പത്തനംതിട്ട: പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരും ഇവരെ നിയന്ത്രിക്കാൻ സുരക്ഷാ ഭടന്മാരും കാത്തു നിൽക്കുമ്പോൾ ശബരിമല സന്നിധാനത്തd നായ കയറിയത് അത്ഭുതമായി. എവിടെ നിന്ന് വന്നു എന്നോ എങ്ങനെ മുകളിൽ എത്തി എന്നോ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതീവ സുരക്ഷാ മേഖലയിലെ ഈ കടന്നു കയറ്റത്തിൽ ആശങ്കാ കുലരാണ് സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥർ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഉദ്യോഗസ്ഥരെ വട്ടം കറക്കുകയും ചെയ്തു. Also Read: എല്ലാവരും ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് എങ്ങനെ പറയും; നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന നൽകി തരൂർ
തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു സംഭവം. പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഭക്തർക്കിടയിലൂടെ സോപാനത്തേക്ക് കടക്കാൻ ശ്രമിച്ചു. ബിസ്ക്കറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും നായ വഴങ്ങിയില്ല. സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ട് വീണ്ടും തിരുമുറ്റത്ത് എത്തിച്ചു. മേലെ തിരുമുറ്റത്ത് നിന്നും താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ നായ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.
Also Read: കോഴിക്കോട് ബൈക്ക് മതിലിൽ ഇടിച്ച് വിമുക്തഭടന് ദാരുണാന്ത്യം
തുടർന്ന് ദർശനം കാത്തുനിന്ന ഭക്തർക്കിടയിലൂടെ നായ ഫ്ലൈ ഓവറിലേക്ക് ഓടി കയറി. എൻ.ഡി.ആർ.എഫ് സംഘം നടത്തിയ പരിശ്രമത്തിലൂടെ പിടികൂടിയ നായയെ സിവിൽ ദർശൻ ഗേറ്റ് വഴി പുറത്തിറക്കുകയായിരുന്നു. നായ എങ്ങനെ തിരുമുറ്റത്ത് എത്തി എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. പതിനെട്ടാം പടി വഴി കയറാൻ കഴിയില്ല. പിന്നെ സിവിൽ ഗേറ്റ് വഴിയോ മാളികപ്പുറം വഴിയോ വരാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥർ കാണുന്നത്. നായയുടെ വരവ് കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും. എല്ലാം സുരക്ഷതമെന്ന് പ്രസ്താവന ഇറക്കി അധികം വൈകാതെ ഉണ്ടായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു സംഭവം. പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഭക്തർക്കിടയിലൂടെ സോപാനത്തേക്ക് കടക്കാൻ ശ്രമിച്ചു. ബിസ്ക്കറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും നായ വഴങ്ങിയില്ല. സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ട് വീണ്ടും തിരുമുറ്റത്ത് എത്തിച്ചു. മേലെ തിരുമുറ്റത്ത് നിന്നും താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ നായ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.
Also Read: കോഴിക്കോട് ബൈക്ക് മതിലിൽ ഇടിച്ച് വിമുക്തഭടന് ദാരുണാന്ത്യം
തുടർന്ന് ദർശനം കാത്തുനിന്ന ഭക്തർക്കിടയിലൂടെ നായ ഫ്ലൈ ഓവറിലേക്ക് ഓടി കയറി. എൻ.ഡി.ആർ.എഫ് സംഘം നടത്തിയ പരിശ്രമത്തിലൂടെ പിടികൂടിയ നായയെ സിവിൽ ദർശൻ ഗേറ്റ് വഴി പുറത്തിറക്കുകയായിരുന്നു. നായ എങ്ങനെ തിരുമുറ്റത്ത് എത്തി എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. പതിനെട്ടാം പടി വഴി കയറാൻ കഴിയില്ല. പിന്നെ സിവിൽ ഗേറ്റ് വഴിയോ മാളികപ്പുറം വഴിയോ വരാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥർ കാണുന്നത്. നായയുടെ വരവ് കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും. എല്ലാം സുരക്ഷതമെന്ന് പ്രസ്താവന ഇറക്കി അധികം വൈകാതെ ഉണ്ടായ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News