ആപ്പ്ജില്ല

അച്ഛനും അമ്മയും മൂത്ത സഹോദരനും നഷ്ടപ്പെട്ടു, സഹോദരിക്ക് കൂട്ടായുണ്ടായത് ബിനു മാത്രം, മോക് ഡ്രില്ലിന്റെ പേരിൽ മരണപ്പെട്ടത് ഒരു കുടുംബത്തിന്റെ അത്താണി, നാടിന് തീരാ വേദന

മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന പരിശീലനത്തിനിടെ ഉണ്ടായ ദുരന്തം കൂടുതൽ വേദനിപ്പിക്കുന്നതെന്നാണ് ഇവർ പറയുതുന്നത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

Lipi 30 Dec 2022, 6:07 pm

ഹൈലൈറ്റ്:

  • മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവ് മരണപ്പെട്ട സംഭവം ദുരന്തനിവാരണ സംവിധാനത്തിൻ്റെ പരാജയം കൊണ്ടാണെന്ന് എംപി പറഞ്ഞു.
  • ദുരന്ത നിവാരണം പോലെയുള്ള സുപ്രധാന സംവിധാനങ്ങളിൽ പോലും യാതൊരു പരിശീലനവുമില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ നിലപാടാണ് അപകടത്തിന് കാരണമായത്.
  • രക്ഷാ പ്രവർത്തകരുടെ മുന്നിൽ 15 മിനിട്ടിലധികം സമയം യുവാവ് ചെളിയിൽ പുതഞ്ഞ് കിടന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പത്തനംതിട്ട: മോക് ഡ്രില്ലിന്റെ ഭാഗമായി യുവാവ് മരിച്ചത് വേണ്ടത്ര മുൻ കരുതൽ സ്വീകരിക്കാത്തത് മൂലമെന്ന ആരോപണം ശക്തിപ്പെടുന്നു. മണിമല ആറ്റിലെ പരീക്ഷണ സ്ഥലത്ത് മുന്നൊഒരുക്കങ്ങൾ നടത്തുന്നതിൽ വീഴ്ച ഉണ്ടായതായാണ് ആരോപണം ഉയരുന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരനും നഷ്ടമായ കുടുംബത്തിൽ സഹോദരിക്ക് കൂട്ടായി ഉണ്ടായിരുന്ന ബിനു സോമന്റെ അപകട മരണം നാടിനെ വേദനയിലാക്കി. നാട്ടിലെ ഏത് പൊതു ആവശ്യത്തിനും സഹായത്തിനും മുൻപിൽ ഉണ്ടായിരുന്ന ബിനുവിന്റെ മരണം ഇത്തരത്തിലും നഷ്ട്ടമെന്ന് നാട്ടുകാർ പറയുന്നു.
Also Read: രക്ഷപ്പെടുത്തിയപ്പോൾ ബോട്ട് പ്രവർത്തനക്ഷമം, ആംബുലൻസിൽ ഓക്സിജനുമില്ല, മോക്ഡ്രില്ലിൽ മനു മരിക്കാൻ കാരണം ഏകോപനമില്ലായ്മ

മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന പരിശീലനത്തിനിടെ ഉണ്ടായ ദുരന്തം കൂടുതൽ വേദനിപ്പിക്കുന്നതെന്നാണ് ഇവർ പറയുതുന്നത്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവ് മരണപ്പെട്ട സംഭവം ദുരന്തനിവാരണ സംവിധാനത്തിൻ്റെ പരാജയം കൊണ്ടാണെന്ന് എംപി പറഞ്ഞു. ദുരന്ത നിവാരണം പോലെയുള്ള സുപ്രധാന സംവിധാനങ്ങളിൽ പോലും യാതൊരു പരിശീലനവുമില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ നിലപാടാണ് അപകടത്തിന് കാരണമായത്.

Also Read: കുറ്റാലത്ത് ഒഴുക്കിൽപ്പെട്ട് 4 വയസുകാരി, വിജയകുമാറിന്റെ സാഹസികത, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ കാണാം

രക്ഷാ പ്രവർത്തകരുടെ മുന്നിൽ 15 മിനിട്ടിലധികം സമയം യുവാവ് ചെളിയിൽ പുതഞ്ഞ് കിടന്നു. തൊട്ടടുത്ത് തന്നെ രക്ഷാ ബോട്ട് ഉണ്ടായിരുന്നെങ്കിലും ബിനുവിനെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും അവസാനം നാട്ടുകാരാണ് അപകടത്തിൽപ്പെട്ട ആളെ പുറത്തെടുത്തതെന്നും ആൻ്റോ ആൻ്റണി എം പി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകൾ ഒഴിവാക്കുന്നതിനായി അധികൃതർ ബിനു സോമൻ്റെ മരണവിവരം മറച്ചു വച്ചതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ് മരണപ്പെട്ട കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് മരിച്ചത് അധികൃതരുടെ വീഴ്ച മൂലമല്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.രക്ഷാ പ്രവർത്തനം വൈകിയതായി വിവരമില്ലെന്നും പോസ്റ്റ് മോര്ട്ടം റിപ്പോർട്ട് വന്ന ശേഷം മരണ കാരണം വയ്ക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്