലെത്തിച്ച് രഥം നിർമ്മിച്ചു. തങ്ക അങ്കി രഥത്തിന്റെ സാരഥിയായി ആറൻമുളയിൽ നിന്നും ശബരിമലയിലേക്ക് പോയി. തങ്കപ്പനാചാരി രൂപകൽപന ചെയ്ത രഥം കമനീയമാണ്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് തങ്ക അങ്കി രഥം. പതിനെട്ടാം പടിയും പൊന്നിൻ കൊടിമരവും ക്ഷേത്രവും അയ്യപ്പ വിഗ്രഹവും എല്ലാം ഉണ്ട്. തങ്ക അങ്കി രഥം വണങ്ങുമ്പോൾ ശബരിമല ക്ഷേത്ര ദർശനം നടത്തുന്ന അനുഭവമാണെന്ന് ഭക്തരും പറയുന്നു. രഥം നിർമ്മിക്കുന്നതിനും സാരഥിയാകുന്നതിനും മരിക്കും വരെ ഒരു മുടക്കവും തങ്കപ്പനാചാരിക്ക്
ഉണ്ടായില്ല.
തങ്കപ്പനാചാരി മരിച്ചെങ്കിലും ചരിത്രം ഏൽപ്പിച്ച ഉത്തരവാദിത്വം മുടങ്ങാതിരിക്കാൻ മക്കൾ തീരുമാനിക്കുകയായിരുന്നു. വൃശ്ചികം ഒന്നു മുതൽ വ്രതം നോറ്റാണ് ഇവർ ഒരുക്കങ്ങൾ നടത്തുന്നത്. അയ്യപ്പ സ്മരണയോടെ രഥം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. ആറന്മുളയിൽ നിന്നും യാത്ര പുറപ്പെടുന്നതിന് മുൻപുള്ള അവസാന മിനുക്ക് പണികളിലാണ് മക്കൾ.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
നാല് പതിറ്റാണ്ട് തങ്ക അങ്കി രഥം നിർമ്മിച്ച് സാരഥിയായ തങ്കപ്പനാചാരി ആറ് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിന് ചിത്തിരതിരുനാൾ മഹാരാജാവ് നടയ്ക്ക് വെച്ച തങ്ക അങ്കിയാണ് പതിറ്റാണ്ടുകളായി ഈ രഥത്തിൽ ആറൻമുളയിൽ നിന്നും കൊണ്ടുപോകുന്നത്. ആദ്യകാലത്ത് തങ്കപ്പനാചാരി തന്റെ ജീപ്പ് കോട്ടയത്ത് എത്തിച്ച് രഥം ആക്കി മാറ്റുകയായിരുന്നു. ഒരിക്കൽ ജീപ്പ് കോട്ടയത്ത് നിന്നും മോഷണം പോയി. തന്റെ രഥ നിർമ്മാണം മുടങ്ങുമോയെന്ന് തങ്കപ്പനാചാരി വിഷമിച്ചു. ജീപ്പ് തിരികെ ലഭിച്ചാൽ എല്ലാവർഷവും തന്റെ വീട്ടുമുറ്റത്ത് വെച്ച് രഥം നിർമ്മിക്കാമെന്ന് അദ്ദേഹം അയ്യപ്പനോട് പ്രാർത്ഥിച്ച് പറഞ്ഞു. ഇതിനു ശേഷം തന്റെ മോഷണം പോയ ജിപ്പ് തിരികെ ലഭിച്ചു.
Also Read: മുഹമ്മദ് ഷബീർ ഐഎസിൽ ചേരാൻ പോയതല്ല, കാണാതായെന്ന വാർത്ത അടിസ്ഥാന രഹിതം, യമനിൽ നിന്നുള്ള വീഡിയോ പുറത്ത്
അദ്ദേഹം ജീപ്പ് കോഴഞ്ചേരിയിലെ വീട്ടിലെത്തിച്ച് രഥം നിർമ്മിച്ചു. തങ്ക അങ്കി രഥത്തിന്റെ സാരഥിയായി ആറൻമുളയിൽ നിന്നും ശബരിമലയിലേക്ക് പോയി. തങ്കപ്പനാചാരി രൂപകൽപന ചെയ്ത രഥം കമനീയമാണ്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് തങ്ക അങ്കി രഥം. പതിനെട്ടാം പടിയും പൊന്നിൻ കൊടിമരവും ക്ഷേത്രവും അയ്യപ്പ വിഗ്രഹവും എല്ലാം ഉണ്ട്. തങ്ക അങ്കി രഥം വണങ്ങുമ്പോൾ ശബരിമല ക്ഷേത്ര ദർശനം നടത്തുന്ന അനുഭവമാണെന്ന് ഭക്തരും പറയുന്നു. രഥം നിർമ്മിക്കുന്നതിനും സാരഥിയാകുന്നതിനും മരിക്കും വരെ ഒരു മുടക്കവും തങ്കപ്പനാചാരിക്ക്
ഉണ്ടായില്ല.
തങ്കപ്പനാചാരി മരിച്ചെങ്കിലും ചരിത്രം ഏൽപ്പിച്ച ഉത്തരവാദിത്വം മുടങ്ങാതിരിക്കാൻ മക്കൾ തീരുമാനിക്കുകയായിരുന്നു. വൃശ്ചികം ഒന്നു മുതൽ വ്രതം നോറ്റാണ് ഇവർ ഒരുക്കങ്ങൾ നടത്തുന്നത്. അയ്യപ്പ സ്മരണയോടെ രഥം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. ആറന്മുളയിൽ നിന്നും യാത്ര പുറപ്പെടുന്നതിന് മുൻപുള്ള അവസാന മിനുക്ക് പണികളിലാണ് മക്കൾ.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News