ആപ്പ്ജില്ല

ശ്രീധരൻ വൈദ്യൻ കണ്ണുകൾ ദാനം ചെയ്തത് 25 വർഷം മുൻപ്; ജില്ലയിലെ ആദ്യ അവയവദാനത്തിന് ഇന്ന് കാൽനൂറ്റാണ്ട്!

ചിറ്റാർ സ്വദേശിയായ ശ്രീധരൻ വൈദ്യനാണ് ജില്ലയിൽ ആദ്യമായി കണ്ണുകൾ ദാനം ചെയ്തത്. 73 ാം വയസിലായിരുന്നു ശ്രീധരൻ വൈദ്യന്‍റെ മരണം. കോട്ടയം, ഇടുക്കി സ്വദേശികൾക്കാണ് 25 വർഷങ്ങൾക്ക് മുൻപ് ശ്രീധരൻ വൈദ്യന്‍റെ കണ്ണുകൾ ദാനം ചെയ്തത്

Lipi 16 Sept 2020, 3:46 pm
പത്തനംതിട്ട: അവയവ ദാനത്തെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണയില്ലാതിരുന്ന കാലഘട്ടത്തിൽ പത്തനംതിട്ടയിൽ നടന്ന ആദ്യ അവയവദാനത്തിന് ഇന്ന് 25വയസ് പൂർത്തിയായിരിക്കുകയാണ്. ചിറ്റാർ മോഹന സദനത്തിൽ ശ്രീധരൻ വൈദ്യനായിരുന്നു ജില്ലയിൽ ആദ്യ നേത്രദാനം നടത്തിയത്. വിഷ വൈദ്യനും സാമുഹ്യ പ്രവർത്തകനുമായ ശ്രീധരൻ വൈദ്യൻ തൻ്റെ മരണശേഷം നേത്രദാനം ചെയ്യാൻ തയ്യാറായിരുന്നു. ഇക്കാര്യം മക്കളെ അറിയിക്കുകയും ചെയ്തു. പത്തനംതിട്ട ഗവൺമെൻ്റ് ആശുപത്രിയിൽ നടന്ന നേത്രദാന ബോധവത്കരണ ക്ലാസിൽ പങ്കെടുത്തപ്പോഴാണ് ശ്രീധരൻ വൈദ്യൻ നേത്രദാനത്തെക്കുറിച്ച് ബോധവാനായത്. തുടർന്ന് സമ്മതപത്രവും എഴുതി നൽകി.
Samayam Malayalam sreedharan nair
പത്തനംതിട്ട ജില്ലയിൽ ആദ്യമായി കണ്ണുകൾ ദാനം ചെയ്ത ശ്രീധരൻ വൈദ്യൻ


Also Read: കരുതിയിരിക്കുക! കർട്ടൺ വ്യാപാരത്തിൻ്റെ മറവിൽ വീണ്ടും അക്രമം; വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടി

1995 സെപ്റ്റംബർ 16നാണ് ശ്രീധരൻ വൈദ്യൻ ഹൃദയാഘാതം മൂലം മരിച്ചത്. 73 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അന്ന് ജില്ലാ ആശുപത്രിയായിരുന്ന ഇപ്പോഴത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു ശ്രീധരൻ വൈദ്യരുടെ അന്ത്യം. തുടർന്ന് ശ്രീധരൻ വൈദ്യൻ മരിച്ചപ്പോൾ തന്നെ മക്കൾ വിവരം ആരോഗ്യവകുപ്പിനു കൈമാറി. എന്നാൽ ശ്രീധരൻ വൈദ്യൻ മരിച്ചപ്പോൾ നേത്രപടലം എടുക്കാനുള്ള സംവിധാനം ജില്ലാ ആശുപത്രിയിലുണ്ടായിരുന്നില്ല. അന്ന് നേത്രവിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡോ.പി.ഇ. സോമൻ വിവരം കോട്ടയം മെഡിക്കൽ കോളജിനെ അറിയിച്ചു. അവിടെനിന്ന് വിദഗ്ധ ഡോക്ടന്മാർ എത്തിയാണ് ശ്രീധരൻ വൈദ്യരുടെ നേത്രപടലം നീക്കം ചെയ്തത്.

Also Read: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഓരോ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ വേണമെന്ന് കോടതി

ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി കൃഷ്ണൻകുട്ടി, അപകടത്തിൽ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട കോട്ടയം മുട്ടുചിറ സ്വദേശി വാസു എന്നിവർക്ക് ഈ നേത്രപടലം വച്ചുപിടിപ്പിച്ചു. ശ്രീധരൻ വൈദ്യന്‍റെ മക്കളായ റിട്ടയേഡ് ഡെപ്യൂട്ടി തഹസീൽദാർ ചിറ്റാർ മോഹനൻ, ദേവികുഞ്ഞമ്മ എന്നിവരാണ് അന്ന് ഈ സത്കർമത്തിനു മുന്നിട്ടിറങ്ങിയത്. ബന്ധുക്കളിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്നെങ്കിലും അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മക്കൾ പറയുന്നു . പിന്നീട് അച്ഛൻ്റെ ഈ പുണ്യ പ്രവർത്തി മാതൃകയായി മാറിയെന്നും അതിൽ സന്തോഷമുണ്ടെന്നും മക്കൾ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്