Shock For Enadimangalam Natives On The Lost Life Incident Of Sujatha
സുജാതയുടെ വീട്ടിൽ പരിശീലനം നേടിയ വിദേശ നായ്ക്കൾ അഞ്ച്; ആക്രമണവും പ്രത്യാക്രമണവും; നടുങ്ങി നാട്
ആക്രമണത്തിൽ പരിക്കേറ്റ 69 കാരിയായ സുജാത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സുജാതയുടെ തലയ്ക്കാണ് അടിയേറ്റത്. അലറിവിളിച്ചെങ്കിലും ആരും രക്ഷിക്കാൻ ഉണ്ടായിരുന്നില്ല.
Samayam Malayalam21 Feb 2023, 11:13 am
പത്തനംതിട്ട: വളർത്തുനായയെകൊണ്ട് ആക്രമണം നടത്തി, പകരം മറ്റൊന്നിനെ ഉപയോഗിച്ച് പ്രത്യാക്രമണം, നായക്ക് പരിക്കേറ്റത്തിന് പുറമെ നഷ്ടമായത് മാതാവിന്റെ ജീവനും. ഗുണ്ടാ മാഫിയ സംഘങ്ങളുടെ 'തറവാടായ' പ്രദേശത്തെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. അടൂരിലും സമീപ പ്രദേശങ്ങളിലും ആർക്ക് വേണ്ടിയും ക്വട്ടേഷൻ ഏറ്റെടുത്തു പ്രവർത്തിക്കുന്നവരാണ് ഏനാദിമംഗലം മാരൂർ പ്രദേശത്തെ സംഘങ്ങൾ. ആദ്യം ചെറിയ തോതിൽ തുടങ്ങിയ ക്വട്ടേഷൻ, വരുമാനം കൂടിയപ്പോൾ ഏതും ഏറ്റെടുക്കുന്ന നിലയിലായി. പരസ്പരം പിരിഞ്ഞു, പല സംഘങ്ങളുമായി. ഇവർ പരസ്പരം പോരടിച്ചും തുടങ്ങി. ഒപ്പം തർക്കങ്ങൾക്ക് പരിഹാരമായി ഈ സംഘങ്ങൾ മതി എന്ന തീരുമാനവും.
എന്ത് നടന്നാലും അറിയാത്ത പ്രദേശം
പരസ്പരം അടിക്കുന്നതിനു പുറമെ പുറത്തുനിന്നുള്ള നിരവധി ക്വട്ടേഷനുകളും ഇവരെ തേടി എത്തി തുടങ്ങി. എന്ത് നടന്നാലും ആരും അറിയാത്ത പ്രദേശം. അധികം ആൾത്താമസമില്ലാത്ത ഈ വിജന സ്ഥലത്താണ് 15 ലധികം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ ഒഴുകുപാറ വടക്കേ ചരുവിൽ സുജാത (69) മരിക്കുന്നത്. തലയ്ക്ക് അടിയേറ്റപ്പോൾ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആകെ അയൽപക്കത്തുള്ള വൃദ്ധയ്ക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് വീട്ടുസാധനങ്ങൾ കിണറ്റിൽ തള്ളിയത്. തുടർന്നാണ് ഈ സംഘം മടങ്ങിയത്.
നായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇതിനിടയിലാണ് നായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആകെ പരിശീലനം നേടിയ വിദേശയിനത്തിൽപ്പെട്ട അഞ്ചു നായ്ക്കളാണ് ഇവിടെ ഉള്ളത്. വീടിനു പിന്നിലായി അഞ്ചെണ്ണത്തിൽ രണ്ടെണ്ണത്തെ കൂട്ടിലും മൂന്നെണ്ണത്തെ പുറത്തുമാണ് കെട്ടിയിട്ടിരിക്കുന്നത്. അക്രമകാരികളായ നായ്ക്കളിലൊന്നിനെ ഉപയോഗിച്ചാണ് തർക്കമുണ്ടായ വീട്ടിൽ ആക്രമണം നടത്തിയത്. നായയുമായെത്തിയ സംഘം മോഹനന്റെ വീട്ടിൽ ആക്രമണം നടത്തിയെന്നും ഒന്നര വയസുള്ള കുട്ടിയെ പട്ടിയെവിട്ടു കടിപ്പിച്ചെന്നും പരാതിയുണ്ട്. ഇതിന്റെ പ്രതികാരമായിട്ടാണ് വീട് ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
മറു സംഘത്തിൻ്റെ ആക്രമണം
ആദ്യ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും തെരയുന്നതിനിടയിലാണ് ഇവരുടെ വീട്ടിൽ മറു സംഘം ആക്രമണം നടത്തിയത്. ഏനാത്ത്, അടൂർ പോലീസ് സ്റ്റേഷനുകളിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന പ്രദേശം. ഇവിടെ മലയോര പ്രദേശത്ത് ലഹരി ഉപയോഗവും വിൽപ്പനയും സജീവമാണെന്ന് പോലീസിനും അറിയാം. എന്നാൽ നടപടികൾ അത്ര എളുപ്പമല്ല.
മുറിവേറ്റ സുജാതയ്ക്ക് മരണം
ശിവരാത്രി പ്രമാണിച്ചു രാത്രി പരിസരവാസികൾ ക്ഷേത്രത്തിൽ പോയ സമയത്താണ് ആദ്യ അക്രമം ഉണ്ടായത്. ഇതിന്റെ തുടർച്ചയായാണ് സുജാതയുടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ഇതിൽ മുറിവേറ്റ സുജാത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. വീട് ആക്രമിച്ചു കൊല നടത്തിയ മുഖ്യപ്രതി കസ്റ്റഡിയിലായതായാണ് റിപ്പോർട്ട്. കേസിൽ പ്രതികളായ ഒമ്പതുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നായക്ക് പരിക്കേറ്റത്തിന് പുറമെ നഷ്ടമായത് അമ്മയുടെ ജീവനും
ഗുണ്ടാ-മാഫിയ സംഘങ്ങളുടെ തറവാടായാണ് ഏനാദിമംഗലം മാരൂർ പ്രദേശത്തെ ഇന്ന് ഏവരും നോക്കി കാണുന്നത്. ആദ്യം ചെറിയ രീതിയിൽ ക്വട്ടേഷൻ ഏറ്റടുത്ത പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ പിന്നീട് വലിയ കുറ്റകൃത്യങ്ങൾ ചെയ്‌തു തുടങ്ങുകയായിരുന്നു. വിദേശയിനം നായകളും സംഘത്തിനൊപ്പം ഉണ്ടാകും. അധികം ആൾത്താമസമില്ലാത്ത ഈ വിജന സ്ഥലത്ത് 15 ലധികം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ ഒഴുകുപാറ വടക്കേ ചരുവിൽ സുജാത കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. തലയ്ക്ക് അടിയേറ്റ് വയോധികയായ സുജാത ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആകെ അയല്പക്കത്തുണ്ടായിരുന്ന വൃദ്ധയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് വീട്ടുസാധനങ്ങൾ കിണറ്റിൽ തള്ളിയത്. തുടർന്നാണ് അക്രമി സംഘം മടങ്ങിയത്. ഇതിനിടയിലാണ് നായകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആകെ പരിശീലനം നേടിയ വിദേശയിനത്തിൽപ്പെട്ട അഞ്ച് നായകൾ ആണ് ഇവിടെ ഉള്ളത്. വീടിനു പിന്നിലായി അഞ്ചെണ്ണത്തിൽ രണ്ടെണ്ണത്തെ കൂട്ടിലും മൂന്നെണ്ണത്തെ പുറത്തുമാണ് കെട്ടിയിട്ടിരിക്കുന്നത്. ഈ നായകളിൽ ഒന്നിനെ ഉപയോഗിച്ചാണ് തർക്കമുണ്ടായ വീട്ടിൽ ആക്രമണം നടത്തിയത്. നായയുമായെത്തിയ സംഘം മോഹനന്റെ വീട്ടിൽ ആക്രമണം നടത്തിയെന്നും ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെവിട്ടു കടിപ്പിച്ചെന്നും പരാതിയുണ്ട്. ഇതിന്റെ പ്രതികാരമായിട്ടാണ് വീട് ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.