പത്തനംതിട്ട: റോഡരികിലെ വീട്ടില്‍ കരുതിക്കൂട്ടി പണി ഒപ്പിച്ചു മോഷ്ടാവ്. വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്ന സമയത്ത് കയറിയ കള്ളന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച് പഴവും കഴിച്ച് മടങ്ങിയിട്ടും ആരും അറിഞ്ഞില്ല. പന്തളം കുരമ്പാല എംസി റോഡരികിലെ വീട്ടിലാണ് അൽപം കൗതുകമേറിയ മോഷണം നടന്നത്. Also Read: 'താറാവുമുട്ട'യുടെ രൂപത്തില്‍ 'കഞ്ചാവ്' വില്‍പന; ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും അറസ്റ്റ്
എം സി റോഡില്‍ കുരമ്പാല ജംഗ്ഷന് സമീപം റിട്ട. ഡിഎഫ്ഓ ഗുരുക്കന്മാരുവിളയില്‍ ജി നന്ദകുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. എട്ടു പവന്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ബാഗില്‍ ഉണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. അലമാര പൂട്ടിയതിനു ശേഷം താക്കോല്‍ അതില്‍ തന്നെ ഇട്ടിരുന്നു. അഞ്ചര പവന്‍റെ മാല, രണ്ടു വള, മോതിരം, 2500 രൂപ, ഒരു വരവ് വള എന്നിവയാണ് മോഷ്ടിച്ചത്. മറ്റ് മുറികളിലെ രണ്ട് അലമാരകളില്‍ തുറന്ന് പരിശോധിച്ചങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രാതി 12 നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനാലയുടെ മൂന്ന് അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ടു മണിയോടെ ശബ്ദം കേട്ട നന്ദകുമാറിന്‍റെ മാതാവ് ഗോമതി മരുമകളെ വിളിച്ചങ്കിലും അവര്‍ കേട്ടിരുന്നില്ല. തുടർന്ന്, ലൈറ്റ് ഓൺ ചെയ്തു നോക്കിയയെങ്കിലും ആരെയും കണ്ടില്ല.
Also Read: കാണാം വയനാട്ടിലെ 'കാര്‍ഷിക വിപ്ലവം'; നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രങ്ങള്‍
പിന്നീട്, രാവിലെ ഏഴു മണിയോടെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുറിയില്‍ വച്ചിരുന്ന വാഴക്കുലയിലെ പഴങ്ങള്‍ എടുത്ത് കൊണ്ടുപോയി കഴിച്ചതിന് ശേഷം തൊലി മുറ്റത്ത് ഇട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ ഒമ്പതോളം അംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. പന്തളം പോലീസ് കേസെടുത്തു വിരലടയാള വിരലടയാള വിദഗ്ധർ അടക്കമെത്തി പരിശോധന നടത്തി.
Read Latest Local News and Malayalam News
എം സി റോഡില്‍ കുരമ്പാല ജംഗ്ഷന് സമീപം റിട്ട. ഡിഎഫ്ഓ ഗുരുക്കന്മാരുവിളയില്‍ ജി നന്ദകുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. എട്ടു പവന്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ബാഗില്‍ ഉണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. അലമാര പൂട്ടിയതിനു ശേഷം താക്കോല്‍ അതില്‍ തന്നെ ഇട്ടിരുന്നു. അഞ്ചര പവന്‍റെ മാല, രണ്ടു വള, മോതിരം, 2500 രൂപ, ഒരു വരവ് വള എന്നിവയാണ് മോഷ്ടിച്ചത്. മറ്റ് മുറികളിലെ രണ്ട് അലമാരകളില്‍ തുറന്ന് പരിശോധിച്ചങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രാതി 12 നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനാലയുടെ മൂന്ന് അഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ടു മണിയോടെ ശബ്ദം കേട്ട നന്ദകുമാറിന്‍റെ മാതാവ് ഗോമതി മരുമകളെ വിളിച്ചങ്കിലും അവര്‍ കേട്ടിരുന്നില്ല. തുടർന്ന്, ലൈറ്റ് ഓൺ ചെയ്തു നോക്കിയയെങ്കിലും ആരെയും കണ്ടില്ല.
Also Read: കാണാം വയനാട്ടിലെ 'കാര്‍ഷിക വിപ്ലവം'; നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രങ്ങള്‍
പിന്നീട്, രാവിലെ ഏഴു മണിയോടെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുറിയില്‍ വച്ചിരുന്ന വാഴക്കുലയിലെ പഴങ്ങള്‍ എടുത്ത് കൊണ്ടുപോയി കഴിച്ചതിന് ശേഷം തൊലി മുറ്റത്ത് ഇട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ ഒമ്പതോളം അംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. പന്തളം പോലീസ് കേസെടുത്തു വിരലടയാള വിരലടയാള വിദഗ്ധർ അടക്കമെത്തി പരിശോധന നടത്തി.
Read Latest Local News and Malayalam News