ആപ്പ്ജില്ല

അനധികൃത മദ്യവിൽപ്പന: പത്തനംതിട്ടയിൽ രണ്ടു പേർ പിടിയിൽ

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് അനധികൃത വിൽപനയ്ക്കായി മദ്യം സൂക്ഷിച്ച രണ്ട് പേരെ പിടികൂടി. 18 ലിറ്റർ വിദേശ മദ്യം ഇവരിൽ നിന്ന് പിടിച്ചെടുത്തു. കടമ്പനാട് സ്വദേശികളാണ് പിടിയിലായത്.

Lipi 26 Jul 2020, 7:12 pm
കടമ്പനാട്: അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 ലിറ്റർ വിദേശ മദ്യം പോലീസ് പിടികൂടി. മദ്യം സൂക്ഷിച്ച കടമ്പനാട് വലിയവിള ജംഗ്ഷനിൽ മുകളുംപുറത്ത് പുത്തൻപീടികയിൽ ജോൺ മാത്യു, വലിയവിള ജംഗ്ഷൻ അജിഭവനത്തിൽ ഷിജി മാമൻ എന്നിവരാണ് ഏനാത്ത് പോലീസിൻ്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ തുടർന്നായിരുന്നു റെയ്ഡ് നടത്തിയതും ഇവരെ അറസ്റ്റുചെയ്തതും.
Samayam Malayalam പോലീസ് റെയ്ഡ്


Also Read: ക്വാറികൾക്ക് ഹരിത ട്രൈബ്യൂണലിൻ്റെ പൂട്ടു വീഴും; തിരിച്ചടിയായി ദൂരപരിധി ഉത്തരവ്


ഷിജി മാമൻ്റെ കല്ലുകുഴിയിലെ പച്ചക്കറിക്കടയിലും വീട്ടിലെ വാഷിംഗ് മെഷിനിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. ജോൺ മാത്യൂവിൻ്റെ വീടിന് പിറകിൽ വിറക് ഷെഡിൽ നിന്നും കാർ പോർച്ചിൻ്റെ അരികിൽ നിന്നും പോർച്ചിൽക്കിടന്ന ഷിജി മാമൻ്റെ കാറിൽ നിന്നും മദ്യം കണ്ടെടുത്തു. മദ്യം സൂക്ഷിച്ച കാറും പിടിച്ചെടുത്തു. വിവിധ ബ്രാൻ്റുകളിലുള്ള റം ഇനത്തിൽപ്പെട്ട മദ്യമാണ് കണ്ടെടുത്തത്. ഫോണിൽ ആവശ്യപ്പെടുന്നതനുസരിച്ച് മദ്യം എത്തിക്കുകയായിരുന്നു ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read:
പീഡനത്തിന് അറസ്റ്റിലായ ടിക് ടോക് താരത്തിനെതിരെ പത്തനംതിട്ടയിലും കേസ്

ഏനാത്ത് ഇൻസ്പെക്ടർ ജയകുമാർ എസ്ഐമാരായ വിപിൻ കുമാർ, റബൂഷാൻ, സുരേഷ് ബാബു, ശ്രീകുമാർ, ലിൻസൻ എ എസ്, ഐ ജയദാസ് സിപിഒമാരായ ശ്യാം, ബിജുരാജ്, മുജീബ്, രാജേഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Also Read:
സാങ്കേതിക തകരാർ പരിഹരിച്ചില്ല; റേഷൻ വിതരണക്കാരും കാർഡുമകളും തമ്മിലുള്ള തർക്കം രൂക്ഷം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്