പത്തനംതിട്ട: മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തെ തുടർന്ന് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സുബിനെതിരെ മല്ലപ്പള്ളി മേഖലയിൽ ലഘുരേഖ കൾ പ്രചരിച്ചതോടെയാണ് ഏരിയ കമ്മിറ്റിയിലെ ഭിന്നത പുറത്തായത്. സുബിൻ സജീ ചെറിയാന്റെ വിവാദ പ്രസംഗം ചോർത്തിനൽകിയതായാണ് ആരോപണം. Also Read: ബോളിവുഡ് സ്റ്റൈലില്‍ പ്രണയപ്പനി; കണ്ണൂരിൽ ഷബീറിന്റെ വലയില്‍ കുടുങ്ങിയത് നിരവധി യുവതികള്‍
കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ പരസ്പരം പോരടിച്ചു നിന്ന ഇരു വിഭാഗങ്ങളെയും ഒഴിവാക്കി ഇരു വിഭാഗത്തിലും പെടാത്ത ബിനു വർഗ്ഗീസിനെ ഏരിയാ സെക്രട്ടറി ആക്കിയതോടെ ശമിച്ച വിഭാഗീയത ഇപ്പോൾ കൂടുതൽ രൂക്ഷമായ അവസ്ഥയിലാണ്. പാർട്ടിയുടെ ഏരിയാ കമ്മറ്റി അംഗമായ കെപി രാധാകൃഷ്ണൻ ഫെയിസ് ബുക്കിൽ ലൈവായി നടത്തിവന്ന പ്രഭാഷണ പരമ്പര 100 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിലാണ് മന്ത്രിയായിരുന്ന സജീ ചെറിയാൻ വിവാദ പരാമർശം നടത്തിയതും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതും.
Also Read: ആഢംബര കല്ല്യാണത്തിന് പോലീസ് വാടകയ്ക്ക്; സംഭവം കണ്ണൂരിൽ, അൽപ്പന്മാർ ഇനിയുമുണ്ടാകുമെന്ന് അസോസിയേഷൻ നേതാവ്, സേനയിൽ കടുത്ത അമർഷം
ഈ പ്രസംഗം ചോർത്തി ജനം, മാതൃഭുമി തുടങ്ങിയ മാദ്ധ്യമങ്ങൾക്ക് നൽകിയത് ജില്ലാ പഞ്ചായത്ത് അംഗം സുബിനും ദേശാഭിമാനി പ്രാദേശിക ലേഖകൻ ഷിനു കുര്യനും ചേർന്നാണെന്ന് ആരോപിച്ചു കൊണ്ടുള്ള ലഘുലേഘയാണ് ഇപ്പോൾ മല്ലപ്പള്ളിയിൽ പ്രചരിക്കുന്നത്. കെ പി രാധാകൃഷ്ണനോടുള്ള വ്യക്തി വിരോധം കാരണം ചെയ്ത ഈ പ്രവർത്തിയിലൂടെ സജീ ചെറിയാന് മന്ത്രി പദം രാജി വയ്ക്കേണ്ടതായി വന്നെന്നും കുറ്റപ്പെടുത്തുന്ന ലഘുലേ ഘയിൽ സുബിനെതിരെ അഴിമതി ആരോപണങ്ങളും അനധിക്യത സ്വത്ത് സമ്പാദനവും അടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം ജില്ലയിലെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ ഇതു സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ പരസ്പരം പോരടിച്ചു നിന്ന ഇരു വിഭാഗങ്ങളെയും ഒഴിവാക്കി ഇരു വിഭാഗത്തിലും പെടാത്ത ബിനു വർഗ്ഗീസിനെ ഏരിയാ സെക്രട്ടറി ആക്കിയതോടെ ശമിച്ച വിഭാഗീയത ഇപ്പോൾ കൂടുതൽ രൂക്ഷമായ അവസ്ഥയിലാണ്. പാർട്ടിയുടെ ഏരിയാ കമ്മറ്റി അംഗമായ കെപി രാധാകൃഷ്ണൻ ഫെയിസ് ബുക്കിൽ ലൈവായി നടത്തിവന്ന പ്രഭാഷണ പരമ്പര 100 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിലാണ് മന്ത്രിയായിരുന്ന സജീ ചെറിയാൻ വിവാദ പരാമർശം നടത്തിയതും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതും.
Also Read: ആഢംബര കല്ല്യാണത്തിന് പോലീസ് വാടകയ്ക്ക്; സംഭവം കണ്ണൂരിൽ, അൽപ്പന്മാർ ഇനിയുമുണ്ടാകുമെന്ന് അസോസിയേഷൻ നേതാവ്, സേനയിൽ കടുത്ത അമർഷം
ഈ പ്രസംഗം ചോർത്തി ജനം, മാതൃഭുമി തുടങ്ങിയ മാദ്ധ്യമങ്ങൾക്ക് നൽകിയത് ജില്ലാ പഞ്ചായത്ത് അംഗം സുബിനും ദേശാഭിമാനി പ്രാദേശിക ലേഖകൻ ഷിനു കുര്യനും ചേർന്നാണെന്ന് ആരോപിച്ചു കൊണ്ടുള്ള ലഘുലേഘയാണ് ഇപ്പോൾ മല്ലപ്പള്ളിയിൽ പ്രചരിക്കുന്നത്. കെ പി രാധാകൃഷ്ണനോടുള്ള വ്യക്തി വിരോധം കാരണം ചെയ്ത ഈ പ്രവർത്തിയിലൂടെ സജീ ചെറിയാന് മന്ത്രി പദം രാജി വയ്ക്കേണ്ടതായി വന്നെന്നും കുറ്റപ്പെടുത്തുന്ന ലഘുലേ ഘയിൽ സുബിനെതിരെ അഴിമതി ആരോപണങ്ങളും അനധിക്യത സ്വത്ത് സമ്പാദനവും അടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം ജില്ലയിലെ സിപിഎമ്മിലെ മുതിർന്ന നേതാക്കൾ ഇതു സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം