പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന് അറുതി വരാതാകുന്നതോടെ ഈ ഉത്സവ സീസണും കലാസംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാലും കൂട്ടായ്മകൾ ഒഴിവാക്കേണ്ടതിനാലും ആചാരപരമായ ചടങ്ങുകൾക്കപ്പുറം സ്റ്റേജ് പ്രോഗ്രാമുകൾ നടക്കാൻ സാധ്യതയില്ല. കഴിഞ്ഞ ഉത്സവ സീസണിൽ ലഭിച്ച ബുക്കിങ് എല്ലാം ക്യാൻസൽ ചെയ്യപ്പെട്ടെങ്കിൽ ഇക്കുറി പരിപാടിക്കായി കലാകാരന്മാരെ ആരും തേടിവരാത്ത സാഹചര്യമാണ്.
ക്ഷേത്ര ഉത്സവങ്ങൾക്ക് അനുമതി ക്ഷേത്ര ഉത്സവങ്ങൾക്ക് അനുമതി ലഭിച്ചെങ്കിലും ആചാരപരമായ ചടങ്ങുകൾ മാത്രമായി ഒതുങ്ങുന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. കൊവിഡ് മാനദണ്ഡ പ്രകാരം ഉത്സവം നടത്താൻ അനുമതി ലഭിച്ചതോടെ കലാസംഘടനകളും കലാകാരന്മാരും ഉത്സാഹത്തിലായിരുന്നു. എന്നാൽ പുതിയ സാഹചര്യം ഇവരെ കൂടുതൽ വിഷമത്തിലാക്കി. കഴിഞ്ഞ 10 മാസക്കാലമായി ബുദ്ധിമുട്ടിലായിരുന്ന വിവിധ തലങ്ങളിലെ കലാപ്രവർത്തകർക്ക് ആശ്വാസമാകുന്ന ഉത്തരവായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്.
ഉത്സവ ചടങ്ങുകൾക്ക് നിരോധനം; കലാസംഘടനകൾ പ്രതിസന്ധിയിൽ
സർക്കാർ, ദേവസ്വം ബോർഡുകളുടെ ഉത്തരവ് വന്നതോടെ കലാസംഘടകളും പ്രവർത്തകരും പരിശീലനത്തിനായുള്ള ഒരുക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഉത്സവ സീസൺ പകുതിയോടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ഉത്സവ ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തി. ആചാരപരമായ ചടങ്ങുകൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. സർക്കാർ നൽകിയ നാമമാത്രമായ സഹായം കൊണ്ട് ഇക്കാലമത്രയും കഴിയാൻ കലാകാരന്മാർക്ക് സാധിച്ചിരുന്നില്ല. രോഗബാധിതരും മറ്റുമായ നിരവധി പേര് ഇതിനിടയിൽ മരിച്ചു. കൊവിഡ് വ്യാപനം വർധിച്ചതോടെ സർക്കാരിനും കൂടുതലായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പുതിയ ഉത്തരവിലും ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്.
ഉത്സവം ആചാരം മാത്രം
രോഗ വ്യാപന ഭീഷണി നിലനിൽക്കെ ഉത്സവം ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുക്കാൻ ദേവസ്വം ബോർഡ്
ഉത്തരവിറക്കിയിരുന്നു. സ്റ്റേജ് ഷോകൾ ഒഴിവാക്കാനും നിർദേശമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്. മണ്ഡല കാല ആരംഭം മുതൽ മെയ് വരെയാണ് കേരളത്തിൽ ഉത്സവ സീസണായി
കണക്കാക്കുന്നത്. കഥകളി, ഓട്ടൻ തുള്ളൽ, കൂത്ത് തുടങ്ങിയ ക്ഷേത്ര കലകളും നാടകം, ബാലെ, ഡാൻസ്, മിമിക്രി, ഗാനമേള തുടങ്ങിയ പരിപാടികളും സ്റ്റേജുകളിൽ അവതരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഉത്സവങ്ങൾക്ക് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വീണ്ടും കലാകാരന്മാരെ തട്ടിൽ നിന്നും അകറ്റുന്നത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ക്ഷേത്ര ഉത്സവങ്ങൾക്ക് അനുമതി
ഉത്സവ ചടങ്ങുകൾക്ക് നിരോധനം; കലാസംഘടനകൾ പ്രതിസന്ധിയിൽ
സർക്കാർ, ദേവസ്വം ബോർഡുകളുടെ ഉത്തരവ് വന്നതോടെ കലാസംഘടകളും പ്രവർത്തകരും പരിശീലനത്തിനായുള്ള ഒരുക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഉത്സവ സീസൺ പകുതിയോടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ഉത്സവ ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തി. ആചാരപരമായ ചടങ്ങുകൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. സർക്കാർ നൽകിയ നാമമാത്രമായ സഹായം കൊണ്ട് ഇക്കാലമത്രയും കഴിയാൻ കലാകാരന്മാർക്ക് സാധിച്ചിരുന്നില്ല. രോഗബാധിതരും മറ്റുമായ നിരവധി പേര് ഇതിനിടയിൽ മരിച്ചു. കൊവിഡ് വ്യാപനം വർധിച്ചതോടെ സർക്കാരിനും കൂടുതലായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പുതിയ ഉത്തരവിലും ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്.
ഉത്സവം ആചാരം മാത്രം
രോഗ വ്യാപന ഭീഷണി നിലനിൽക്കെ ഉത്സവം ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുക്കാൻ ദേവസ്വം ബോർഡ്
ഉത്തരവിറക്കിയിരുന്നു. സ്റ്റേജ് ഷോകൾ ഒഴിവാക്കാനും നിർദേശമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്. മണ്ഡല കാല ആരംഭം മുതൽ മെയ് വരെയാണ് കേരളത്തിൽ ഉത്സവ സീസണായി
കണക്കാക്കുന്നത്. കഥകളി, ഓട്ടൻ തുള്ളൽ, കൂത്ത് തുടങ്ങിയ ക്ഷേത്ര കലകളും നാടകം, ബാലെ, ഡാൻസ്, മിമിക്രി, ഗാനമേള തുടങ്ങിയ പരിപാടികളും സ്റ്റേജുകളിൽ അവതരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഉത്സവങ്ങൾക്ക് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വീണ്ടും കലാകാരന്മാരെ തട്ടിൽ നിന്നും അകറ്റുന്നത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ