പത്തനംതിട്ട: ബാങ്കിന് മുന്നിൽ സ്കൂട്ടർ വച്ച് അകത്തു കയറി പുറത്തിറങ്ങിയപ്പോഴേക്കും സ്കൂട്ടറില്ല. വായ്പാ തിരിച്ചടവിനുള്ള പണം വച്ചിരുന്ന വാഹനമാണ് മോഷണം പോയത്. സ്കൂട്ടറിൽ നിന്നും താക്കോലെടുക്കാൻ മറന്നതുമൂലമാണ് തിരുവല്ല സ്വദേശിക്ക് സ്കൂട്ടറിനൊപ്പം 1.70 ലക്ഷം രൂപയും നഷ്ടമായത്. പൊടിയാടി ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്റെ (ഷാജി) സ്കൂട്ടറും പണവുമാണ് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചക്ക് 12.20 ന് പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്. സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനില്‍ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്കൂട്ടറില്‍ വന്നത്.
Also Read : ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു, വഴി തടഞ്ഞു, കൊല്ലുമെന്നും ഭീഷണി; ആത്മഹത്യയല്ലാതെ മറ്റുവഴികളില്ലെന്ന് റഷീദ; അയൽവാസികൾക്കെതിരെ പരാതി
കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തിരക്കി ഷാജിയും അകത്തേക്ക് കയറി. പെട്ടെന്ന് മടങ്ങി വരാമെന്ന് കരുതി സ്കൂട്ടറില്‍ തന്നെ ഹെല്‍മറ്റ് വച്ചു. താക്കോൽ എടുത്തതുമില്ല. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോൾ സ്കൂട്ടർ കാണാനില്ല. സമീപത്തൊക്കെ നോക്കിയിട്ടും കാണാതെ വന്നപ്പോഴാണ് സ്കൂട്ടര്‍ മോഷണം പോയതാകാം എന്ന് അറിഞ്ഞത്.
വൈകാതെ പുളിക്കീഴ് പോലീസില്‍ പരാതി നല്കി. ഇവിടെ നിന്നും പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടത്തുകയാണ്.
Also Read : 'പരാതി പിൻവലിക്കണം, ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും'; കിളികൊല്ലൂരിൽ ഭീഷണി; കേസ് അട്ടിമറിക്കാൻ പോലീസിൻ്റെ ശ്രമം
മല്ലപ്പള്ളി ആനിക്കാട്ടും സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്. ഇവിടെ നിന്നും സ്കൂട്ടർ മോഷ്ടിക്കപ്പെട്ടു. ഇവിടെ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപയും മോഷണം പോയി. മുൻ ഗ്രാമ പഞ്ചായത്ത് അംഗം കൈപ്പറ്റ പ്രമോദിന്റെ കെട്ടിടത്തിൽ വിശാൽ സുകുമാരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കട. രാത്രിയിൽ ജീവനക്കാരുടെ ആവശ്യത്തിനായി ഇതിന് മുൻപിലാണ് സ്കൂട്ടർ വച്ചിരുന്നത്. മോഷ്ടക്കൾ കടയിൽ കയറി മേശയിൽ നിന്നും പണം എടുത്ത ശേഷം സ്കൂട്ടറുമായി മുങ്ങുക ആയിരുന്നു.
Also Read : ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു, വഴി തടഞ്ഞു, കൊല്ലുമെന്നും ഭീഷണി; ആത്മഹത്യയല്ലാതെ മറ്റുവഴികളില്ലെന്ന് റഷീദ; അയൽവാസികൾക്കെതിരെ പരാതി
കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തിരക്കി ഷാജിയും അകത്തേക്ക് കയറി. പെട്ടെന്ന് മടങ്ങി വരാമെന്ന് കരുതി സ്കൂട്ടറില്‍ തന്നെ ഹെല്‍മറ്റ് വച്ചു. താക്കോൽ എടുത്തതുമില്ല. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോൾ സ്കൂട്ടർ കാണാനില്ല. സമീപത്തൊക്കെ നോക്കിയിട്ടും കാണാതെ വന്നപ്പോഴാണ് സ്കൂട്ടര്‍ മോഷണം പോയതാകാം എന്ന് അറിഞ്ഞത്.
വൈകാതെ പുളിക്കീഴ് പോലീസില്‍ പരാതി നല്കി. ഇവിടെ നിന്നും പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടത്തുകയാണ്.
Also Read : 'പരാതി പിൻവലിക്കണം, ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും'; കിളികൊല്ലൂരിൽ ഭീഷണി; കേസ് അട്ടിമറിക്കാൻ പോലീസിൻ്റെ ശ്രമം
മല്ലപ്പള്ളി ആനിക്കാട്ടും സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്. ഇവിടെ നിന്നും സ്കൂട്ടർ മോഷ്ടിക്കപ്പെട്ടു. ഇവിടെ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപയും മോഷണം പോയി. മുൻ ഗ്രാമ പഞ്ചായത്ത് അംഗം കൈപ്പറ്റ പ്രമോദിന്റെ കെട്ടിടത്തിൽ വിശാൽ സുകുമാരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കട. രാത്രിയിൽ ജീവനക്കാരുടെ ആവശ്യത്തിനായി ഇതിന് മുൻപിലാണ് സ്കൂട്ടർ വച്ചിരുന്നത്. മോഷ്ടക്കൾ കടയിൽ കയറി മേശയിൽ നിന്നും പണം എടുത്ത ശേഷം സ്കൂട്ടറുമായി മുങ്ങുക ആയിരുന്നു.