തിരുവല്ല: കൊവിഡ് ബാധിച്ചു മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ പിപിഇ കിറ്റ് ധരിച്ച് തിരുവല്ല എംഎൽഎ മാത്യു ടി തോമസ്. മൃതദേഹം സംസ്കരിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എംഎൽഎയും പിപിഇ കിറ്റിട്ട് മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചത്. പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കാരം നടത്തുന്നതിനാണ് എംഎൽഎയും സന്നദ്ധനായത്.
Also Read: സ്ഥിരം മദ്യപാനി... ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളില്‍ താമസം, ഒടുവില്‍ നടുറോഡില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം
കൊവിഡ് ബാധിച്ചു മരിച്ച 91 കാരിയായ വയോധികയുടെ മൃതദേഹമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്കരിച്ചത്. മാത്യു ടി തോമസ് എംഎൽഎയുടെ സുഹൃത്തിൻ്റെ മാതാവ് ആണ് മരണപ്പെട്ടത്. സുഹൃത്തിനും ഭാര്യക്കും മാതാവിനെ ശുശ്രൂഷിക്കുവാൻ എത്തിയ സഹായിക്കും രോഗം സ്ഥിരീകരിച്ചതോടെ വയോധികയുടെ സംസ്കാരം നടത്താൻ കുടുംബത്തിനു സാധിക്കാതെ വന്നു. ഇതോടെയാണ് മൃതദേഹം സംസ്കരിക്കാൻ സന്നദ്ധത അറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പിന്നാലെ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനവുമായി എംഎൽഎയും പിപിഇ കിറ്റ് അണിഞ്ഞു.
Also Read: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്രത്യേക സംഘം; മാലിന്യസംസ്‌കാരണത്തിന്‍റെ ചെന്നീർക്കര മോഡൽ ശ്രദ്ധേയമാകുന്നു
വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മാത്യു ടി തോമസ് എംഎൽഎ അഭിനന്ദിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിത്തറ മനുഷ്യസ്നേഹമാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.
Also Read: പത്തനംതിട്ട-തട്ട-അടൂർ റൂട്ടിലാണോ? ഫ്രെഷ് പച്ചക്കറിയുണ്ട് ഈ റോഡരികിൽ! കച്ചവടത്തിൽ കേമനായി 'തട്ടച്ചീനി'
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം...
ഡിവൈഎഫ്ഐക്കു നല്ല നമസ്കാരം!
രാഷ്ട്രീയ നിലപാടുകളിൽ ഞാൻ ഒരിക്കലും വ്യത്യസ്തത പുലർത്തിയിട്ടില്ല എന്നത് ഏവർക്കും അറിവുള്ളതാണ്. പാർട്ടിയുടെ ഉന്നതർ തന്നെ മുൻകൈ എടുത്തു യുഡിഫ് ചേരിയിലേക്ക് നീങ്ങിയപ്പോ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ചെറിയ ഒരു വിഭാഗത്തെ എൽഡിഎഫിൽ ഉറപ്പിച്ചു നിർത്തി പ്രവർത്തിച്ചു അത്ര ചെറുതല്ലാത്ത ഒരു പ്രസ്ഥാനമാക്കുവാൻ കഴിഞ്ഞത് കൂടെ നിന്നവർക്ക് ആശയ വ്യക്തത ഉണ്ടായിരുന്നത് കൊണ്ടാണ്.
ഞാൻ നിഷ്പക്ഷനല്ല എന്ന യാഥാർഥ്യം സൂചിപിക്കാനാണ് ഇത്രയും എഴുതിയത്.
ഡിവൈഎഫ്ഐ എന്റെ രാഷ്ട്രീയ പക്ഷമായതുകൊണ്ട് ഈ പോസ്റ്റിനെ അങ്ങനെ മാത്രമായി ദയവായി കാണരുതെന്നപേക്ഷ.
എന്റെ ഒരു ഉറ്റ സുഹൃത്തിന്റെ മാതാവ് കൊവിഡ് ബാധിച്ചു കഴിഞ്ഞ ദിനം മരണപെട്ടു. 91 വയസ്. എന്റെ സുഹൃത്തിനും ഭാര്യക്കും മാതാവിനെ ശുശ്രൂഷിക്കുവാൻ എത്തിയ സഹായിക്കും കൊവിഡ് പോസിറ്റീവ്. ആ വീട്ടിലെ എല്ലാർക്കും കൊവിഡ്.
സംസ്കാരം എങ്ങനെ എന്ന് ആശങ്കപ്പെട്ടു. അമ്മ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്നു കുടുംബം ആഗ്രഹിച്ചു.
(ഇടയ്ക്കു പറയട്ടെ, കൊവിഡ് കാരണം മരണപ്പെടുന്ന ആളുകളുടെ മൃതശരീരങ്ങൾ വ്യാപകമായി രോഗം പരത്തുമോ എന്നതിൽ ഒരു അനാവശ്യ ഭീതി നാട്ടിൽ നിലനിൽക്കുന്നു. ശാസ്ത്രീയ വശങ്ങൾ ജനങ്ങളെ അറിയിക്കുവാൻ ഒരു വീഡിയോ തയാറാക്കുവാൻ പത്തനംതിട്ട കളക്ടർ നടപടി തുടങ്ങിയിട്ടുണ്ട്.)
സർക്കാരിന്റെ അനുമതിയോടെ പള്ളി സെമിത്തേരിയിൽ ശവദഹനം നടത്തി ഭസ്മം പള്ളികല്ലറയിൽ നിക്ഷേപിക്കുവാൻ സഭ അധികാരികൾ അനുവദിച്ചു.
ആ അമ്മയുടെ ശരീരം ആശുപത്രി മോർച്ചറിയിൽ നിന്നെടുത്തു പള്ളി പരിസരത്തെത്തിക്കുവാൻ ഡിവൈഎഫ്ഐയുടെ സന്നദ്ധ ഭടൻമാർ തയാറായി വന്നു. കൊടും പ്രതിസന്ധിയിലായ ആ കുടുംബത്തിന് ഈ പ്രവർത്തി വലിയ ഒരു ആശ്വാസമായി. പിപിഇ കിറ്റ് ഇട്ടു ഞാനും ആ സഖാകളോടൊപ്പം കൂടി.അവർക്കും അതൊരു പ്രോത്സാഹനമായി.
എനിക്ക് 4 പതിട്ടാണ്ടായി ഏറെ അടുപ്പമുള്ള കുടുംബം. ആ അമ്മയുടെ ആതിഥ്യം നിരവധി അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ. അവരുടെ പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങായി വന്ന ഡിവൈഎഫ്ഐ കൂട്ടുകാർക്കു നല്ല നമസ്കാരം.
മനുഷ്യസ്നേഹമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ.
എല്ലാ മേഖലയിലും അതുണ്ടാകട്ടെ എന്നാഗ്രഹിക്കാം.
മാത്യു ടി തോമസ്.
Also Read: സ്ഥിരം മദ്യപാനി... ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളില്‍ താമസം, ഒടുവില്‍ നടുറോഡില്‍ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം
കൊവിഡ് ബാധിച്ചു മരിച്ച 91 കാരിയായ വയോധികയുടെ മൃതദേഹമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്കരിച്ചത്. മാത്യു ടി തോമസ് എംഎൽഎയുടെ സുഹൃത്തിൻ്റെ മാതാവ് ആണ് മരണപ്പെട്ടത്. സുഹൃത്തിനും ഭാര്യക്കും മാതാവിനെ ശുശ്രൂഷിക്കുവാൻ എത്തിയ സഹായിക്കും രോഗം സ്ഥിരീകരിച്ചതോടെ വയോധികയുടെ സംസ്കാരം നടത്താൻ കുടുംബത്തിനു സാധിക്കാതെ വന്നു. ഇതോടെയാണ് മൃതദേഹം സംസ്കരിക്കാൻ സന്നദ്ധത അറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പിന്നാലെ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനവുമായി എംഎൽഎയും പിപിഇ കിറ്റ് അണിഞ്ഞു.
Also Read: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്രത്യേക സംഘം; മാലിന്യസംസ്‌കാരണത്തിന്‍റെ ചെന്നീർക്കര മോഡൽ ശ്രദ്ധേയമാകുന്നു
വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മാത്യു ടി തോമസ് എംഎൽഎ അഭിനന്ദിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിത്തറ മനുഷ്യസ്നേഹമാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.
Also Read: പത്തനംതിട്ട-തട്ട-അടൂർ റൂട്ടിലാണോ? ഫ്രെഷ് പച്ചക്കറിയുണ്ട് ഈ റോഡരികിൽ! കച്ചവടത്തിൽ കേമനായി 'തട്ടച്ചീനി'
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം...
ഡിവൈഎഫ്ഐക്കു നല്ല നമസ്കാരം!
രാഷ്ട്രീയ നിലപാടുകളിൽ ഞാൻ ഒരിക്കലും വ്യത്യസ്തത പുലർത്തിയിട്ടില്ല എന്നത് ഏവർക്കും അറിവുള്ളതാണ്. പാർട്ടിയുടെ ഉന്നതർ തന്നെ മുൻകൈ എടുത്തു യുഡിഫ് ചേരിയിലേക്ക് നീങ്ങിയപ്പോ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ചെറിയ ഒരു വിഭാഗത്തെ എൽഡിഎഫിൽ ഉറപ്പിച്ചു നിർത്തി പ്രവർത്തിച്ചു അത്ര ചെറുതല്ലാത്ത ഒരു പ്രസ്ഥാനമാക്കുവാൻ കഴിഞ്ഞത് കൂടെ നിന്നവർക്ക് ആശയ വ്യക്തത ഉണ്ടായിരുന്നത് കൊണ്ടാണ്.
ഞാൻ നിഷ്പക്ഷനല്ല എന്ന യാഥാർഥ്യം സൂചിപിക്കാനാണ് ഇത്രയും എഴുതിയത്.
ഡിവൈഎഫ്ഐ എന്റെ രാഷ്ട്രീയ പക്ഷമായതുകൊണ്ട് ഈ പോസ്റ്റിനെ അങ്ങനെ മാത്രമായി ദയവായി കാണരുതെന്നപേക്ഷ.
എന്റെ ഒരു ഉറ്റ സുഹൃത്തിന്റെ മാതാവ് കൊവിഡ് ബാധിച്ചു കഴിഞ്ഞ ദിനം മരണപെട്ടു. 91 വയസ്. എന്റെ സുഹൃത്തിനും ഭാര്യക്കും മാതാവിനെ ശുശ്രൂഷിക്കുവാൻ എത്തിയ സഹായിക്കും കൊവിഡ് പോസിറ്റീവ്. ആ വീട്ടിലെ എല്ലാർക്കും കൊവിഡ്.
സംസ്കാരം എങ്ങനെ എന്ന് ആശങ്കപ്പെട്ടു. അമ്മ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്നു കുടുംബം ആഗ്രഹിച്ചു.
(ഇടയ്ക്കു പറയട്ടെ, കൊവിഡ് കാരണം മരണപ്പെടുന്ന ആളുകളുടെ മൃതശരീരങ്ങൾ വ്യാപകമായി രോഗം പരത്തുമോ എന്നതിൽ ഒരു അനാവശ്യ ഭീതി നാട്ടിൽ നിലനിൽക്കുന്നു. ശാസ്ത്രീയ വശങ്ങൾ ജനങ്ങളെ അറിയിക്കുവാൻ ഒരു വീഡിയോ തയാറാക്കുവാൻ പത്തനംതിട്ട കളക്ടർ നടപടി തുടങ്ങിയിട്ടുണ്ട്.)
സർക്കാരിന്റെ അനുമതിയോടെ പള്ളി സെമിത്തേരിയിൽ ശവദഹനം നടത്തി ഭസ്മം പള്ളികല്ലറയിൽ നിക്ഷേപിക്കുവാൻ സഭ അധികാരികൾ അനുവദിച്ചു.
ആ അമ്മയുടെ ശരീരം ആശുപത്രി മോർച്ചറിയിൽ നിന്നെടുത്തു പള്ളി പരിസരത്തെത്തിക്കുവാൻ ഡിവൈഎഫ്ഐയുടെ സന്നദ്ധ ഭടൻമാർ തയാറായി വന്നു. കൊടും പ്രതിസന്ധിയിലായ ആ കുടുംബത്തിന് ഈ പ്രവർത്തി വലിയ ഒരു ആശ്വാസമായി. പിപിഇ കിറ്റ് ഇട്ടു ഞാനും ആ സഖാകളോടൊപ്പം കൂടി.അവർക്കും അതൊരു പ്രോത്സാഹനമായി.
എനിക്ക് 4 പതിട്ടാണ്ടായി ഏറെ അടുപ്പമുള്ള കുടുംബം. ആ അമ്മയുടെ ആതിഥ്യം നിരവധി അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ. അവരുടെ പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങായി വന്ന ഡിവൈഎഫ്ഐ കൂട്ടുകാർക്കു നല്ല നമസ്കാരം.
മനുഷ്യസ്നേഹമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ.
എല്ലാ മേഖലയിലും അതുണ്ടാകട്ടെ എന്നാഗ്രഹിക്കാം.
മാത്യു ടി തോമസ്.