പത്തനംതിട്ട (Pathanamthitta): കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ജീവനക്കാർക്ക് സസ്പെൻഷൻ. പത്തനംതിട്ട റാന്നി ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവ്, വില്ലേജ് അസിസ്റ്റൻ്റ് ജിനു തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വസ്തു പോക്കുവരവ് സംബന്ധമായി വയത്തല സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ചെറുകോല്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻ്റും കഴിഞ്ഞ ദിവസം വിജിലൻസിൻ്റെ പിടിയിലായിരുന്നു. ചെറുകോൽ സ്വദേശി ഷാജി ജോണിൻ്റെ പരാതിയിലാണ് വിജിലൻസ് ഇവരെ കെണി ഒരുക്കി പിടിച്ചത്. കഴിഞ്ഞ മാസം പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നൽകിയിരുന്നു. നിരവധി തവണ നേരിട്ടെത്തുകയും ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിട്ടും ഒഴിവ് തിരിവുകൾ പറയുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്.
ഈ വസ്തുവിൻ്റെ പോക്കുവരവ് ബുദ്ധിമുട്ടുളള കേസാണെന്നാണ് ഷാജിയോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോൾ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന് ഷാജി ചോദിച്ചപ്പോൾ 5,000 രൂപ കൊണ്ടുവരാനാണ് വില്ലേജ് ഓഫീസർ രാജീവ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ നേരത്തേ പറഞ്ഞ പണവുമായി വില്ലേജ് ഓഫീസിൽ എത്തിയാൽ പോക്കുവരവ് സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചു.
ഇതേ തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഹരി വിദ്യാധരനെ സമീപിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വെച്ച് ജിനുവും രാജീവും കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങി പിടിയിലാകുന്ന പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഓഫീസർ ആണ് രാജീവ്. ഓമല്ലൂർ വില്ലേജ് ഓഫീസർ മാസങ്ങൾക്ക് മുൻപ് പിടിയിലായിരുന്നു. ചെറുകോൽ വില്ലേജ് ഓഫീസിനെതിരെ ഇപ്പോൾ നിരവധി പേർ പരാതിയുമായി എത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Pathanamthitta Bribe Case Arrest, Village Officer Bribe Case
ഈ വസ്തുവിൻ്റെ പോക്കുവരവ് ബുദ്ധിമുട്ടുളള കേസാണെന്നാണ് ഷാജിയോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോൾ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന് ഷാജി ചോദിച്ചപ്പോൾ 5,000 രൂപ കൊണ്ടുവരാനാണ് വില്ലേജ് ഓഫീസർ രാജീവ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ നേരത്തേ പറഞ്ഞ പണവുമായി വില്ലേജ് ഓഫീസിൽ എത്തിയാൽ പോക്കുവരവ് സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചു.
ഇതേ തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഹരി വിദ്യാധരനെ സമീപിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വെച്ച് ജിനുവും രാജീവും കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങി പിടിയിലാകുന്ന പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഓഫീസർ ആണ് രാജീവ്. ഓമല്ലൂർ വില്ലേജ് ഓഫീസർ മാസങ്ങൾക്ക് മുൻപ് പിടിയിലായിരുന്നു. ചെറുകോൽ വില്ലേജ് ഓഫീസിനെതിരെ ഇപ്പോൾ നിരവധി പേർ പരാതിയുമായി എത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Pathanamthitta Bribe Case Arrest, Village Officer Bribe Case