പത്തനംതിട്ട: തന്നെ പോലെ പട്ടയമില്ലാത്ത നുറുകണക്കിന് ആളുകളുടെ ശബ്ദമാകാനായി അവരുടെ പ്രതിനിധിയായി ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവസ്ഥാനാർത്ഥിയാണ് മലവേടൻ ആദിവാസി സമുദായത്തിലെ ചെള്ളേത്ത് പാറയിൽ സനൂപ് രാജൻ. സനൂപിനും കുടുംബത്തിനും പട്ടയമില്ല. വീട് നിൽക്കുന്നത് പുറമ്പോക്ക് ഭൂമിയിലുമാണ് . അതിനാൽ തന്നെ പോലെയുള്ളവർക്കു വേണ്ടി പോരാടാൻ ഒരു രാഷ്ടീയ പാർട്ടിയുടേയും പിന്തുണയില്ലാതെ കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ ഇരുപത്തേഴുകാരൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
Also Read: പ്രചരണം കഴിഞ്ഞു മടങ്ങുന്നതിനിടെ പെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ; പ്രവർത്തകർ രക്ഷപെട്ടത് തലനാരിഴക്ക്
ഒരു പാർട്ടിയോടും ആഭിമുഖ്യം കാണിക്കാത്ത ഒരു വാർഡ് കൂടിയാണിത്. കഴിഞ്ഞ തവണയും ഇവിടെയുള്ള ജനപ്രതിനിധി സ്വതന്ത്രനായിരുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തിൽ മലവേടൻ ആദിവാസി വിഭാഗത്തിൽ മുപ്പത്തഞ്ചോളം കുടുംബങ്ങളുണ്ട്. ഇവർക്ക് റേഷൻ കാർഡ് മാത്രമേയുള്ളു. പട്ടയവും മറ്റു ആനുകൂല്യങ്ങളും ഒന്നും തന്നെയില്ല. വെള്ളക്കെട്ടും കുടിവെള്ളമില്ലായ്മയും കൊണ്ട് ദുരിതത്തിലായ ജനങ്ങൾക്കായി അവരെ പ്രതിനിധികരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് സനൂപ് പറയുന്നു.
Also Read: ആകെ പോള്‍ ചെയ്തത് 1502 വോട്ട്, ഒന്നൊഴികെ 1501ഉം സ്വന്തം പെട്ടിയില്‍, അത്ഭുതമാണ് പത്തനംതിട്ടക്കാരനായ ജി നരേന്ദ്രൻ... ഇത് അപൂര്‍വ്വ വിജയത്തിന്‍റെ കഥ
ദുരിതങ്ങൾക്കിടയിലും ബി.എഡും പി.ജിയും പൂർത്തിയാക്കി. ചെറുപ്പത്തിലെ വിവിധ ജോലികൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ചില പ്രൈവറ്റ് സ്കൂളുകളിൽ സനൂപ് പഠിപ്പിക്കുന്നുമുണ്ട്. സനൂപിൻ്റെ അമ്മ വത്സമ്മ സനൂപിന്റെ ചെറുപ്പത്തിലും അച്ഛൻ രാജൻ എട്ട് വർഷം മുമ്പും മരിച്ചു. രണ്ടാനമ്മ ബീനയും സഹോദരങ്ങളായ സാന്ദ്ര, സന്ദീപ് എന്നിവരാണ് സനൂപിന് പിന്തുണയായി കൂടെയുള്ളത്. ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ അവർ തന്നെ പിന്തുണയ്ക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സനൂപ് രാജൻ.
Also Read: പ്രചരണം കഴിഞ്ഞു മടങ്ങുന്നതിനിടെ പെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ; പ്രവർത്തകർ രക്ഷപെട്ടത് തലനാരിഴക്ക്
ഒരു പാർട്ടിയോടും ആഭിമുഖ്യം കാണിക്കാത്ത ഒരു വാർഡ് കൂടിയാണിത്. കഴിഞ്ഞ തവണയും ഇവിടെയുള്ള ജനപ്രതിനിധി സ്വതന്ത്രനായിരുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തിൽ മലവേടൻ ആദിവാസി വിഭാഗത്തിൽ മുപ്പത്തഞ്ചോളം കുടുംബങ്ങളുണ്ട്. ഇവർക്ക് റേഷൻ കാർഡ് മാത്രമേയുള്ളു. പട്ടയവും മറ്റു ആനുകൂല്യങ്ങളും ഒന്നും തന്നെയില്ല. വെള്ളക്കെട്ടും കുടിവെള്ളമില്ലായ്മയും കൊണ്ട് ദുരിതത്തിലായ ജനങ്ങൾക്കായി അവരെ പ്രതിനിധികരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് സനൂപ് പറയുന്നു.
Also Read: ആകെ പോള്‍ ചെയ്തത് 1502 വോട്ട്, ഒന്നൊഴികെ 1501ഉം സ്വന്തം പെട്ടിയില്‍, അത്ഭുതമാണ് പത്തനംതിട്ടക്കാരനായ ജി നരേന്ദ്രൻ... ഇത് അപൂര്‍വ്വ വിജയത്തിന്‍റെ കഥ
ദുരിതങ്ങൾക്കിടയിലും ബി.എഡും പി.ജിയും പൂർത്തിയാക്കി. ചെറുപ്പത്തിലെ വിവിധ ജോലികൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ചില പ്രൈവറ്റ് സ്കൂളുകളിൽ സനൂപ് പഠിപ്പിക്കുന്നുമുണ്ട്. സനൂപിൻ്റെ അമ്മ വത്സമ്മ സനൂപിന്റെ ചെറുപ്പത്തിലും അച്ഛൻ രാജൻ എട്ട് വർഷം മുമ്പും മരിച്ചു. രണ്ടാനമ്മ ബീനയും സഹോദരങ്ങളായ സാന്ദ്ര, സന്ദീപ് എന്നിവരാണ് സനൂപിന് പിന്തുണയായി കൂടെയുള്ളത്. ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ അവർ തന്നെ പിന്തുണയ്ക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സനൂപ് രാജൻ.